Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോജ് വധക്കേസ്: ജയരാജന്റെ ഹർജിയിൽ ഇന്ന് വിധിക്കു സാധ്യത

Kerala-High-Court-4

കൊച്ചി ∙ കതിരൂർ മനോജ് വധക്കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യുഎപിഎ) പ്രകാരം പ്രോസിക്യൂഷനു കേന്ദ്രം നൽകിയ അനുമതി ചോദ്യംചെയ്തു പ്രതികളായ പി. ജയരാജനും മറ്റും സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്നുണ്ടായേക്കും. യുഎപിഎ പ്രകാരം പ്രോസിക്യൂഷനുള്ള അനുമതിയധികാരം കേന്ദ്രം സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കു നൽകിയതാണെന്നാണു സംസ്ഥാന സർക്കാരിന്റെ വാദം. മാത്രമല്ല, യുഎപിഎയുടെ പരിധിയിൽ വരുന്ന, രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന നടപടികളൊന്നും കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും വാദിച്ചു. അതേസമയം, അനുമതി കാര്യത്തിൽ കേന്ദ്രത്തിന് അധികാരമുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ അനുമതി കാത്തിരിക്കേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ ബോധിപ്പിച്ചു.