കൊല്ലം∙ ട്രിനിറ്റി ലെയ്സിയം സ്കൂള്‍ വിദ്യാർഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപികമാർക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം. അധ്യാപികമാരായ സിന്ധു പോൾ, ക്രസന്റ എന്നിവരോടു മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഈ മാസം 17 ഹാജരായി ജാമ്യമെടുക്കാനാണു ഹൈക്കോടതി നിർദേശം ഈ മാസം 18 മുതൽ 20 വരെ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാകണം. തുടർന്ന് ആഴ്ചയിൽ രണ്ടുദിവസം വീതം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകാനും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഗൗരി ആത്മഹത്യചെയ്തത് അധ്യാപികമാരില്‍നിന്നുള്ള മാനസിക സമ്മര്‍ദത്തെ തുടര്‍ന്നെന്നാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പൊലീസിന്റെ വാദം. എന്നാൽ ഇതിൽ പങ്കാളിത്തമില്ലെന്നാണ് അധ്യാപികമാരും നിലപാടെടുത്തു. അന്വേഷണ പുരോഗതി റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ചശേഷമാണു ഹൈക്കോടതി ഇപ്പോൾ ജാമ്യം നൽകാൻ നിർദേശിച്ചിട്ടുള്ളത്.