യുഎഇയില് രഹസ്യമായി തീവ്രവാദ സംഘടന നടത്തിയ സംഭവം; കേസ് ഈ മാസം 14ലേക്ക് മാറ്റി
അബുദാബി∙ യുഎഇയിൽ രഹസ്യമായി തീവ്രവാദ സംഘടന നടത്തിയതിന് 84 പേർക്കെതിരെയുള്ള കേസ് പ്രതിഭാഗം ഹർജികൾ പൂർത്തിയാക്കുന്നതിനായി ഈ മാസം 14 ലേക്ക് മാറ്റി. 'ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി' എന്നറിയപ്പെടുന്ന സംഘടന സ്ഥാപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തതായാണ് കേസ് . ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക,
അബുദാബി∙ യുഎഇയിൽ രഹസ്യമായി തീവ്രവാദ സംഘടന നടത്തിയതിന് 84 പേർക്കെതിരെയുള്ള കേസ് പ്രതിഭാഗം ഹർജികൾ പൂർത്തിയാക്കുന്നതിനായി ഈ മാസം 14 ലേക്ക് മാറ്റി. 'ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി' എന്നറിയപ്പെടുന്ന സംഘടന സ്ഥാപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തതായാണ് കേസ് . ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക,
അബുദാബി∙ യുഎഇയിൽ രഹസ്യമായി തീവ്രവാദ സംഘടന നടത്തിയതിന് 84 പേർക്കെതിരെയുള്ള കേസ് പ്രതിഭാഗം ഹർജികൾ പൂർത്തിയാക്കുന്നതിനായി ഈ മാസം 14 ലേക്ക് മാറ്റി. 'ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി' എന്നറിയപ്പെടുന്ന സംഘടന സ്ഥാപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തതായാണ് കേസ് . ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക,
അബുദാബി∙ യുഎഇയിൽ രഹസ്യമായി തീവ്രവാദ സംഘടന നടത്തിയതിന് 84 പേർക്കെതിരെയുള്ള കേസ് പ്രതിഭാഗം ഹർജികൾ പൂർത്തിയാക്കുന്നതിനായി ഈ മാസം 14 ലേക്ക് മാറ്റി. 'ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി' എന്നറിയപ്പെടുന്ന സംഘടന സ്ഥാപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തതായാണ് കേസ് . ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, സംഘടനയ്‌ക്കായി ധനസമാഹരണം നടത്തുക, ഫണ്ടുകളുടെ ഉറവിടവും ലക്ഷ്യസ്ഥാനവും മറച്ചുവയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികളുടെ കുടുംബാംഗങ്ങളും മാധ്യമ പ്രതിനിധികളും പങ്കെടുത്ത വെള്ളിയാഴ്ചത്തെ സെഷനിൽ അബുദാബി ഫെഡറൽ അപ്പീൽ കോടതി അഞ്ച് മണിക്കൂറിലേറെ വാദപ്രതിവാദങ്ങൾ കേട്ടു. പ്രതികളുടെ അഭിഭാഷകർ, പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുകയും സമർപ്പിച്ച തെളിവുകളെ എതിർക്കുകയും ചെയ്തു. തങ്ങളുടെ കക്ഷികളെ നിരുപാധികം വിട്ടയക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തുടർന്ന് പ്രതിഭാഗം വാദം പൂർത്തിയാക്കാൻ അനുവദിക്കുന്നതിനായി കോടതി കേസ് വരുന്ന വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരിയിൽ രണ്ട് സെഷനുകളിലായി പ്രോസിക്യൂഷൻ വാദങ്ങൾ അവസാനിപ്പിച്ചതാണ്. ഈ കേസ് 2012 ലെ സ്റ്റേറ്റ് സെക്യൂരിറ്റി ക്രൈംസിലെ 79-ാം നമ്പർ കേസിൽ നിന്ന് വ്യത്യസ്തമാണെന്നും പുനരന്വേഷണമല്ലെന്നും ഊന്നിപ്പറഞ്ഞു.