ഭാര്യ കഴിക്കാൻ നൽകുന്നത് ലഡുമാത്രം; വിവാഹമോചനത്തിനൊരുങ്ങി ഭർത്താവ്
രാവിലെയും വൈകിട്ടും നാലു ലഡു. ഇതാണ് കുറച്ചു നാളുകളായി ഭാര്യ ഭർത്താവിന് കഴിക്കാൻ നൽകുന്നത്. മറ്റു ഭക്ഷണങ്ങളൊന്നും കഴിക്കാൻ നൽകില്ലെന്നു മാത്രമല്ല, കഴിക്കാൻ അനുവദിക്കുകയുമില്ല. ഉത്തർപ്രദേശിലാണ് സംഭവം. ഭാര്യ തനിക്ക് ലഡുവല്ലാതെ മറ്റൊന്നും കഴിക്കാൻ നൽകുന്നില്ലെന്നും തനിക്ക് വിവാഹമോചനം വേണമെന്നും
രാവിലെയും വൈകിട്ടും നാലു ലഡു. ഇതാണ് കുറച്ചു നാളുകളായി ഭാര്യ ഭർത്താവിന് കഴിക്കാൻ നൽകുന്നത്. മറ്റു ഭക്ഷണങ്ങളൊന്നും കഴിക്കാൻ നൽകില്ലെന്നു മാത്രമല്ല, കഴിക്കാൻ അനുവദിക്കുകയുമില്ല. ഉത്തർപ്രദേശിലാണ് സംഭവം. ഭാര്യ തനിക്ക് ലഡുവല്ലാതെ മറ്റൊന്നും കഴിക്കാൻ നൽകുന്നില്ലെന്നും തനിക്ക് വിവാഹമോചനം വേണമെന്നും
രാവിലെയും വൈകിട്ടും നാലു ലഡു. ഇതാണ് കുറച്ചു നാളുകളായി ഭാര്യ ഭർത്താവിന് കഴിക്കാൻ നൽകുന്നത്. മറ്റു ഭക്ഷണങ്ങളൊന്നും കഴിക്കാൻ നൽകില്ലെന്നു മാത്രമല്ല, കഴിക്കാൻ അനുവദിക്കുകയുമില്ല. ഉത്തർപ്രദേശിലാണ് സംഭവം. ഭാര്യ തനിക്ക് ലഡുവല്ലാതെ മറ്റൊന്നും കഴിക്കാൻ നൽകുന്നില്ലെന്നും തനിക്ക് വിവാഹമോചനം വേണമെന്നും
രാവിലെയും വൈകിട്ടും നാലു ലഡു. ഇതാണ് കുറച്ചു നാളുകളായി ഭാര്യ ഭർത്താവിന് കഴിക്കാൻ നൽകുന്നത്. മറ്റു ഭക്ഷണങ്ങളൊന്നും കഴിക്കാൻ നൽകില്ലെന്നു മാത്രമല്ല, കഴിക്കാൻ അനുവദിക്കുകയുമില്ല. ഉത്തർപ്രദേശിലാണ് സംഭവം. ഭാര്യ തനിക്ക് ലഡുവല്ലാതെ മറ്റൊന്നും കഴിക്കാൻ നൽകുന്നില്ലെന്നും തനിക്ക് വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഭർത്താവ് കുടുംബകോടതിയെ സമീപിച്ചതോടുകൂടിയാണ് വാർത്ത പുറംലോകമറിഞ്ഞത്.
ഏതോ താന്ത്രികന്റെ ഉപദേശപ്രകാരമാണ് ഭാര്യ ഇപ്രകാരം പെരുമാറുന്നതെന്നും കുറച്ചു കാലമായി തനിക്ക് ചില രോഗങ്ങളും ദുരിതങ്ങളും ഉണ്ടായിരുന്നുവെന്നും ലഡു കഴിച്ചാൽ അതുമാറും എന്ന താന്ത്രികന്റെ ഉപദേശത്തെത്തുടർന്നാണ് ഭാര്യ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നുമാണ് ഭർത്താവിന്റെ പരാതി. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വർഷമായെന്നും തങ്ങൾക്ക് മൂന്നു കുട്ടികളുണ്ടെന്നും അദ്ദേഹം പറയുന്നു.
വിവാഹമോചനത്തിനു മുൻപ് ദമ്പതികളെ കൗൺസിലിങ്ങിനു വിധേയരാക്കിയ കൗൺസിലിങ് കമ്മറ്റിയും ഇക്കാര്യത്തിൽ തങ്ങളുടെ നിസ്സഹായാവസ്ഥ വ്യക്തമാക്കി. അവർ പറയുന്നതിങ്ങനെ :-
'' അവരെ ഞങ്ങൾ കൗൺസിലിങ്ങിനു വിളിച്ചിരുന്നു. പക്ഷേ ആ സ്ത്രീയുടെ മനസ്സിലുള്ള അന്ധവിശ്വാസത്തിനുള്ള ചികിൽസ ഞങ്ങളുടെ പക്കലില്ല. ലഡു അവളുടെ ഭർത്താവിന്റെ രോഗത്തെ ശമിപ്പിക്കുമെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. മറ്റു കാര്യങ്ങളൊന്നും വിശ്വസിക്കാൻ അവർ കൂട്ടാക്കുന്നില്ല''.