ബാല്യകാല പ്രണയം സ്വന്തമാക്കി, നിമിഷങ്ങൾക്കകം മരണം; ദൃക്സാക്ഷിയായ വരന്റെ അമ്മ
കുട്ടിക്കാലം മുതലുള്ള പ്രണയം വിവാഹത്തിൽ കലാശിച്ചു. പക്ഷേ വിവാഹശേഷം ഏതാനും നിമിഷങ്ങൾ കൂടി ജീവിച്ചിരിക്കാനേ ആ വരനും വധുവിനും ആയുസ്സുണ്ടായിരുന്നുള്ളൂ. ടെക്സാസിലാണ് സംഭവം. വിവാഹ ശേഷം നിമിഷങ്ങൾക്കുള്ളിൽ വരനും വധുവും കൊല്ലപ്പെട്ടു. ഒരു വാഹനാപകടമാണ് ഹതഭാഗ്യരായ ആ ദമ്പതികളുടെ ജീവനെടുത്തത്. ഹാർലി മോർഗൻ
കുട്ടിക്കാലം മുതലുള്ള പ്രണയം വിവാഹത്തിൽ കലാശിച്ചു. പക്ഷേ വിവാഹശേഷം ഏതാനും നിമിഷങ്ങൾ കൂടി ജീവിച്ചിരിക്കാനേ ആ വരനും വധുവിനും ആയുസ്സുണ്ടായിരുന്നുള്ളൂ. ടെക്സാസിലാണ് സംഭവം. വിവാഹ ശേഷം നിമിഷങ്ങൾക്കുള്ളിൽ വരനും വധുവും കൊല്ലപ്പെട്ടു. ഒരു വാഹനാപകടമാണ് ഹതഭാഗ്യരായ ആ ദമ്പതികളുടെ ജീവനെടുത്തത്. ഹാർലി മോർഗൻ
കുട്ടിക്കാലം മുതലുള്ള പ്രണയം വിവാഹത്തിൽ കലാശിച്ചു. പക്ഷേ വിവാഹശേഷം ഏതാനും നിമിഷങ്ങൾ കൂടി ജീവിച്ചിരിക്കാനേ ആ വരനും വധുവിനും ആയുസ്സുണ്ടായിരുന്നുള്ളൂ. ടെക്സാസിലാണ് സംഭവം. വിവാഹ ശേഷം നിമിഷങ്ങൾക്കുള്ളിൽ വരനും വധുവും കൊല്ലപ്പെട്ടു. ഒരു വാഹനാപകടമാണ് ഹതഭാഗ്യരായ ആ ദമ്പതികളുടെ ജീവനെടുത്തത്. ഹാർലി മോർഗൻ
കുട്ടിക്കാലം മുതലുള്ള പ്രണയം വിവാഹത്തിൽ കലാശിച്ചു. പക്ഷേ വിവാഹശേഷം ഏതാനും നിമിഷങ്ങൾ കൂടി ജീവിച്ചിരിക്കാനേ ആ വരനും വധുവിനും ആയുസ്സുണ്ടായിരുന്നുള്ളൂ. ടെക്സാസിലാണ് സംഭവം. വിവാഹ ശേഷം നിമിഷങ്ങൾക്കുള്ളിൽ വരനും വധുവും കൊല്ലപ്പെട്ടു. ഒരു വാഹനാപകടമാണ് ഹതഭാഗ്യരായ ആ ദമ്പതികളുടെ ജീവനെടുത്തത്.
ഹാർലി മോർഗൻ എന്ന 19കാരനെയും റിയന്നോൻ ബൗഡ്രെസ് എന്ന 20കാരിയെയും തേടിയാണ് വിവാഹ ദിനത്തിൽ മരണമെത്തിയത്. അവരുടെ വിവാഹ റിസപ്ഷന് പങ്കെടുക്കാൻ തയാറായി നിന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വച്ചാണ് ഒരു വാഹനാപകടം അവരുടെ ജീവൻ കവർന്നത്.
ജസ്റ്റിസ് ഓഫ് പീസ് ബിൽഡിങ്ങിലേക്കുള്ള യാത്രക്കിടെയിലാണ് വധുവും വരനും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. വരനായിരുന്നു കാർ ഓടിച്ചിരുന്നത്. അഞ്ചുവരിപ്പാതയിൽ നിന്ന് ജസ്റ്റിസ് ഓഫ് പീസ് ബിൽഡിങ്ങിലേക്ക് വരുമ്പോഴാണ് ഇവരുടെ കാർ അപകടത്തിൽപ്പെട്ടത്. ഒരു വലിയ ട്രാക്റ്റർ കെട്ടിവലിച്ചുകൊണ്ടുപോയ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ പലപ്രാവശ്യം കരണംമറിഞ്ഞ് ഓടയിലിടിച്ച് നിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ട്രക്ക് ഡ്രൈവർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അയാൾക്ക് ഡ്രഗ് ആൽക്കഹോൾ ടെസ്റ്റുകൾ നടത്തിയെന്നും അന്വേഷമ ഉദ്യോഗസ്ഥർ പറയുന്നു. '' ഞാനിവിടെയിരിക്കുമ്പോഴാണ് എന്റെ രണ്ടു കുഞ്ഞുങ്ങളുടെയും മരണം കൺമുന്നിൽ കാണേണ്ടി വന്നത്''.- വരന്റെ അമ്മ കണ്ണീരോടെ പറയുന്നു.