ഖത്തര് അമീർ സ്ഥാനമേറ്റിട്ട് ഇന്ന് ഒൻപത് വർഷം; മികവിന്റെ മുൻനിരയിൽ ചുറുചുറുക്കോടെ
ദോഹ∙ ഭരണ മികവിന്റെ 9-ാം വാർഷിക നിറവിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. 2013 ജൂൺ 25നാണ് ഖത്തറിന്റെ ഭരണാധികാരിയായി അമീർ തമീം സ്ഥാനമേറ്റത്.......
ദോഹ∙ ഭരണ മികവിന്റെ 9-ാം വാർഷിക നിറവിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. 2013 ജൂൺ 25നാണ് ഖത്തറിന്റെ ഭരണാധികാരിയായി അമീർ തമീം സ്ഥാനമേറ്റത്.......
ദോഹ∙ ഭരണ മികവിന്റെ 9-ാം വാർഷിക നിറവിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. 2013 ജൂൺ 25നാണ് ഖത്തറിന്റെ ഭരണാധികാരിയായി അമീർ തമീം സ്ഥാനമേറ്റത്.......
ദോഹ∙ ഭരണ മികവിന്റെ 9-ാം വാർഷിക നിറവിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. 2013 ജൂൺ 25നാണ് ഖത്തറിന്റെ ഭരണാധികാരിയായി അമീർ തമീം സ്ഥാനമേറ്റത്. വലിയ നിക്ഷേപങ്ങൾ നടത്തുകയും ഉചിതമായ ഫലം കൈവരിക്കുകയും ചെയ്തില്ലെങ്കിൽ ശ്രദ്ധിക്കാതെ കടന്നു പോകരുത് എന്ന ഓർമപ്പെടുത്തലോടെയാണ് അധികാരത്തിൽ എത്തിയത്.
പ്രതീക്ഷക്കപ്പുറമുള്ള ഫലം കൈവരിക്കുകയും സമസ്ത മേഖലയിലും വികസിത രാജ്യങ്ങൾക്കൊപ്പം രാജ്യത്തെ മുൻനിരയിൽ എത്തിക്കാനും അമീറിന്റെ ഭരണ മികവിന് സാധിച്ചു. 9 വർഷങ്ങൾ കൊണ്ട് സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, കായിക മേഖലയിലുൾപ്പെടെ വലിയ പുരോഗതി കൈവരിച്ചതിനൊപ്പം വളർച്ചയുടെയും വികസനത്തിന്റെയും മാതൃകയായി എല്ലാ രാജ്യാന്തര വേദികളിലും നിറഞ്ഞു നിൽക്കാനും കഴിഞ്ഞു.
ആധുനിക ഖത്തറിന്റെ ശിൽപിയായ പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ പുരോഗമനപരവും പ്രബുദ്ധവുമായ ആശയങ്ങളുടെ തുടർച്ചയായി മികവിന്റെ പാതയിൽ കൂടുതൽ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, കായിക നേട്ടങ്ങളും വിജയങ്ങളും നേടാനായി. രാജ്യാന്തര തലങ്ങളിലേക്കും വ്യാപിക്കുന്നതാണ് പല ഭരണ നേട്ടങ്ങളും. അധികാരത്തിലേറിയ നാൾ മുതൽ സമഗ്ര വികസനവും സാമ്പത്തിക വളർച്ചയും കൈവരിക്കുകയും ജനങ്ങളുടെ അന്തസിനും അവകാശങ്ങൾക്കും ആഗ്രഹങ്ങൾക്കും മുൻഗണന നൽകാനും കഴിഞ്ഞു.
ഊർജ മേഖലയിൽ ലോകത്തിന്റെ ശ്രദ്ധേയ ശക്തിയായി മാറാൻ ഖത്തറിന് കഴിഞ്ഞു. പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കുമിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥ വളർന്നു. നടപ്പു വർഷത്തിൽ ജിഡിപി 4.9 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കുകൂട്ടൽ. ഭൂമിശാസ്ത്രപരമായി ചെറുതെങ്കിലും സമ്പന്നതയുടെയും വികസനത്തിന്റെയും കാര്യത്തിൽ ലോകരാജ്യങ്ങൾക്ക് മുൻപിൽ നിൽക്കുന്ന ഖത്തറിനെ മധ്യപൂർവദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയിലേയ്ക്ക് ഉയർത്തിയതും വലിയ നേട്ടമാണ്.
ആഗോള തലത്തിൽ ദുരിതമനുഭവിക്കുന്നവരും നിരാലംബരുമായ ജനങ്ങൾക്കായുള്ള കരുതലും കരുണയും നിറഞ്ഞ പ്രവർത്തികളിലൂടെയും അമീർ ശ്രദ്ധിക്കപ്പെട്ടു. ലോകരാജ്യങ്ങളുമായി മികച്ച നയതന്ത്ര, ഉഭയകക്ഷി ബന്ധം പുലർത്തുന്നതിലും ശ്രദ്ധാലുവാണ്. വികസന പാതയിൽ സഞ്ചരിക്കുമ്പോഴും എല്ലാം തികഞ്ഞ രാജ്യമല്ലെന്നും തുടർച്ചയായി മെച്ചപ്പെടുത്താനാണ് ശ്രമമെന്നും ലോക സാമ്പത്തിക ഫോറത്തിൽ അമീർ പറഞ്ഞിരുന്നു.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ വച്ചേറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി കൂടിയായ അമീറിന്റെ നിലപാടുകളും ഭരണപരിഷ്‌കാരങ്ങളും പ്രവാസികളോടുള്ള കരുതലുമാണ് ജനകീയ നേതാവാക്കി അദ്ദേഹത്തെ മാറ്റിയത്.