121 കിലോയില്‍ നിന്ന് 68 ലേക്ക്; 51 കാരിയുടെ വെയ്റ്റ്ലോസ് സീക്രട്ടിനു പിന്നിൽ
കസ്റ്റമര്‍ സര്‍വീസ് മാനേജരായ ജോ സ്ട്രീറ്റ് എന്ന 53 കാരിക്ക് മധ്യവയസ്സിലാണ് അഭിനയമോഹം കലശലായത്. എന്നാല്‍ അമിതവണ്ണം അതിനു തടസ്സമാകുമോ എന്നു ഭയന്ന ജോ ഏതുവിധേനയും അതു കുറയ്ക്കാൻ തീരുമാനിച്ചു. കൗമാരം മുതലേ അമിതവണ്ണമുള്ള ആളായിരുന്നു ജോ. വിവാഹശേഷം പ്രസവം കൂടി കഴിഞ്ഞതോടെ ഭാരം പിന്നെയും വര്‍ധിച്ചു.
കസ്റ്റമര്‍ സര്‍വീസ് മാനേജരായ ജോ സ്ട്രീറ്റ് എന്ന 53 കാരിക്ക് മധ്യവയസ്സിലാണ് അഭിനയമോഹം കലശലായത്. എന്നാല്‍ അമിതവണ്ണം അതിനു തടസ്സമാകുമോ എന്നു ഭയന്ന ജോ ഏതുവിധേനയും അതു കുറയ്ക്കാൻ തീരുമാനിച്ചു. കൗമാരം മുതലേ അമിതവണ്ണമുള്ള ആളായിരുന്നു ജോ. വിവാഹശേഷം പ്രസവം കൂടി കഴിഞ്ഞതോടെ ഭാരം പിന്നെയും വര്‍ധിച്ചു.
കസ്റ്റമര്‍ സര്‍വീസ് മാനേജരായ ജോ സ്ട്രീറ്റ് എന്ന 53 കാരിക്ക് മധ്യവയസ്സിലാണ് അഭിനയമോഹം കലശലായത്. എന്നാല്‍ അമിതവണ്ണം അതിനു തടസ്സമാകുമോ എന്നു ഭയന്ന ജോ ഏതുവിധേനയും അതു കുറയ്ക്കാൻ തീരുമാനിച്ചു. കൗമാരം മുതലേ അമിതവണ്ണമുള്ള ആളായിരുന്നു ജോ. വിവാഹശേഷം പ്രസവം കൂടി കഴിഞ്ഞതോടെ ഭാരം പിന്നെയും വര്‍ധിച്ചു.
കസ്റ്റമര്‍ സര്‍വീസ് മാനേജരായ ജോ സ്ട്രീറ്റ് എന്ന 53 കാരിക്ക് മധ്യവയസ്സിലാണ് അഭിനയമോഹം കലശലായത്. എന്നാല്‍ അമിതവണ്ണം അതിനു തടസ്സമാകുമോ എന്നു ഭയന്ന ജോ ഏതുവിധേനയും അതു കുറയ്ക്കാൻ തീരുമാനിച്ചു.
കൗമാരം മുതലേ അമിതവണ്ണമുള്ള ആളായിരുന്നു ജോ. വിവാഹശേഷം പ്രസവം കൂടി കഴിഞ്ഞതോടെ ഭാരം പിന്നെയും വര്‍ധിച്ചു. ആഹാരശീലങ്ങളില്‍ ഒട്ടും ശ്രദ്ധ വയ്ക്കാത്ത ആളായിരുന്നു ജോ. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോൾ ദഹനക്കേട് ഉള്‍പ്പെടെ ഒരുപാട് രോഗങ്ങള്‍ കൂടെ കൂടി.
121 കിലോ ആയിരുന്നു അന്നു ജോയുടെ ഭാരം. സ്ലിമ്മിങ് വേള്‍ഡ് കണ്‍സൽറ്റന്റ് മോ യാണ് ജോയ്ക്ക് വണ്ണം കുറയ്ക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. പ്രാതല്‍ കഴിക്കാതെ ഉച്ചയ്ക്കും രാത്രിയും വാരിവലിച്ചു കഴിച്ചിരുന്ന ജോയുടെ ആഹാരശീലങ്ങള്‍ മൊത്തത്തില്‍ മോ മാറ്റി. ശരിയായ ഡയറ്റ് ജോ പിന്തുടരാന്‍ തുടങ്ങി.
ഒരു മ്യൂസിക്കല്‍ തിയറ്റര്‍ ഗ്രൂപ്പില്‍ ചേര്‍ന്ന് അവരുടെ കൂടെ ജോ പ്രവര്‍ത്തിക്കാനും തുടങ്ങി. സ്റ്റേജ് പരിപാടികളില്‍ നൃത്തം വയ്ക്കാനും അഭിനയത്തില്‍ ഒരു കൈ നോക്കാനും അങ്ങനെ ജോ തീരുമാനിച്ചു. ഇപ്പോള്‍ വെറും അറുപത്തിയെട്ടുകിലോ മാത്രമാണ് ജോയുടെ ഭാരം. ഇത് തനിക്ക് നല്‍കുന്ന സന്തോഷം വലുതാണെന്ന് ജോ പറയുന്നു.
English summary: Weight loss tips of Jo Street