മുഖത്ത് മാസ്കിന്റെ പടം വരച്ച് െപാതു ഇടങ്ങളിൽ കറങ്ങിയ ഇൻസ്റ്റഗ്രാം താരങ്ങൾ ബാലിയിൽ പിടിയിൽ. ബാലിയിലെ ഒരു സൂപ്പർമാർക്കറ്റിലാണ് മാസ്കിന്റെ പടം മുഖത്ത് വരച്ച് രണ്ടു പേർ കടന്നുകൂടിയത്. പിന്നാലെ ഇൻസ്റ്റഗ്രമിൽ പിന്തുടരുന്നവർക്ക് വേണ്ടി ഇവർ വിഡിയോയും പങ്കുവച്ചു.

സൂപ്പർമാർക്കറ്റിലെ ജീവനക്കാരനെ കബളിപ്പിച്ചാണ് മാസ്ക് ധരിക്കാതെ ഇരുവരും അകത്തുകടന്നത്. ഒറ്റനോട്ടത്തിൽ മാസ്കാണെന്ന് തോന്നും വിധമാണ് മുഖത്ത് മാസ്കിന്റെ പടം വരച്ചിരിക്കുന്നത്. ഇവരെ പിടികൂടിയ അധികൃതർ ഇരുവരുടെയും പാസ്പോർട്ടും പിടിച്ചെടുത്തു. കോവിഡ്  നിയന്ത്രണങ്ങൾ മാനിക്കാതെ പ്രവർത്തിച്ച ഇവരെ ഉടൻ തന്നെ സ്വന്തം രാജ്യത്തേക്ക് മടക്കി അയക്കുമെന്നാണ് റിപ്പോർട്ട്. ജോഷ്പാലർ ലിൻ, ലിയാസെ എന്നിവരാണ് പിടിയിലായത്. ലിൻ തായ്​വാൻ സ്വദേശിയും ലിയാസെ റഷ്യക്കാരിയുമാണ്. 

വിനോദത്തിന് വേണ്ടി എടുത്ത വിഡിയോ ആണെന്നും മാപ്പു തരണമെന്നും ഇവർ അപേക്ഷിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെയാണ് കളി കാര്യമായത്.