ജൽ ജീവൻ, റോഡിന്റെ ജീവനെടുക്കുന്നു; അറ്റകുറ്റപ്പണി നടത്തി ടാർ ചെയ്തതിനു പിന്നാലെ കുഴി വെട്ടാൻ പദ്ധതിക്കാരെത്തി
നാദാപുരം∙ റോഡുകൾ അറ്റകുറ്റപ്പണി നടത്തി ടാർ ചെയ്തതിനു പിന്നാലെ ഇരുവശങ്ങളിലും കുഴി വെട്ടാൻ ജൽ ജീവൻ പദ്ധതിക്കാരെത്തി. കല്ലാച്ചി കുമ്മങ്കോട് റോഡിൽ രാത്രിയാണ് ഇരു ഭാഗങ്ങളിലും കുഴി വെട്ടിയത്. ഈ റോഡുമായി ബന്ധിക്കുന്ന കോർട്ട് റോഡ് മുതൽ ജിസിഐ പരിസരം വരെയുള്ള ഭാഗത്തു പകലും കുഴി എടുക്കുന്നുണ്ട്. പോക്കറ്റ്
നാദാപുരം∙ റോഡുകൾ അറ്റകുറ്റപ്പണി നടത്തി ടാർ ചെയ്തതിനു പിന്നാലെ ഇരുവശങ്ങളിലും കുഴി വെട്ടാൻ ജൽ ജീവൻ പദ്ധതിക്കാരെത്തി. കല്ലാച്ചി കുമ്മങ്കോട് റോഡിൽ രാത്രിയാണ് ഇരു ഭാഗങ്ങളിലും കുഴി വെട്ടിയത്. ഈ റോഡുമായി ബന്ധിക്കുന്ന കോർട്ട് റോഡ് മുതൽ ജിസിഐ പരിസരം വരെയുള്ള ഭാഗത്തു പകലും കുഴി എടുക്കുന്നുണ്ട്. പോക്കറ്റ്
നാദാപുരം∙ റോഡുകൾ അറ്റകുറ്റപ്പണി നടത്തി ടാർ ചെയ്തതിനു പിന്നാലെ ഇരുവശങ്ങളിലും കുഴി വെട്ടാൻ ജൽ ജീവൻ പദ്ധതിക്കാരെത്തി. കല്ലാച്ചി കുമ്മങ്കോട് റോഡിൽ രാത്രിയാണ് ഇരു ഭാഗങ്ങളിലും കുഴി വെട്ടിയത്. ഈ റോഡുമായി ബന്ധിക്കുന്ന കോർട്ട് റോഡ് മുതൽ ജിസിഐ പരിസരം വരെയുള്ള ഭാഗത്തു പകലും കുഴി എടുക്കുന്നുണ്ട്. പോക്കറ്റ്
നാദാപുരം∙ റോഡുകൾ അറ്റകുറ്റപ്പണി നടത്തി ടാർ ചെയ്തതിനു പിന്നാലെ ഇരുവശങ്ങളിലും കുഴി വെട്ടാൻ ജൽ ജീവൻ പദ്ധതിക്കാരെത്തി. കല്ലാച്ചി കുമ്മങ്കോട് റോഡിൽ രാത്രിയാണ് ഇരു ഭാഗങ്ങളിലും കുഴി വെട്ടിയത്. ഈ റോഡുമായി ബന്ധിക്കുന്ന കോർട്ട് റോഡ് മുതൽ ജിസിഐ പരിസരം വരെയുള്ള ഭാഗത്തു പകലും കുഴി എടുക്കുന്നുണ്ട്. പോക്കറ്റ് റോഡുകളിലേക്കുള്ള ഭാഗത്തെ പുതിയ ടാറിങ് അടക്കം വെട്ടിപ്പൊളിക്കാൻ മണ്ണുമാന്തിയുമായാണ് എത്തിയിരിക്കുന്നത്.
നാദാപുരം – പുളിക്കൂൽ – കുമ്മങ്കോട് റോഡ് റീ ടാർ ചെയ്തിട്ട് ദിവസങ്ങളേ ആയുള്ളൂ. ഈ റോഡിലും പൈപ്പിടാനുള്ള വെട്ടിപ്പൊളിക്കലിന് അനുമതിക്ക് അപേക്ഷ കാത്തു കഴിയുകയാണ് ജൽ ജീവൻകാർ. പുളിക്കൂൽ റോഡ് ഗ്യാരണ്ടി കാലാവധി കഴിയുന്നതിനു മുൻപ് വെട്ടിപ്പൊളിക്കുന്ന പക്ഷം ഉത്തരവാദിത്തം ഏൽക്കില്ലെന്നു കരാറുകാരൻ മുന്നറിയിപ്പു നൽകി.
എംഎൽഎ അടക്കമുള്ളവരും ടാറിങ് പൂർത്തിയായ ഉടനെയുള്ള വെട്ടിപ്പൊളിക്കലുമായി യോജിക്കാൻ കഴിയില്ലെന്നു പറഞ്ഞതാണ്. വെട്ടിപ്പൊളിക്കുന്ന ഭാഗം മണ്ണിട്ടു മൂടുക മാത്രമാണ് ചെയ്യുന്നത്. വാഹനങ്ങൾ ഈ മണ്ണിനു മുകളിൽ കയറിയാൽ അപകടത്തിൽ പെടും. ടാർ ചെയ്തോ, കോൺക്രീറ്റ് ചെയ്തോ റോഡ് സുരക്ഷിതമാക്കാൻ വെട്ടിപ്പൊളിക്കുന്നവർ സന്നദ്ധരാകുന്നില്ല.