കാറ്റ്, മഴ; വീടിന്റെ മേൽക്കൂര തകർന്ന് ദമ്പതികൾക്ക് പരുക്ക്
ചിറയിൻകീഴ്∙ കാറ്റിലും പേമാരിയിലും വീടിന്റെ മേൽക്കൂര തകർന്നു ദമ്പതികൾക്കു പരുക്കേറ്റു. അഴൂർ ഗ്രാമ പഞ്ചായത്തിലെ പെരുങ്ങുഴി ചിലമ്പിൽ ആയിരവില്ലിപുരം അജിതഭവനിൽ ശാന്ത(65) ഭർത്താവ് അശോകൻ (67)എന്നിവർക്കാണു പരുക്ക്. ശാന്തയ്ക്കാണു കൂടുതൽ പരുക്കേറ്റത്. വീടിന്റെ തകര ഷീറ്റുപാകിയിരുന്ന മേൽക്കൂര ദേഹത്തു
ചിറയിൻകീഴ്∙ കാറ്റിലും പേമാരിയിലും വീടിന്റെ മേൽക്കൂര തകർന്നു ദമ്പതികൾക്കു പരുക്കേറ്റു. അഴൂർ ഗ്രാമ പഞ്ചായത്തിലെ പെരുങ്ങുഴി ചിലമ്പിൽ ആയിരവില്ലിപുരം അജിതഭവനിൽ ശാന്ത(65) ഭർത്താവ് അശോകൻ (67)എന്നിവർക്കാണു പരുക്ക്. ശാന്തയ്ക്കാണു കൂടുതൽ പരുക്കേറ്റത്. വീടിന്റെ തകര ഷീറ്റുപാകിയിരുന്ന മേൽക്കൂര ദേഹത്തു
ചിറയിൻകീഴ്∙ കാറ്റിലും പേമാരിയിലും വീടിന്റെ മേൽക്കൂര തകർന്നു ദമ്പതികൾക്കു പരുക്കേറ്റു. അഴൂർ ഗ്രാമ പഞ്ചായത്തിലെ പെരുങ്ങുഴി ചിലമ്പിൽ ആയിരവില്ലിപുരം അജിതഭവനിൽ ശാന്ത(65) ഭർത്താവ് അശോകൻ (67)എന്നിവർക്കാണു പരുക്ക്. ശാന്തയ്ക്കാണു കൂടുതൽ പരുക്കേറ്റത്. വീടിന്റെ തകര ഷീറ്റുപാകിയിരുന്ന മേൽക്കൂര ദേഹത്തു
ചിറയിൻകീഴ്∙ കാറ്റിലും പേമാരിയിലും വീടിന്റെ മേൽക്കൂര തകർന്നു ദമ്പതികൾക്കു പരുക്കേറ്റു. അഴൂർ ഗ്രാമ പഞ്ചായത്തിലെ പെരുങ്ങുഴി ചിലമ്പിൽ ആയിരവില്ലിപുരം അജിതഭവനിൽ ശാന്ത(65) ഭർത്താവ് അശോകൻ (67)എന്നിവർക്കാണു പരുക്ക്. ശാന്തയ്ക്കാണു കൂടുതൽ പരുക്കേറ്റത്. വീടിന്റെ തകര ഷീറ്റുപാകിയിരുന്ന മേൽക്കൂര ദേഹത്തു പതിക്കുകയായിരുന്നു.
അശോകൻ നാളുകളായി പക്ഷാഘാതം ബാധിച്ചു വീട്ടിൽ ചികിത്സയിലായിരുന്നു. മകൻ മണികണ്ഠൻ അടുത്തിടെയാണ് ഒരപകടത്തിൽ മരിച്ചത്. വീടിന്റെ മേൽക്കൂര പൂർണമായി തകർന്ന നിലയിലാണ്. വീടിന്റെ ചുമരുകളും പൊട്ടൽ വീണു അപകടാവസ്ഥയിലാണ്. രണ്ടരലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു.നിർധന കുടുംബത്തെ പുനരധിവസിപ്പിക്കാൻ റവന്യു–ഗ്രാമ പഞ്ചായത്തധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെട്ടു നടപടികൾ കൈക്കൊള്ളണമെന്നു സമീപവാസികൾ ആവശ്യപ്പെട്ടു.