ഹൂസ്റ്റണ്‍∙ ഓരോ ദിവസവും ഓരോ ആരോപണങ്ങളാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരിടേണ്ടി വരുന്നത്. നുണകളില്‍ പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യമാണ് ട്രംപിന്റേതെന്ന വെളിപ്പെടുത്തലുകളുമായി പുതിയ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുകയാണ് മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസിലെ മുന്‍ സീനിയര്‍

ഹൂസ്റ്റണ്‍∙ ഓരോ ദിവസവും ഓരോ ആരോപണങ്ങളാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരിടേണ്ടി വരുന്നത്. നുണകളില്‍ പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യമാണ് ട്രംപിന്റേതെന്ന വെളിപ്പെടുത്തലുകളുമായി പുതിയ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുകയാണ് മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസിലെ മുന്‍ സീനിയര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍∙ ഓരോ ദിവസവും ഓരോ ആരോപണങ്ങളാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരിടേണ്ടി വരുന്നത്. നുണകളില്‍ പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യമാണ് ട്രംപിന്റേതെന്ന വെളിപ്പെടുത്തലുകളുമായി പുതിയ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുകയാണ് മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസിലെ മുന്‍ സീനിയര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍∙ ഓരോ ദിവസവും ഓരോ ആരോപണങ്ങളാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരിടേണ്ടി വരുന്നത്. നുണകളില്‍ പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യമാണ് ട്രംപിന്റേതെന്ന വെളിപ്പെടുത്തലുകളുമായി പുതിയ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുകയാണ് മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസിലെ മുന്‍ സീനിയര്‍ പ്രോസിക്യൂട്ടര്‍ മാര്‍ക്ക് പോമറന്റ്‌സ്. ട്രംപിന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് മാര്‍ക്. മുന്‍ പ്രസിഡന്റിനെതിരേ കേസ് ഫയല്‍ ചെയ്യാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹം ഡിഎയില്‍ നിന്നു രാജി വച്ചതു വലിയ വാര്‍ത്തയായിരുന്നു. 

 

ADVERTISEMENT

മുന്‍ പ്രസിഡന്റിനെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങളെ പിന്തുണയ്ക്കാന്‍ കഴിയുന്ന 'അനേകം തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന വെളിപ്പെടുത്തലുമായി അദ്ദേഹം ഒരു ടോക് ഷോയില്‍ എത്തിയത് യുഎസില്‍ പുതിയ വിവാദം ഉയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആദ്യം വരെ ട്രംപിനെയും അദ്ദേഹത്തിന്റെ ബിസിനസുകളെയും കുറിച്ചുള്ള അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച പോമറന്റ്‌സ്, സമാനമായ തെളിവുകള്‍ മറ്റാര്‍ക്കെങ്കിലും എതിരായിരുന്നെങ്കില്‍, 'സെക്കന്‍ഡുകള്‍ക്കുള്ളില്‍' ഒരു മടിയും കൂടാതെ കുറ്റം ചുമത്തപ്പെടുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.

 

അന്വേഷണത്തില്‍ തനിക്ക് ലഭ്യമായ തെളിവുകള്‍ മുന്‍ പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ട്രംപ് 'തന്റെ മൂല്യം ശതകോടിക്കണക്കിന് പെരുപ്പിച്ചു' എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ട്രംപിന്റെ ജീവിതവും ബിസിനസും പരിശോധിച്ച ശേഷം, കടം നല്‍കിയവര്‍ക്ക് നല്‍കിയ സാമ്പത്തിക പ്രസ്താവനകളിലെ ആസ്തികളുടെ മൂല്യം വര്‍ദ്ധിപ്പിച്ച് ട്രംപ് രേഖകളില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കേസില്‍ പ്രോസിക്യൂട്ടര്‍മാര്‍ സമ്മതിച്ചതായി പോമറന്റ്‌സ് പറയുന്നു.

 

ADVERTISEMENT

കൂടുതല്‍ അനുകൂലമായ ബാങ്കുകളുടെ വായ്പകള്‍ നേടുന്നതിനായി ട്രംപ് സ്വന്തം ആസ്തി വർധിപ്പിക്കുന്നതിനു വ്യക്തിപരമായി ഒപ്പുവച്ചെന്നാണു മറ്റൊരു പ്രധാന കുറ്റം. തന്റെ സാമ്പത്തിക പ്രസ്താവനകളുടെ കൃത്യത സാക്ഷ്യപ്പെടുത്തിയ ഒരു ഡച്ച് ബാങ്ക് ലോണിനു വേണ്ടിയും ട്രംപ് സ്വയം ഒപ്പുവച്ചു. 'ആ കേസ് നടത്തുന്നതില്‍ ഞങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന നിരവധി തെളിവുകള്‍ ഉണ്ടായിരുന്നു,' പോമറന്റ്‌സ് പറഞ്ഞു.

