ജോലിയ്ക്കു പോകുന്നത് വളർത്തുനായയെ പുറത്തേറ്റി; കാമുകന് നൽകിയ വാക്കുപാലിക്കുന്നതിങ്ങനെ
പ്രണയകാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ പലരും പിൽക്കാലത്ത് മറക്കുകയാണ് പതിവ്. എന്നാൽ ഇവിടെയൊരു യുവതി ഒരു വർഷമായി കാമുകന് നൽകിയ വാക്ക് പാലിച്ചുകൊണ്ടേയിരിക്കുകയാണ്. യുവതിയുടെ പേര് തിറ്റിറാറ്റ് കിയോവ റാം. ബാങ്കോങ് സ്വദേശിനിയായ ഇവർ എന്നും ജോലിക്കു പോകുന്നത് സ്വന്തം വളർത്തു നായയെ
പ്രണയകാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ പലരും പിൽക്കാലത്ത് മറക്കുകയാണ് പതിവ്. എന്നാൽ ഇവിടെയൊരു യുവതി ഒരു വർഷമായി കാമുകന് നൽകിയ വാക്ക് പാലിച്ചുകൊണ്ടേയിരിക്കുകയാണ്. യുവതിയുടെ പേര് തിറ്റിറാറ്റ് കിയോവ റാം. ബാങ്കോങ് സ്വദേശിനിയായ ഇവർ എന്നും ജോലിക്കു പോകുന്നത് സ്വന്തം വളർത്തു നായയെ
പ്രണയകാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ പലരും പിൽക്കാലത്ത് മറക്കുകയാണ് പതിവ്. എന്നാൽ ഇവിടെയൊരു യുവതി ഒരു വർഷമായി കാമുകന് നൽകിയ വാക്ക് പാലിച്ചുകൊണ്ടേയിരിക്കുകയാണ്. യുവതിയുടെ പേര് തിറ്റിറാറ്റ് കിയോവ റാം. ബാങ്കോങ് സ്വദേശിനിയായ ഇവർ എന്നും ജോലിക്കു പോകുന്നത് സ്വന്തം വളർത്തു നായയെ
പ്രണയകാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ പലരും പിൽക്കാലത്ത് മറക്കുകയാണ് പതിവ്. എന്നാൽ ഇവിടെയൊരു യുവതി ഒരു വർഷമായി കാമുകന് നൽകിയ വാക്ക് പാലിച്ചുകൊണ്ടേയിരിക്കുകയാണ്. യുവതിയുടെ പേര് തിറ്റിറാറ്റ് കിയോവ റാം. ബാങ്കോങ് സ്വദേശിനിയായ ഇവർ എന്നും ജോലിക്കു പോകുന്നത് സ്വന്തം വളർത്തു നായയെ പുറത്തേറ്റിക്കൊണ്ടാണ്.
നഗരം വൃത്തിയാക്കുന്ന ജോലിയാണ് കിയോവയ്ക്ക്. ജോലി തുടങ്ങുന്നതിനു മുൻപ് തന്റെ വളർത്തുനായയെ പുറത്തേറ്റി ശരീരത്തിൽ ചേർത്തു ബന്ധിക്കും. അതിനു ശേഷം ജോലി തുടങ്ങും. യജമാനത്തിക്കൊപ്പമുള്ള സവാരിയും ചുറ്റും നടക്കുന്ന കാഴ്ചകളുമൊക്കെ നന്നായിത്തന്നെ ആസ്വദിക്കുന്നുണ്ട് അവരുടെ വളർത്തുനായ മാസ്ദ. ഷീ– ത്‌സു ഇനത്തിൽപ്പെട്ട ഒരു വയസ്സുള്ള നായയാണ് മാസ്ദ.
നായ്ക്കുട്ടിയെ സ്വന്തമാക്കിയതിനെക്കുറിച്ചും അതിനെക്കൊണ്ട് ജോലിക്കു വരുന്നതിനെക്കുറിച്ചും ഒരു മാധ്യമത്തോട് കിയോവ പറയുന്നതിങ്ങനെ :-
'' എനിക്ക് കൂട്ടായി ഒരു നായ്ക്കുട്ടിയെ വാങ്ങി നൽകാമോയെന്ന് കാമുകനോട് ഞാൻ ചോദിച്ചു. ഒരു നിബന്ധന മുന്നോട്ടു വച്ചുകൊണ്ട് അദ്ദേഹം എന്റെ ആഗ്രഹം സാധിച്ചു തന്നു. ജോലിക്കു പോകുമ്പോൾ നായ്ക്കുട്ടിയെക്കൂടി ഒപ്പം കൊണ്ടു പോകണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അന്നുതൊട്ടിന്നു വരെ കാമുകനു നൽകിയ വാക്ക് കിയോവ പാലിച്ചുകൊണ്ടിരിക്കുകയാണ്. ഒരുവർഷമായി വാഗ്ദാനത്തിൽ നിന്നും അണുവിട വ്യതിചലിക്കാതെ കിയോവ തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയെയും പുറത്തേന്തി ജോലി തുടരുന്നു. തായ്‌ലന്റിലെ ചില സ്ഥാപനങ്ങളിൽ ആളുകൾ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളുമായി ജോലിക്കെത്താറുണ്ട്.