യുദ്ധത്തിൽ ഉടമയെ പിരിഞ്ഞു; 20 മണിക്കൂർ യാത്ര, യുക്രെയ്നില്‍നിന്ന് പോളണ്ടിലേക്ക് പാലായനംചെയ്ത് സിംഹക്കുടുംബം
യുദ്ധത്തിന്‍റെ ഭീകരതയില്‍നിന്ന് രക്ഷതേടിയുള്ള പാലായനം മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങള്‍ക്കും സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു സിംഹക്കുടുംബം. യുക്രൈനില്‍നിന്ന് പോളണ്ടിലേക്കാണ് അച്ഛനും അമ്മയും മൂന്നു മക്കളുമടങ്ങിയ സിംഹക്കൂട്ടം പാലായനം ചെയ്തത്. അഞ്ചുപേരെയും
യുദ്ധത്തിന്‍റെ ഭീകരതയില്‍നിന്ന് രക്ഷതേടിയുള്ള പാലായനം മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങള്‍ക്കും സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു സിംഹക്കുടുംബം. യുക്രൈനില്‍നിന്ന് പോളണ്ടിലേക്കാണ് അച്ഛനും അമ്മയും മൂന്നു മക്കളുമടങ്ങിയ സിംഹക്കൂട്ടം പാലായനം ചെയ്തത്. അഞ്ചുപേരെയും
യുദ്ധത്തിന്‍റെ ഭീകരതയില്‍നിന്ന് രക്ഷതേടിയുള്ള പാലായനം മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങള്‍ക്കും സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു സിംഹക്കുടുംബം. യുക്രൈനില്‍നിന്ന് പോളണ്ടിലേക്കാണ് അച്ഛനും അമ്മയും മൂന്നു മക്കളുമടങ്ങിയ സിംഹക്കൂട്ടം പാലായനം ചെയ്തത്. അഞ്ചുപേരെയും
യുദ്ധത്തിന്‍റെ ഭീകരതയില്‍നിന്ന് രക്ഷതേടിയുള്ള പാലായനം മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങള്‍ക്കും സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു സിംഹക്കുടുംബം. യുക്രൈനില്‍നിന്ന് പോളണ്ടിലേക്കാണ് അച്ഛനും അമ്മയും മൂന്നു മക്കളുമടങ്ങിയ സിംഹക്കൂട്ടം പാലായനം ചെയ്തത്. അഞ്ചുപേരെയും സ്വീകരിച്ച പോളണ്ട്, പോസ്‌നാൻ മൃഗശാലയില്‍ അഭയവും ഒരുക്കി. ഇന്റർനാഷനൽ ഫെഡറേഷൻ ഫോർ അനിമൽ വെൽഫയർ (ഐഎഫ്എഡബ്ല്യു), വൈൽ അനിമൽ റെസ്ക്യൂ എന്നിവയുടെ നേതൃത്വത്തിലാണ് സിംഹകുടുംബത്തെ പോളണ്ടിലെത്തിച്ചത്. സിംഹങ്ങൾ ഇരുപത് മണിക്കൂറിലധികം യാത്രചെയ്താണ് അഭയകേന്ദ്രത്തിലെത്തിയത്.
സ്വകാര്യ വ്യക്തിയുടെ ഓമനകളായിരുന്നു വിസേരിസ്, ആസിയ എന്നീ സിംഹങ്ങള്‍. കഴിഞ്ഞ ഒക്ടോബറിലാണ് ആസിയ ടെഡി, എമി, സാന്‍റ എന്നീ സിംഹക്കുട്ടികൾക്ക് ജന്മംനൽകിയത്. യുദ്ധം പൊട്ടിപുറപ്പെട്ടതോടെ ഇവര്‍ക്ക് ഉടമയെ പിരിയേണ്ടി വന്നു. പിന്നീട് അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു. യുക്രെയ്നിൽ നിന്ന് സിംഹം, കരടി, ചെന്നായ, കടുവ തുടങ്ങി 200 ലധികം മൃഗങ്ങളെയാണ് പോസ്നാൻ മൃഗശാലയിലേക്ക് മാറ്റിയത്.
Read Also: ആമസോൺ വനത്തിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾക്ക് സുഖം, പക്ഷേ വിൽസൺ.
English Summary: five lions rescued from Ukraine arrive safely in Poland