കർക്കശ നിയന്ത്രണങ്ങൾ; വ്യാപക നിയമനടപടി
മൂവാറ്റുപുഴ∙ കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഇന്നലെ കിഴക്കൻ മേഖലയിൽ ഹർത്താൽ സമാനമായ സാഹചര്യമാണ് ഉണ്ടായത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്നലെ പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് വ്യാപകമായി നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. 50 പേർക്കെതിരെയാണ് മൂവാറ്റുപുഴയിൽ പൊലീസ്
മൂവാറ്റുപുഴ∙ കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഇന്നലെ കിഴക്കൻ മേഖലയിൽ ഹർത്താൽ സമാനമായ സാഹചര്യമാണ് ഉണ്ടായത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്നലെ പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് വ്യാപകമായി നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. 50 പേർക്കെതിരെയാണ് മൂവാറ്റുപുഴയിൽ പൊലീസ്
മൂവാറ്റുപുഴ∙ കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഇന്നലെ കിഴക്കൻ മേഖലയിൽ ഹർത്താൽ സമാനമായ സാഹചര്യമാണ് ഉണ്ടായത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്നലെ പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് വ്യാപകമായി നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. 50 പേർക്കെതിരെയാണ് മൂവാറ്റുപുഴയിൽ പൊലീസ്
മൂവാറ്റുപുഴ∙ കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഇന്നലെ കിഴക്കൻ മേഖലയിൽ ഹർത്താൽ സമാനമായ സാഹചര്യമാണ് ഉണ്ടായത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്നലെ പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് വ്യാപകമായി നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. 50 പേർക്കെതിരെയാണ് മൂവാറ്റുപുഴയിൽ പൊലീസ് കേസെടുത്തത്. മൂവാറ്റുപുഴ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഭൂരിഭാഗവും തുറന്നില്ല.
മെഡിക്കൽ ഷോപ്പുകളും കള്ളുഷാപ്പുകളും തുറന്നു. ചില പലചരക്കു സ്ഥാപനങ്ങളും തുറന്നു. കെഎസ്ആർടിസി സർവീസുകൾ മൂവാറ്റുപുഴയിൽ നിന്ന് ഉണ്ടായില്ല. മറ്റു ഡിപ്പോകളിൽ നിന്നുള്ള ദീർഘദൂര സർവീസുകളിൽ ചിലത് മാത്രമാണ് മൂവാറ്റുപുഴയിലൂടെ കടന്നുപോയത്. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. രാവിലെ തന്നെ റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ച് പൊലീസ് പരിശോധനകൾ നടത്തിയിരുന്നു. വാഹനങ്ങൾ തടഞ്ഞു നിർത്തി ആവശ്യകത ബോധ്യപ്പെട്ടതിനു ശേഷമാണ് കടത്തി വിട്ടത്. അല്ലാത്ത വാഹനങ്ങൾ തിരിച്ചയച്ചു.
∙ അനുമതി ഉള്ള വ്യാപാര സ്ഥാപനങ്ങൾ ഒഴികെ ഉള്ളവയെല്ലാം അടഞ്ഞു കിടന്നു.അത്യാവശ്യങ്ങൾക്കുള്ള സ്വകാര്യ വാഹനങ്ങൾ മാത്രമാണു നിരത്തിലിറങ്ങിയത്. കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു പാലാ–എറണാകുളം റൂട്ടിൽ 6 ഓർഡിനറി സർവീസുകളും തിരുവനന്തപുരത്തേക്കു സൂപ്പർഫാസ്റ്റ് സർവീസും ഓപ്പറേറ്റു ചെയ്തു. സ്വകാര്യ ബസുകൾ പൂർണമായും വിട്ടു നിന്നു. പരിശോധനയ്ക്കു പൊലീസ് ഉണ്ടായിരുന്നുവെങ്കിലും പിറവത്തും രാമമംഗലത്തും കേസുകളില്ല.