ഭാര്യയെയും മകനെയും ചുറ്റിക കൊണ്ടു അടിച്ചു കൊന്നു, സാക്ഷിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
കൊലപാതകങ്ങളുടെ വിവരം അധികൃതരെ അറിയിച്ച യുവതിയെ പ്രതി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. കൈകൾ കെട്ടിയിടുകയും വായ ടേപ്പുകൊണ്ട് അടയ്ക്കുകയും ചെയ്ത പ്രതി തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി മണിക്കൂറുകളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അവർ നൽകിയിരിക്കുന്ന പരാതിയിൽ
കൊലപാതകങ്ങളുടെ വിവരം അധികൃതരെ അറിയിച്ച യുവതിയെ പ്രതി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. കൈകൾ കെട്ടിയിടുകയും വായ ടേപ്പുകൊണ്ട് അടയ്ക്കുകയും ചെയ്ത പ്രതി തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി മണിക്കൂറുകളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അവർ നൽകിയിരിക്കുന്ന പരാതിയിൽ
കൊലപാതകങ്ങളുടെ വിവരം അധികൃതരെ അറിയിച്ച യുവതിയെ പ്രതി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. കൈകൾ കെട്ടിയിടുകയും വായ ടേപ്പുകൊണ്ട് അടയ്ക്കുകയും ചെയ്ത പ്രതി തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി മണിക്കൂറുകളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അവർ നൽകിയിരിക്കുന്ന പരാതിയിൽ
ഫ്ലോറിഡ ∙ ഭാര്യയെയും അവരുടെ മുന്‍ബന്ധത്തിലെ മകനെയും ചുറ്റിക ഉപയോഗിച്ച് അടിച്ചുകൊല്ലുകയും സംഭവങ്ങൾക്ക് സാക്ഷിയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്ത വ്യക്തി ഫ്ലോറിഡയിൽ പിടിയിൽ. ജസ്റ്റിൻ ജൊനസ് (41) ആണ് അറസ്റ്റിലായത്. ഇയാളെ ലേക്ക് കൗണ്ടി ജയിലിൽ അടച്ചു. വനിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ലേക്ക് കൗണ്ടി ഷെറീഫ് വ്യക്തമാക്കി. ഈ വനിത അതിക്രൂരമായ കൃത്യം കാണുകയും പ്രതിയുടെ പീഡനത്തിന് ഇരയാവുകയും ചെയ്തുവെന്നാണ് അഫിഡവിറ്റിൽ പറയുന്നത്.
രക്തം തളം കെട്ടി നിൽക്കുന്ന വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ രണ്ടു മൃതശരീരങ്ങൾ കണ്ടെത്തി. കൊല്ലപ്പെട്ടത് ജസ്റ്റിൻ ജൊനസിന്റെ ഭാര്യ സാൻഡ്ര ഗൗഡിനോ (38)യും അവരുടെ മുന്‍ബന്ധത്തിലെ മകനുമാണെന്ന് വ്യക്തമായി. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതിയെ പബ്ലിക്സ് സൂപ്പർമാർക്കറ്റിനു സമീപം വച്ച് അധികൃതർ പിന്തുടർന്നു പിടിക്കുകയായിരുന്നു.
അരുംകൊല നടന്നത് ഇങ്ങനെ
ജസ്റ്റൻ ജൊനാസ് ചൊവ്വാഴ്ച രാത്രിയാണ് ഭാര്യയെ ചുറ്റിക ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതശരീരം മാലിന്യങ്ങൾ സൂക്ഷിക്കുന്ന ബാഗിലിടുകയും അത് കട്ടിലിനടിയിൽ സൂക്ഷിക്കുകയും ചെയ്തു. ഏതാനും മണിക്കൂറിനു ശേഷം അവരുടെ മുൻബന്ധത്തിലെ മകൻ വീട്ടിലേക്ക് വന്നപ്പോൾ 17 വയസ്സുള്ള കുട്ടിയെയും അതിക്രൂരമായി കൊലപ്പെടുത്തി. 25 വർഷമായി താൻ ഈ ജോലി ചെയ്യുന്നുവെന്നും ഇത്രയും ക്രൂരമായ കൊലപാതകം കണ്ടിട്ടില്ലെന്നും ലേക്ക് കൗണ്ടി ഷെരിഫ് ലഫ്. ഫ്രഡ് ജോണിസ് പറഞ്ഞു.
സാക്ഷിയായ യുവതിക്ക് പീഡനം
കൊലപാതകങ്ങളുടെ വിവരം അധികൃതരെ അറിയിച്ച യുവതിയെ പ്രതി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. കൈകൾ കെട്ടിയിടുകയും വായ ടേപ്പുകൊണ്ട് അടയ്ക്കുകയും ചെയ്ത പ്രതി തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി മണിക്കൂറുകളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അവർ നൽകിയിരിക്കുന്ന പരാതിയിൽ പറഞ്ഞു. ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷപ്പെടുകയായിരുന്നുവെന്നും അവർ പറഞ്ഞു. പ്രതി കുറ്റും സമ്മതിച്ചുവെന്ന് റിപ്പോർട്ടുകൾ.
English Summary: Man fatally bludgeons wife & stepson, rapes witness