കാലിക്കറ്റിലെ അധ്യാപക നിയമനം: സമുദായ സംവരണക്രമം തെറ്റിയെന്ന് ഹൈക്കോടതി
കൊച്ചി ∙ കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ റൊട്ടേഷനിൽ പുതിയ സ്ലോട്ടുകൾ സൃഷ്ടിച്ചതിലൂടെ സമുദായ സംവരണക്രമം തെറ്റിയെന്ന് ഹൈക്കോടതി. സർവകലാശാലയിലെ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് രണ്ടാം റാങ്ക് ലഭിച്ചെങ്കിലും നിയമനം
കൊച്ചി ∙ കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ റൊട്ടേഷനിൽ പുതിയ സ്ലോട്ടുകൾ സൃഷ്ടിച്ചതിലൂടെ സമുദായ സംവരണക്രമം തെറ്റിയെന്ന് ഹൈക്കോടതി. സർവകലാശാലയിലെ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് രണ്ടാം റാങ്ക് ലഭിച്ചെങ്കിലും നിയമനം
കൊച്ചി ∙ കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ റൊട്ടേഷനിൽ പുതിയ സ്ലോട്ടുകൾ സൃഷ്ടിച്ചതിലൂടെ സമുദായ സംവരണക്രമം തെറ്റിയെന്ന് ഹൈക്കോടതി. സർവകലാശാലയിലെ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് രണ്ടാം റാങ്ക് ലഭിച്ചെങ്കിലും നിയമനം
കൊച്ചി ∙ കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ റൊട്ടേഷനിൽ പുതിയ സ്ലോട്ടുകൾ സൃഷ്ടിച്ചതിലൂടെ സമുദായ സംവരണക്രമം തെറ്റിയെന്ന് ഹൈക്കോടതി. സർവകലാശാലയിലെ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് രണ്ടാം റാങ്ക് ലഭിച്ചെങ്കിലും
നിയമനം ലഭിച്ചില്ലെന്നാരോപിച്ച് മലപ്പുറം സ്വദേശി ഡോ. കെ.പി അനുപമ നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, ഹർജിക്കാരിയെ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ നിയമിക്കാൻ ഉത്തരവിട്ടു.
നിലവിൽ നിയമനം ലഭിച്ചവരെ ഭാവിയിലെ ഒഴിവുകളിൽ പരിഗണിക്കാനാവുന്ന വിധത്തിൽ നിലനിർത്താൻ സർവകലാശാലയ്ക്കു സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി.ഭിന്നശേഷി സംവരണം സംബന്ധിച്ച് ഇന്ദിര സാഹ്നി കേസിലടക്കം സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകളിലെ നടപടിക്രമമല്ല സർവകലാശാല പിന്തുടർന്നതെന്നും ഇതു നിയമവിരുദ്ധമാണെന്നുമാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലയിരുത്തിയത്.
ഭിന്നശേഷിക്കാരുടെ സംവരണം നടപ്പാക്കുമ്പോൾ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ സംവരണ ശതമാനത്തെ ബാധിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് കോടതി ചൂണ്ടിക്കാട്ടി. സർവകലാശാല സ്വീകരിച്ച നടപടിക്രമം പ്രകാരം 63 തസ്തികകളിൽ 9 എണ്ണം ലഭിക്കേണ്ട ഈഴവ സമുദായത്തിന് 8 എണ്ണം മാത്രമേ ലഭിക്കുന്നൂള്ളൂ. സർവകലാശാലയുടെ നടപടിക്രമം കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളുടെയും ഭിന്നശേഷി നിയമത്തിന്റെയും ലംഘനമാണെന്നും വ്യക്തമാക്കി.