എല്ലാം സിസിടിവിയിൽ, അത് അപകട മരണമല്ല, കൊലപാതകം; പ്രതി അറസ്റ്റിൽ
പാലക്കാട് ∙ നഗരത്തിനു സമീപം നരികുത്തിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവു മരിച്ചതു കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തി. പുതുപ്പള്ളിത്തെരുവ് മലിക്കയിൽ അബ്ബാസിന്റെ മകൻ അനസ് (31) ആണ് 21ന് ഉച്ചയോടെ മർദനമേറ്റു മരിച്ചത്. അനസിനു മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ നരികുത്തി പാർഥ നഗർ സ്വദേശി
പാലക്കാട് ∙ നഗരത്തിനു സമീപം നരികുത്തിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവു മരിച്ചതു കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തി. പുതുപ്പള്ളിത്തെരുവ് മലിക്കയിൽ അബ്ബാസിന്റെ മകൻ അനസ് (31) ആണ് 21ന് ഉച്ചയോടെ മർദനമേറ്റു മരിച്ചത്. അനസിനു മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ നരികുത്തി പാർഥ നഗർ സ്വദേശി
പാലക്കാട് ∙ നഗരത്തിനു സമീപം നരികുത്തിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവു മരിച്ചതു കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തി. പുതുപ്പള്ളിത്തെരുവ് മലിക്കയിൽ അബ്ബാസിന്റെ മകൻ അനസ് (31) ആണ് 21ന് ഉച്ചയോടെ മർദനമേറ്റു മരിച്ചത്. അനസിനു മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ നരികുത്തി പാർഥ നഗർ സ്വദേശി
പാലക്കാട് ∙ നഗരത്തിനു സമീപം നരികുത്തിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവു മരിച്ചതു കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തി. പുതുപ്പള്ളിത്തെരുവ് മലിക്കയിൽ അബ്ബാസിന്റെ മകൻ അനസ് (31) ആണ് 21ന് ഉച്ചയോടെ മർദനമേറ്റു മരിച്ചത്. അനസിനു മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ നരികുത്തി പാർഥ നഗർ സ്വദേശി എസ്.ഫിറോസിനെ (39) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഇടിച്ചു പരുക്കേറ്റെന്നു പറഞ്ഞ് ഫിറോസും സുഹൃത്തും ചേർന്നാണ് അനസിനെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. 22നു രാത്രിയോടെ മരിച്ചു. അപകടം നടന്നിട്ടില്ലെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ചുണ്ണാമ്പുതറയിലെ കടയിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഫിറോസ് അനസിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചതായി കണ്ടെത്തി. രണ്ടു തവണ അടിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. രണ്ടാമതു തലയ്ക്കാണ് അടിച്ചത്. തലയ്ക്കേറ്റ പ്രഹരം മരണത്തിനു കാരണമായെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബോധരഹിതനായി വീണ അനസിനെ എടുത്ത് ഫിറോസും സുഹൃത്തും ഓട്ടോയിൽ കയറ്റി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ്: നരികുത്തിയിലെ വനിതാ ഹോസ്റ്റലിനു സമീപം ദുരൂഹ സാഹചര്യത്തിൽ കണ്ട അനസിനെ അതുവഴി ബൈക്കിലെത്തിയ ഫിറോസും സുഹൃത്തും ചോദ്യംചെയ്തു.
ക്രിക്കറ്റ് കളി കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്നു ഫിറോസും സുഹൃത്തും. ഇതിനിടെ ക്രിക്കറ്റ് ബാറ്റ് കൊണ്ടു ഫിറോസ് അനസിനെ രണ്ടു തവണ അടിച്ചു. ബോധരഹിതനായി വീണ അനസിനെ ഇരുവരും ചേർന്ന് ഓട്ടോയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു. വാഹനാപകടമെന്ന് തെറ്റിധരിപ്പിക്കാനും ശ്രമിച്ചു. ഓട്ടോയിൽ ഉപേക്ഷിച്ച ക്രിക്കറ്റ് ബാറ്റ് ഓട്ടോ ഡ്രൈവർ പൊലീസിനു കൈമാറി. അനസിന്റെ സംസ്കാരം നടത്തി. മാതാവ്: സൽമത്ത്. സഹോദരൻ: ഹാരിഫ്.