തസ്തിക നിർണയം: ആധാർ പരിശോധനയിൽ വീഴ്ച
സ്കൂളുകളിലെ തസ്തിക നിർണയത്തിനു വിദ്യാർഥികളുടെ ആധാർ പരിശോധിക്കണമെന്ന സർക്കാർ വിജ്ഞാപനം പൊതു വിദ്യാഭ്യാസ വകുപ്പു ലംഘിച്ചു. ആറാമത്തെ പ്രവൃത്തി ദിനത്തിൽ വിദ്യാർഥികളുടെ ആധാർ പരിശോധിച്ചു ഡിവിഷനുകളുടെ എണ്ണം നിശ്ചയിക്കണം എന്നാണു സർക്കാർ വിജ്ഞാപനം. എന്നാൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം
സ്കൂളുകളിലെ തസ്തിക നിർണയത്തിനു വിദ്യാർഥികളുടെ ആധാർ പരിശോധിക്കണമെന്ന സർക്കാർ വിജ്ഞാപനം പൊതു വിദ്യാഭ്യാസ വകുപ്പു ലംഘിച്ചു. ആറാമത്തെ പ്രവൃത്തി ദിനത്തിൽ വിദ്യാർഥികളുടെ ആധാർ പരിശോധിച്ചു ഡിവിഷനുകളുടെ എണ്ണം നിശ്ചയിക്കണം എന്നാണു സർക്കാർ വിജ്ഞാപനം. എന്നാൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം
സ്കൂളുകളിലെ തസ്തിക നിർണയത്തിനു വിദ്യാർഥികളുടെ ആധാർ പരിശോധിക്കണമെന്ന സർക്കാർ വിജ്ഞാപനം പൊതു വിദ്യാഭ്യാസ വകുപ്പു ലംഘിച്ചു. ആറാമത്തെ പ്രവൃത്തി ദിനത്തിൽ വിദ്യാർഥികളുടെ ആധാർ പരിശോധിച്ചു ഡിവിഷനുകളുടെ എണ്ണം നിശ്ചയിക്കണം എന്നാണു സർക്കാർ വിജ്ഞാപനം. എന്നാൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം
തിരുവനന്തപുരം ∙ സ്കൂളുകളിലെ തസ്തിക നിർണയത്തിനു വിദ്യാർഥികളുടെ ആധാർ പരിശോധിക്കണമെന്ന സർക്കാർ വിജ്ഞാപനം പൊതു വിദ്യാഭ്യാസ വകുപ്പു ലംഘിച്ചു. ആറാമത്തെ പ്രവൃത്തി ദിനത്തിൽ വിദ്യാർഥികളുടെ ആധാർ പരിശോധിച്ചു ഡിവിഷനുകളുടെ എണ്ണം നിശ്ചയിക്കണം എന്നാണു സർക്കാർ വിജ്ഞാപനം. എന്നാൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച്, ആധാർ അസാധുവായ വിദ്യാർഥികളുടെ എണ്ണവും പരിഗണിച്ചു.
Read Also : വ്യാഴാഴ്ച ജോലിക്കുചേർന്നു, വെള്ളിയാഴ്ച പുറത്തായി
ഇതിനു സർക്കാരിന്റെ അനുമതി ഇല്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ സംഭവിച്ച ഗുരുതര വീഴ്ചയാണ് ഇതിനു വഴി ഒരുക്കിയത്. ഇതു സംബന്ധിച്ചു സർക്കാർ പരിശോധന നടത്തിയാൽ വിദ്യാർഥികളുടെ ആധാർ വീണ്ടും പരിശോധിക്കേണ്ടി വരും. അതിനനുസരിച്ച് തസ്തികകളുടെ എണ്ണത്തിലും മാറ്റം വരാം. ഫയൽ ഇപ്പോൾ ധന വകുപ്പിന്റെ പരിഗണനയിലാണ്.
Content Summary : Determination of vacancies in schools gets de-railed as Aadhar verification of students goes wrong