ജോലി ലഭിച്ച സ്കൂളിന്റെ ശോചനീയാവസ്ഥ കണ്ട് എങ്ങനെയും ജോലിയുപേക്ഷിച്ചാൽ മതിയെന്ന ചിന്ത ഉള്ളിൽ നിറഞ്ഞൊരു ഭൂതകാലമുണ്ടായിരുന്നു പ്രീത എന്ന അധ്യാപികയ്ക്ക്. അഞ്ചു വർഷം മുൻപ് തിരുവനന്തപുരം വലിയശാല സർക്കാർ എൽപി സ്കൂളിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ആ സ്കൂളിലെ കുട്ടികളുടെ എണ്ണം വെറും ഏഴായായിരുന്നു. ജോലി ഉപേക്ഷിക്കാനാണ് ആദ്യം തോന്നിയതെങ്കിലും ആ ഏഴ് ഓമന മുഖങ്ങൾ കണ്ടതോടെ ആ തീരുമാനം മാറ്റി.

ജോലി ലഭിച്ച സ്കൂളിന്റെ ശോചനീയാവസ്ഥ കണ്ട് എങ്ങനെയും ജോലിയുപേക്ഷിച്ചാൽ മതിയെന്ന ചിന്ത ഉള്ളിൽ നിറഞ്ഞൊരു ഭൂതകാലമുണ്ടായിരുന്നു പ്രീത എന്ന അധ്യാപികയ്ക്ക്. അഞ്ചു വർഷം മുൻപ് തിരുവനന്തപുരം വലിയശാല സർക്കാർ എൽപി സ്കൂളിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ആ സ്കൂളിലെ കുട്ടികളുടെ എണ്ണം വെറും ഏഴായായിരുന്നു. ജോലി ഉപേക്ഷിക്കാനാണ് ആദ്യം തോന്നിയതെങ്കിലും ആ ഏഴ് ഓമന മുഖങ്ങൾ കണ്ടതോടെ ആ തീരുമാനം മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി ലഭിച്ച സ്കൂളിന്റെ ശോചനീയാവസ്ഥ കണ്ട് എങ്ങനെയും ജോലിയുപേക്ഷിച്ചാൽ മതിയെന്ന ചിന്ത ഉള്ളിൽ നിറഞ്ഞൊരു ഭൂതകാലമുണ്ടായിരുന്നു പ്രീത എന്ന അധ്യാപികയ്ക്ക്. അഞ്ചു വർഷം മുൻപ് തിരുവനന്തപുരം വലിയശാല സർക്കാർ എൽപി സ്കൂളിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ആ സ്കൂളിലെ കുട്ടികളുടെ എണ്ണം വെറും ഏഴായായിരുന്നു. ജോലി ഉപേക്ഷിക്കാനാണ് ആദ്യം തോന്നിയതെങ്കിലും ആ ഏഴ് ഓമന മുഖങ്ങൾ കണ്ടതോടെ ആ തീരുമാനം മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി ലഭിച്ച സ്കൂളിന്റെ ശോചനീയാവസ്ഥ കണ്ട് എങ്ങനെയും ജോലിയുപേക്ഷിച്ചാൽ മതിയെന്ന ചിന്ത ഉള്ളിൽ നിറഞ്ഞൊരു ഭൂതകാലമുണ്ടായിരുന്നു പ്രീത എന്ന അധ്യാപികയ്ക്ക്. അഞ്ചു വർഷം മുൻപ് തിരുവനന്തപുരം വലിയശാല സർക്കാർ എൽപി സ്കൂളിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ആ സ്കൂളിലെ കുട്ടികളുടെ എണ്ണം വെറും ഏഴായായിരുന്നു. ജോലി ഉപേക്ഷിക്കാനാണ് ആദ്യം തോന്നിയതെങ്കിലും ആ ഏഴ് ഓമന മുഖങ്ങൾ കണ്ടതോടെ ആ തീരുമാനം മാറ്റി.

 

ADVERTISEMENT

അഞ്ചുവർഷങ്ങൾക്കിപ്പുറം തലസ്ഥാനത്തെ എണ്ണം പറഞ്ഞ സ്കൂളുകളുടെ പട്ടികയെടുത്താൽ അതിൽ ഈ കൊച്ചു സ്കൂളിന്റെ പേരുമുണ്ട്. അതിന്റെ ക്രെഡിറ്റ് പ്രീതയ്ക്ക് സ്വന്തമാണ്.  അടിസ്ഥാന സൗകര്യ വികസനത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയാലേ സ്കൂളിലേക്ക് കൂടുതൽ വിദ്യാർഥികളെത്തുകയുള്ളൂവെന്നു മനസ്സിലാക്കിയ ആ അധ്യാപിക അതിനുള്ള ശ്രമങ്ങളാരംഭിച്ചു. വൃത്തിയുള്ള അടുക്കളയും ഫർണിച്ചറുകളും ശുചിമുറികളുമെല്ലാം ഒരുക്കിയതോടെ കുട്ടികളുടെ എണ്ണം ഏഴിൽ നിന്ന് എഴുപതു കടന്നു.

 

ADVERTISEMENT

സ്കൂളിന്റെ മുഖശ്രീ മാറ്റിയ പ്രീത ടീച്ചർ ഈ കൊല്ലപ്പരീക്ഷ കഴിയുന്നതോടെ വിശ്രമ ജീവിതത്തിലേക്ക് കടക്കും. പക്ഷേ ഇപ്പോഴും ഒരാശ കൂടി ആ ഗുരു മനസ്സിൽ ബാക്കിയുണ്ട്. എല്ലാ ക്ലാസിലും വൈറ്റ്ബോർഡ് വേണം. സ്കൂളിന്റെ പടിയിറങ്ങും മുൻപേ ആ ആഗ്രഹവും സാധിക്കുമെന്ന വിശ്വാസത്തിലാണ് ടീച്ചർ. 

 

ADVERTISEMENT

Content Summary : From seven students to more than seventy, how did Preetha teacher change the school