എന്ന് നിന്‍റെ മൊയ്തീന്‍ എന്ന ചിത്രം കണ്ടിറങ്ങിയവരുടെ മനസ്സില്‍ കാഞ്ചനമാല ഇപ്പോഴും ഒരു വേദനയുടെ മഴയായി പെയ്തുകൊണ്ടിരിക്കുകയാണ്. കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതം ആസ്പദമാക്കിയെടുത്ത ചിത്രം തിയറ്ററുകളില്‍ വലിയ വിജയമാകുമ്പോഴും മൊയ്തീന്‍ സ്മാരക സേവാമന്ദിരത്തിന് സ്വന്തമായൊരു കെട്ടിടത്തിനായുള്ള കാത്തിരിപ്പിലായിരുന്നു യഥാര്‍ഥ കാഞ്ചനമാല.
മൊയ്തീന്റെ പേരിലുള്ള സേവാമന്ദിറിന് ഇതുവരെ സ്വന്തമായി കെട്ടിടമില്ല, ഒരു ഷെഡ്ഡിലാണ് മൊയ്തീന്‍ സ്മാരക സേവാമന്ദിരം പ്രവര്‍ത്തിക്കുന്നത്. കാഞ്ചനമാലയുടെ ആ ആഗ്രഹം ദിലീപ് പൂര്‍ത്തികരിക്കുന്നു.
ടി.പി മൊയ്തീന്‍ സ്മാരം നിര്‍മിച്ച് കൊടുക്കുമെന്ന് ദിലീപ് കാഞ്ചനമാലയ്ക്ക് വാക്കുകൊടുത്തു. കാഞ്ചനമാലയുടെ ബുദ്ധിമുട്ട് അറിഞ്ഞ് ദിലീപ് സഹായിക്കാനൊരുങ്ങുകയായിരുന്നു.
കാര്യവിവരങ്ങള്‍ അന്വേഷിച്ച് ദിലീപ് കാഞ്ചനമാലയെ ഫോണില്‍ വിളിക്കുകയായിരുന്നു. ചേച്ചീ എന്നു വിളിച്ചോട്ടെ എന്നു ദിലീപ് ചോദിച്ചപ്പോള്‍, മോന്‍ അമ്മ എന്നു വിളിച്ചോളാനാണ് കാഞ്ചനമാല പറഞ്ഞത്. ഫോണിലും ദിലീപിനോട് വികാരഭരിതയായാണ് അവര്‍ സംസാരിച്ചതും. നാളെ ദിലീപ് കാഞ്ചനമാലയെ നേരിട്ട വന്നു കാണും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.