മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
വാജ്പേയി സർക്കാരിൽ ധനം, വിദേശകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് യശ്വന്ത് സിൻഹ.
നരേന്ദ്ര മോദി സർക്കാർ കൂടുതൽ നാശമുണ്ടാക്കുന്നത് തടയാൻ പൊതു സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.
യശ്വന്ത് സിൻഹയ്ക്ക് വോട്ട് ചെയ്യണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർഥിക്കുന്നുവെന്നും ജയ്റാം രമേശ് വ്യക്തമാക്കി.
ജൂൺ 20ന് രാത്രി എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ നടന്ന ചർച്ചയിലാണു സിൻഹയുടെ പേരു പരിഗണിച്ചത്.