 

തന്റെ ഫിഫ്ത്ത് അവന്യൂ കോണ്ടോമിനിയത്തിന്റെ വലുപ്പത്തെക്കുറിച്ച് ട്രംപ് നുണ പറഞ്ഞതായി തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്ന് പോമറന്‍സ് അവകാശപ്പെടുന്നു. 'സാമ്പത്തിക പ്രസ്താവനകള്‍ എല്ലാ ഭൗതിക കാര്യങ്ങളിലും കൃത്യവും വാസ്തവവുമാണെന്ന് ഉറപ്പുനല്‍കുന്നു. അവസാനമായി തീര്‍ച്ചയായും അദ്ദേഹത്തിന്റെ മൂര്‍ച്ചയുള്ള ഒപ്പ്, ഡൊണാള്‍ഡ് ജെ. ട്രംപ്,' ആണ് ഗ്യാരന്റി.- പോമറന്‍സ് പറഞ്ഞു.

 

ADVERTISEMENT

തന്റെ 10,996 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫിഫ്ത്ത് അവന്യൂ കോണ്ടമിനിയത്തിന്റെ വലുപ്പം ട്രംപിന് അറിയാമായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്ന് പോമറന്റ്‌സ് അവകാശപ്പെടുന്നു, എന്നാല്‍ 2015ലും 2016ലും അത് 30,000 ചതുരശ്ര അടിയാണെന്ന് ട്രംപ് കള്ളം പറഞ്ഞു. തന്റെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യം വിപുലീകരിക്കുന്നതിനായി കോടിക്കണക്കിന് ഡോളര്‍ അനുകൂലമായ ബാങ്ക് വായ്പകള്‍ നേടുന്നതിനായി ട്രംപ് തന്റെ ആസ്തികളെക്കുറിച്ച് നുണ പറഞ്ഞതായി പോമറന്‍സ് അവകാശപ്പെടുന്നു.

 

മയാമിയിലെ ഡോറല്‍ ഹോട്ടല്‍ വാങ്ങാനും ഷിക്കാഗോയിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലും ടവറും റീഫിനാന്‍സ് ചെയ്യാനും വാഷിംഗ്ടണ്‍ ഡിസിയിലെ പഴയ പോസ്റ്റ് ഓഫീസ് പ്രോപ്പര്‍ട്ടി നവീകരിക്കാനും ട്രംപ് പണം ഉപയോഗിച്ചതായി അദ്ദേഹം പറഞ്ഞു. 'ആ വര്‍ഷങ്ങളില്‍ ബാങ്കുകള്‍ക്ക് സമര്‍പ്പിച്ച സാമ്പത്തിക രേഖകളില്‍ അക്ഷരാര്‍ത്ഥത്തില്‍ കോടിക്കണക്കിന് ഡോളര്‍ കൂടുതലായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍ പ്രകാരമാണ് അന്വേഷണം തീരുമാനിച്ചത്.-' പോമറന്റ്‌സ് സിബിഎസ് ന്യൂസിനോട് പറഞ്ഞു.

 

'ട്രംപ് സ്വയം തയ്യാറാക്കിയ സാമ്പത്തിക പ്രസ്താവനകള്‍ ബാങ്കുകള്‍ക്ക് നല്‍കി. വായ്പ ലഭിക്കാന്‍ ബാങ്കുകള്‍ക്ക് അവ നല്‍കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന് തന്റെ പല സ്വത്തുക്കളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് ഡോളര്‍ ബാങ്ക് ധനസഹായം ലഭിച്ചു. ട്രംപ് തന്റെ മാര്‍-എ-ലാഗോ കണ്‍ട്രി ക്ലബ് ഉള്‍പ്പെടെയുള്ള സ്വത്തുക്കളുടെ മൂല്യനിര്‍ണ്ണയം നാടകീയമായി ഉയര്‍ത്തിയതെങ്ങനെയെന്ന് പോമറന്റ്‌സ് വിശദീകരിച്ചു. മാര്‍-എ-ലാഗോ കണ്‍ട്രി ക്ലബ്, 40 വാള്‍സ്ട്രീറ്റ്, ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയിലെ സെവന്‍ സ്പ്രിംഗ്‌സ്, തന്റെ ചില ഗോള്‍ഫ് ക്ലബ്ബുകള്‍, പെന്റ്ഹൗസ് അപ്പാര്‍ട്ട്‌മെന്റ് എന്നിവയുള്‍പ്പെടെയുള്ള തന്റെ സ്വത്തുക്കളുടെ മൂല്യനിര്‍ണ്ണയം ട്രംപ് എങ്ങനെയാണ് നാടകീയമായി ഉയര്‍ത്തിയതെന്ന് പോമറന്റ്‌സ് വിശദീകരിച്ചു.

