പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയെ വിമര്‍ശിച്ച ബോളിവുഡ് താരം ഹേമമാലിനി വിവാദത്തില്‍. ഇത്തരം വിവരംകെട്ട പ്രവർത്തികള്‍ കൊണ്ട് ആരും ഒന്നും നേടുന്നില്ല. ആത്മഹത്യയെ ബോധമില്ലാത്ത പ്രവര്‍ത്തിയെന്ന് വിശേഷിപ്പിച്ചാണ് ഹേമമാലിനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ജീവിതം എന്നത് ദൈവത്തിന്റെ ദാനമാണ്. അത് എടുക്കാന്‍ ആർക്കും അവകാശമില്ല. ഹേമമാലിനി പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഹിന്ദി സീരിയല്‍ നടിയായ പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്തത്. പ്രണയ തകര്‍ച്ചയെ തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു നടി. കാമുകനുമായുള്ള പ്രശ്‌നങ്ങളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇതിനെതിരെയാണ് ഹേമമാലിനി ട്വീറ്റ് ചെയ്തത്. പ്രത്യുഷയുടെ മരണത്തിന് പിറകെ ലോകം പരാജിതനെയല്ല പോരാളികളെയാണ് പ്രശംസിക്കുകയെന്ന് ഹേമമാലിനിയുടെ ട്വീറ്റ് ചെയ്തിരുന്നു.
വിശന്നിരിക്കുന്ന മാധ്യമങ്ങൾക്ക് ഭക്ഷണം മാത്രമാണ് സെലിബ്രിറ്റി ആത്മഹത്യകൾ. മറ്റൊരു സെൻസേഷണൽ വാർത്ത വന്നുകഴിഞ്ഞാൽ ഇത് എല്ലാവരും മറക്കും. ഹേമമാലിനി പറഞ്ഞു.
എന്നാൽ ഇങ്ങനെയൊരു സമയത്ത് ഹേമാമാലിനി ഇത്തരമൊരു പ്രസ്താവന നടത്തരുതായിരുന്നെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.