പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ കുറ്റക്കാരായ വിദ്യാർഥികളെ സംരക്ഷിക്കാൻ ശ്രമിച്ച കോളജ് ഡീനിനെ പുറത്താക്കണമെന്നും കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷം
യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായപ്പോൾ.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെ പ്രവർത്തകരെ തള്ളിനീക്കുന്ന പൊലീസ്.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെ ക്യാംപസിനുള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പൊലീസിന്റെ ഉന്തുംതള്ളിനുമിടെ തളർന്നു വീണ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് മെൽ ഏലിസബത്ത് സെബാസ്റ്റ്യനെ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റുന്നു.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റലിന്റെ ഉൾവശം. ഇതിന്റെ നടുമുറ്റത്ത് വച്ചാണ് സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തത്.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റലിലെ സിദ്ധാർഥൻ താമസിച്ചിരുന്ന മുറി. ഇവിടെ വച്ചും ക്രൂരമായ മർദനമേറ്റിരുന്നു.
പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്റ്റലിലെ സിദ്ധാർഥന്റെ മുറിയോട് ചേർന്നുള്ള ശുചിമുറി. ഇതിലാണ് സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്റ്റലിലെ സിദ്ധാർഥൻ അതിക്രൂരമായി മർദനമേറ്റ 21–ാം നമ്പർ മുറിയിലെ എസ്എഫ്ഐയുടെ പതാക.
പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്റ്റലിലെ സിദ്ധാർഥൻ അതിക്രൂരമായി മർദനമേറ്റ 21–ാം നമ്പർ മുറി.