 

തനിക്കെതിരായ കേസ് രാഷ്ട്രീയമായി തന്നെ വേട്ടയാടാനുള്ള മാര്‍ഗം ആണെന്നാണ് ട്രംപിന്റെ വാദം. ലോണുകള്‍ താന്‍ അടച്ചുതീര്‍ത്തതാണ്. അതുകൊണ്ട് തന്നെ എന്താണ് തെറ്റെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'തെറ്റായ സാമ്പത്തിക പ്രസ്താവനകളില്‍ ബാങ്കുകള്‍ക്ക് കുഴപ്പമില്ലെന്ന് അതിനര്‍ത്ഥമില്ല. ലോണ്‍ തിരിച്ചടച്ചിട്ടില്ലെന്നോ ബാങ്കിന് പണം നഷ്ടപ്പെട്ടെന്നോ തെളിയിക്കേണ്ടതില്ലെന്ന നിയമം വളരെ വ്യക്തമാണ്. വായ്പയെടുക്കാന്‍ ബാങ്കിനോട് കള്ളം പറയുന്നത് ഇപ്പോഴും കുറ്റകരമാണ്.'- പോമറന്റ്‌സ് പറയുന്നു.

 

ട്രംപ് എങ്ങനെയാണ് ചില ആസ്തികളുടെ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ മൂല്യം വർധിപ്പിച്ചതെന്ന് പോമറന്റ്‌സ് വിശദീകരിക്കുന്നു. മറ്റ് ആസ്തികളേക്കാള്‍ ചില അസറ്റുകള്‍ 'ബമ്പ് അപ്പ്' ചെയ്യുന്നത് എളുപ്പമായിരുന്നു. സെവന്‍ സ്പ്രിംഗ്‌സ്, മാര്‍-എ-ലാഗോ, ട്രിപ്പിള്‍സ്: അദ്ദേഹത്തിന്റെ വസതികള്‍, ഓരോന്നിനും, യുണൈറ്റഡിന്റെ ചരിത്രത്തില്‍ ആരും ഇതുവരെ ഒരു സ്വകാര്യ വസതി വാങ്ങുകയോ വില്‍ക്കുകയോ ചെയ്തതിനേക്കാള്‍ കൂടുതല്‍ മൂല്യമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.- പോമറന്‍സ് പറഞ്ഞു.

 

അക്കൗണ്ടിംഗ് സ്പ്രെഡ്ഷീറ്റുകള്‍ക്ക് പ്രകാരം ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോയുടെ മൂല്യം 2018-ല്‍ 739 ദശലക്ഷം ഡോളറാണ്. എന്നാല്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ജെയിംസിന്റെ നിഗമന പ്രകാരം അതിന്റെ മൂല്യം ഏകദേശം 75 മില്യണ്‍ ഡോളര്‍ മാത്രമാണ്. വെസ്റ്റ്‌ചെസ്റ്ററിലെ ട്രംപിന്റെ സെവന്‍ സ്പ്രിംഗ്‌സ് പ്രോപ്പര്‍ട്ടി 2014 ല്‍ 161 മില്യണ്‍ ഡോളറായിരുന്നു, എന്നാല്‍ ട്രംപ് ഓര്‍ഗനൈസേഷന്റെ സ്വന്തം അപ്രൈസര്‍ 29 മില്യണ്‍ ഡോളറിനും 50 മില്യണ്‍ ഡോളറിനും ഇടയിലുള്ള വികസനം നടത്തിയെന്നു പറയുന്നു. 

 

ഫ്‌ളോറിഡയിലെ ജൂപ്പിറ്ററിലെ ഒരു ഗോള്‍ഫ് കോഴ്സ് 2012-ല്‍ 5 മില്യണ്‍ ഡോളറിന് ട്രംപ് വാങ്ങിയെങ്കിലും പിന്നീട് അതിന്റെ മൂല്യം 62 മില്യണ്‍ ഡോളറായി കണക്കാക്കി. ഇതിന് ഈടാക്കുന്ന നികുതി വളരെ ഉയര്‍ന്നതാണെന്ന് അവകാശപ്പെട്ടു പിന്നീട് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ആരോപണങ്ങള്‍ നിഷേധിച്ച ട്രംപ് മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്യുമെന്നു സൂചിപ്പിച്ചു.