ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ആ കരണത്തടി സംഭവിച്ചത്. 94ാമത് ഓസ്കർ നിശയിൽ പെട്ടെന്നാണ് നടൻ വിൽ സ്മിത്ത് വേദിയിലേക്കു കയറിച്ചെന്ന് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിന്റെ കരണത്തൊന്നു പൊട്ടിച്ചത്. അതുവരെ വളരെ സരസമായി തമാശകൾ പറഞ്ഞ് സദസ്സിനെ കയ്യിലെടുത്ത ക്രിസ് റോക്കിന്

ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ആ കരണത്തടി സംഭവിച്ചത്. 94ാമത് ഓസ്കർ നിശയിൽ പെട്ടെന്നാണ് നടൻ വിൽ സ്മിത്ത് വേദിയിലേക്കു കയറിച്ചെന്ന് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിന്റെ കരണത്തൊന്നു പൊട്ടിച്ചത്. അതുവരെ വളരെ സരസമായി തമാശകൾ പറഞ്ഞ് സദസ്സിനെ കയ്യിലെടുത്ത ക്രിസ് റോക്കിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ആ കരണത്തടി സംഭവിച്ചത്. 94ാമത് ഓസ്കർ നിശയിൽ പെട്ടെന്നാണ് നടൻ വിൽ സ്മിത്ത് വേദിയിലേക്കു കയറിച്ചെന്ന് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിന്റെ കരണത്തൊന്നു പൊട്ടിച്ചത്. അതുവരെ വളരെ സരസമായി തമാശകൾ പറഞ്ഞ് സദസ്സിനെ കയ്യിലെടുത്ത ക്രിസ് റോക്കിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ആ കരണത്തടി സംഭവിച്ചത്. 94ാമത് ഓസ്കർ നിശയിൽ പെട്ടെന്നാണ് നടൻ വിൽ സ്മിത്ത് വേദിയിലേക്കു കയറിച്ചെന്ന് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിന്റെ കരണത്തൊന്നു പൊട്ടിച്ചത്. അതുവരെ വളരെ സരസമായി തമാശകൾ പറഞ്ഞ് സദസ്സിനെ കയ്യിലെടുത്ത ക്രിസ് റോക്കിന് എന്താണെന്നു സംഭവിക്കുന്നതെന്നുപോലും മനസ്സിലാകുംമുൻപേ വിൽ സ്മിത്ത് അടിയും കഴിഞ്ഞ് വേദിയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ഭാര്യ പിങ്കെറ്റ് സ്മിത്തിന്റെ വൈരൂപ്യത്തെ പരിഹസിച്ചതുകേട്ടാണ് വിൽ സ്മിത്ത് പ്രകോപിതനായത്. പിങ്കെറ്റ് സ്മിത്തിന്റെ ആ നേരത്തെ മുഖത്തെ മ്ലാനതയും വിഷ്വലുകളിൽ കാണാം. അലോപ്പേഷ്യ എന്ന രോഗാവസ്ഥ മൂലം മുടി മുഴുവൻ കൊഴിഞ്ഞ നിലയിലാണ് പിങ്കെറ്റ്. ഈ രോഗാവസ്ഥയെയാണ് ഡെമി മൂറിന്റെ ജിഐ ജെയിൻ എന്ന ചിത്രത്തിലെ കഥാപാത്രത്തോട് ഉപമിച്ച് ക്രിസ് റോക്ക് പരിഹാസ വിഷയമാക്കിയത്. അമ്മയെത്തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നു പറയും പോലെ സ്മിത്തിന്റെ നടപടിയെ അനുകൂലിച്ചും വിമർശിച്ചും ധാരാളം പ്രതികരണങ്ങൾ ലോകത്തെല്ലായിടത്തുമുണ്ടായി. അലോപ്പേഷ്യ എന്ന രോഗം കൂടുതൽ പേരുടെ ഗൗരവമായ ചർച്ചകളിലേക്കു കടന്നുവരാനും ഈ സംഭവം ഇടയാക്കി. 

 

ADVERTISEMENT

അലോപ്പേഷ്യ അത്ര നിസ്സാരമല്ല

അലോപ്പേഷ്യ– മുടികൊഴിച്ചിലിന്റെ ഏറ്റവും ഭീകരാവസ്ഥ എന്നുവേണം ഈ രോഗത്തെ വിശേഷിപ്പിക്കാൻ. നടി കൂടിയായ പിങ്കെറ്റ് 2018ൽ ആണ് ആദ്യമായി തനിക്ക് ഇങ്ങനൊരു രോഗമുള്ള വസ്തുത ലോകത്തിന്റെ മുന്നിൽ വെളിപ്പെടുത്തിയത്. ഒരു വ്യക്തിയുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം ഏറ്റവും ദുർബലമാകുകയും ഇത് ഹെയർ ഫോളിക്കിൾസിനെ ബാധിക്കുകയും  ചെയ്യുമ്പോഴാണ് അലോപ്പേഷ്യ എന്ന രോഗം ഉണ്ടാകുന്നത്. മുടിയെയും മുഖത്തെയുമാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. തലയിൽ പലയിടത്തായി മുടി വട്ടത്തിൽ കൊഴിയുന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷണം. ചിലർക്ക് ഈ മുടികൊഴിച്ചിൽ അല്ലാതെ മറ്റൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് പറയുന്നു. 

