ഭക്തിനിറവിൽ ഗുഹാ തീർഥസ്നാനം
പാണ്ടി(അഡൂർ) ∙ ഭക്തിയുടെ നിറവിൽ നെല്ലിത്തട്ട് മഹാവിഷ്ണുക്ഷേത്രത്തിലെ ഗുഹാ തീർഥസ്നാനം. പൂജകൾക്കു ശേഷം രാവിലെ 8 മണിയോടെയാണ് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ ഭക്തർ തീർഥസ്നാനത്തിനു പുറപ്പെട്ടത്. മേൽശാന്തി മുരളീധര ഭട്ടാണ് ആദ്യം ഗുഹയിലേക്കു പ്രവേശിച്ചത് പിന്നാലെ തേങ്ങാമുറിയിൽ കത്തിച്ച നെയ്‌വിളക്കും
പാണ്ടി(അഡൂർ) ∙ ഭക്തിയുടെ നിറവിൽ നെല്ലിത്തട്ട് മഹാവിഷ്ണുക്ഷേത്രത്തിലെ ഗുഹാ തീർഥസ്നാനം. പൂജകൾക്കു ശേഷം രാവിലെ 8 മണിയോടെയാണ് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ ഭക്തർ തീർഥസ്നാനത്തിനു പുറപ്പെട്ടത്. മേൽശാന്തി മുരളീധര ഭട്ടാണ് ആദ്യം ഗുഹയിലേക്കു പ്രവേശിച്ചത് പിന്നാലെ തേങ്ങാമുറിയിൽ കത്തിച്ച നെയ്‌വിളക്കും
പാണ്ടി(അഡൂർ) ∙ ഭക്തിയുടെ നിറവിൽ നെല്ലിത്തട്ട് മഹാവിഷ്ണുക്ഷേത്രത്തിലെ ഗുഹാ തീർഥസ്നാനം. പൂജകൾക്കു ശേഷം രാവിലെ 8 മണിയോടെയാണ് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ ഭക്തർ തീർഥസ്നാനത്തിനു പുറപ്പെട്ടത്. മേൽശാന്തി മുരളീധര ഭട്ടാണ് ആദ്യം ഗുഹയിലേക്കു പ്രവേശിച്ചത് പിന്നാലെ തേങ്ങാമുറിയിൽ കത്തിച്ച നെയ്‌വിളക്കും
പാണ്ടി(അഡൂർ) ∙ ഭക്തിയുടെ നിറവിൽ നെല്ലിത്തട്ട് മഹാവിഷ്ണുക്ഷേത്രത്തിലെ ഗുഹാ തീർഥസ്നാനം. പൂജകൾക്കു ശേഷം രാവിലെ 8 മണിയോടെയാണ് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ ഭക്തർ തീർഥസ്നാനത്തിനു പുറപ്പെട്ടത്.മേൽശാന്തി മുരളീധര ഭട്ടാണ് ആദ്യം ഗുഹയിലേക്കു പ്രവേശിച്ചത് പിന്നാലെ തേങ്ങാമുറിയിൽ കത്തിച്ച നെയ്‌വിളക്കും കൈകളിലേന്തി ഭക്തരും. പൂജകൾക്കു ശേഷം തീർഥസ്നാനം.
അതു കഴിഞ്ഞ് ഗുഹയിൽ നിന്നു ശേഖരിച്ച ഒരു കുടം വെള്ളവുമായി മേൽശാന്തി ആദ്യം പുറത്തേക്കു വന്നു. ഈ വെള്ളം ക്ഷേത്രത്തിലെത്തിച്ച് ദേവന്റെ വിഗ്രഹത്തിൽ അഭിഷേകം ചെയ്ത ശേഷമാണ് ഉച്ചഃപൂജ. പ്രസാദ വിതരണത്തോടെ സമാപിച്ചു. നൂറുകണക്കിനു ഭക്തർ പങ്കാളികളായി. മാനേജിങ് ട്രസ്റ്റ് എ.എൻ.അശോക് കുമാർ,സെക്രട്ടറി സി.എച്ച്.രമേശ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.