ന്യൂഡൽഹി∙ ചീഫ് സെക്രട്ടറിയെ ആംആദ്മി പാര്‍ട്ടി (എ എപി) എംഎല്‍എമാര്‍ മർദിച്ചെന്ന കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് പിടിച്ചെടുക്കാൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽ പൊലീസ് സംഘം. സിസിടിവി ദൃശ്യങ്ങളുടെ പകർപ്പു കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫിസ് വൈകിയ സാഹചര്യത്തിലാണു പിടിച്ചെടുത്തതെന്നു ഡൽഹി പൊലീസ് അഡീഷനൽ ഡിസിപി ഹരീന്ദ്ര സിങ് പറയുന്നു.
അതേസമയം, നടപടി ഗുണ്ടായിസമാണെന്ന് എഎപി കുറ്റപ്പെടുത്തി. തിങ്കളാഴ്ച അർധരാത്രി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽ യോഗത്തിനെത്തിയ തന്നെ എംഎൽഎമാർ കയ്യേറ്റം ചെയ്തെന്നാണു ചീഫ് സെക്രട്ടറി അൻഷു പ്രകാശിന്റെ ആരോപണം.