സംഗീതനിശാ വിവാദം കത്തിപ്പടരുന്നതിനിടെ എ.ആർ.റഹ്മാനെ പിന്തുണച്ച് ഗായിക ശ്വേത മോഹൻ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു
സംഗീതനിശയിൽ പങ്കെടുക്കാനെത്തി പരുക്കേറ്റ ഒരു യുവതി പങ്കുവച്ച വിഡിയോയ്ക്കു പ്രതികരണമായാണ് ശ്വേത എത്തിയത്.
റഹ്മാൻ എപ്പോഴും സമാധാനത്തിനും സ്നേഹത്തിനും മനുഷ്യത്വത്തിനും വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹത്തിന്റെ സംഗീതപരിപാടിക്കിടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ശ്വേത കുറിച്ചു.
കുറ്റവാളികളെ ആരാധകരായിക്കണ്ട് സഹിക്കേണ്ട ആവശ്യം റഹ്മാനില്ലെന്നും ശ്വേത മോഹൻ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 10നായിരുന്നു ‘മറക്കുമാ നെഞ്ചം’ എന്ന പേരിൽ ചെന്നൈയിൽ റഹ്മാന്റെ സംഗീതപരിപാടി. ആയിരക്കണക്കിന് പേരാണ് പരിപാടി കാണാനെത്തിയത്. അയ്യായിരവും പതിനായിരവും മുടക്കി ടിക്കറ്റെടുത്തെങ്കിലും പലർക്കും വേദിയുടെ അടുത്തുപോലും എത്താൻ സാധിച്ചില്ല.
20,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്തു നടത്തിയ സംഗീത പരിപാടിക്കായി അര ലക്ഷത്തോളം ടിക്കറ്റുകൾ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്