കളമശേരിയിൽ 50 വർഷം പഴക്കമുള്ള പൈപ്പ് പൊട്ടി; ചെന്നൈയിൽ നിന്നു ക്ലാംപെത്തിച്ചു ചോർച്ച അടച്ചു
കളമശേരി∙ ടിവിഎസ് ജംക്‌ഷനിൽ പൊട്ടിയ പൈപ്പിലെ ചോർച്ച ചെന്നൈയിൽ നിന്നു ഉരുക്കിന്റെ ക്ലാംപ് എത്തിച്ച് അടച്ചു. കളമശേരി പമ്പ് ഹൗസിൽ നിന്നു കുസാറ്റിലേക്ക് 50 വർഷം മുൻപ് സ്ഥാപിച്ച 175 എംഎം കാസ്റ്റ് അയേൺ പൈപ്പാണ് മണ്ണിനടിയിൽ 3 മീറ്ററോളം ആഴത്തിൽ വട്ടം പൊട്ടിയത്. ചോർച്ച അടയ്ക്കുന്നതിനു ഞായറാഴ്ച
കളമശേരി∙ ടിവിഎസ് ജംക്‌ഷനിൽ പൊട്ടിയ പൈപ്പിലെ ചോർച്ച ചെന്നൈയിൽ നിന്നു ഉരുക്കിന്റെ ക്ലാംപ് എത്തിച്ച് അടച്ചു. കളമശേരി പമ്പ് ഹൗസിൽ നിന്നു കുസാറ്റിലേക്ക് 50 വർഷം മുൻപ് സ്ഥാപിച്ച 175 എംഎം കാസ്റ്റ് അയേൺ പൈപ്പാണ് മണ്ണിനടിയിൽ 3 മീറ്ററോളം ആഴത്തിൽ വട്ടം പൊട്ടിയത്. ചോർച്ച അടയ്ക്കുന്നതിനു ഞായറാഴ്ച
കളമശേരി∙ ടിവിഎസ് ജംക്‌ഷനിൽ പൊട്ടിയ പൈപ്പിലെ ചോർച്ച ചെന്നൈയിൽ നിന്നു ഉരുക്കിന്റെ ക്ലാംപ് എത്തിച്ച് അടച്ചു. കളമശേരി പമ്പ് ഹൗസിൽ നിന്നു കുസാറ്റിലേക്ക് 50 വർഷം മുൻപ് സ്ഥാപിച്ച 175 എംഎം കാസ്റ്റ് അയേൺ പൈപ്പാണ് മണ്ണിനടിയിൽ 3 മീറ്ററോളം ആഴത്തിൽ വട്ടം പൊട്ടിയത്. ചോർച്ച അടയ്ക്കുന്നതിനു ഞായറാഴ്ച
കളമശേരി∙ ടിവിഎസ് ജംക്‌ഷനിൽ പൊട്ടിയ പൈപ്പിലെ ചോർച്ച ചെന്നൈയിൽ നിന്നു ഉരുക്കിന്റെ ക്ലാംപ് എത്തിച്ച് അടച്ചു. കളമശേരി പമ്പ് ഹൗസിൽ നിന്നു കുസാറ്റിലേക്ക് 50 വർഷം മുൻപ് സ്ഥാപിച്ച 175 എംഎം കാസ്റ്റ് അയേൺ പൈപ്പാണ് മണ്ണിനടിയിൽ 3 മീറ്ററോളം ആഴത്തിൽ വട്ടം പൊട്ടിയത്.
ചോർച്ച അടയ്ക്കുന്നതിനു ഞായറാഴ്ച യന്ത്രസഹായത്തോടെ കുഴിയെടുത്തെങ്കിലും പാകത്തിനുള്ള ക്ലാംപ് ലഭിക്കാത്തതിനാൽ കുഴി മണ്ണിട്ടു മൂടി. 7,500 രൂപ വിലയുള്ള ക്ലാംപ് ഇന്നലെ രാവിലെയാണു ചെന്നൈയിൽ നിന്ന് എത്തിച്ചത്. തുടർന്ന് വീണ്ടും കുഴിയെടുത്തു ക്ലാംപ് ഉപയോഗിച്ചു ചോർച്ച അടച്ചു. കുഴി മെറ്റലും മണലും നിറച്ചു മൂടുകയും ചെയ്തു. ഇത് ഉറച്ച ശേഷം കോൺക്രീറ്റ് ചെയ്ത് റോഡ് ബലപ്പെടുത്തുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.