 

പാരമ്പര്യം, ജീവിശൈലീരോഗം

ADVERTISEMENT

അലോപ്പേഷ്യ എന്ന രോഗാവസ്ഥയ്ക്കു പിന്നിൽ ജനിതകപരവും അല്ലാത്തതുമായ കാരണങ്ങൾ ഉണ്ടായേക്കാം. ജീവിതശൈലി, പരിതസ്ഥിതി തുടങ്ങിയ കാരണങ്ങൾ മൂലവും ഒരാളിൽ അനിയന്ത്രിതമായ മുടികൊഴിച്ചിൽ സംഭവിച്ചേക്കാം. യുഎസിൽ മാത്രം ഏകദേശം 7 ദശലക്ഷം പേരിൽ ഈ രോഗാവസ്ഥ കണ്ടുവരുന്നു. ചിലരിൽ തലമുടി ഭാഗികമായും ചിലരിൽ പൂർണമായും നഷ്ടമാകുന്നു. കൂടുതലും 30 വയസ്സിൽ താഴെയുള്ളവരിൽത്തന്നെ അലോപ്പേഷ്യ കണ്ടുവരാറുണ്ടെങ്കിലും ഏതു പ്രായത്തിലും സ്ത്രീപുരുഷ ഭേദമന്യേ ഈ രോഗം പിടിപെടാം. 

 

ചികിത്സയില്ല

മുടി വീണ്ടും വളരാൻ സഹായിക്കുന്ന ചില ചികിത്സകൾ പരീക്ഷിക്കാമെന്നല്ലാതെ അലോപ്പേഷ്യക്കു പ്രത്യേകം ചികിത്സാ സംവിധാനമില്ല. വളരെ ശക്തികൂടിയ കോർട്ടിക്കോ സ്റ്റിറോയിഡ്സ് ആണ് മിക്കവരിലും രോഗം ഭേദമാകാൻ നൽകിവരുന്നത്. ടാബ്‌ലെറ്റ് രൂപത്തിലോ കുത്തിവയ്പായോ ഓയിൻമെന്റായോ ഈ സ്റ്റിറോയ്ഡ് ശരീരത്തിലെത്തിക്കുന്നു. മുടി വീണ്ടും വളരാനുള്ള ചില ചികിത്സകളും നൽകാമെങ്കിലും മുടികൊഴിച്ചിൽ പൂർണമായും തടയാൻ സാധിക്കണമെന്നു നിർബന്ധമില്ല. ഫോട്ടോ കീമോതെറപ്പിയും ചിലരിൽ പരീക്ഷിച്ചുനോക്കാറുണ്ട്. 

ADVERTISEMENT

 

കരുതൽ വേണം

മുടി മുഴുവൻ കൊഴിഞ്ഞുപോകുന്നത് കാഴ്ചയിലുള്ള സൗന്ദര്യം നഷ്ടപ്പെടുത്തുന്നതിനൊപ്പം രോഗിയുടെ ആത്മവിശ്വാസവും ഇല്ലാതാക്കുന്നു. തലമുടി മുഴുവൻ നഷ്ടമാകുന്നവർ പുറത്തിറങ്ങുമ്പോൾ തലയിൽ സ്കാർഫ് ചുറ്റുകയോ  സൺസ്ക്രീൻ ലോഷൻ പുരട്ടുകയോ പോലെയുള്ള മുൻകരുതൽ സ്വീകരിക്കുകയും വേണം. തലമുടിക്കു പുറമേ ചിലരിൽ കൺപുരികയും കൺപീലിയും വരെ ഈ രോഗത്തിന്റെ ബാക്കിപത്രമായി കൊഴിഞ്ഞുപോകാറുണ്ട്. ഇത് മുഖസൗന്ദര്യത്തെ വളരെ മോശമാക്കി മാറ്റുന്നു. മൂക്കിനകത്തെ ഈർപ്പം നിലനിർത്തുന്നത് അവിടെയുള്ള ചെറിയ രോമകൂപങ്ങളാണ് അലോപ്പേഷ്യ രോഗം ബാധിച്ചവരിൽ മൂക്കിനകത്തും രോമവളർച്ചയില്ലാതാകുന്നു. ഇത്തരക്കാർ ആവശ്യമെങ്കിൽ മോയിസ്ചറൈസിങ് ലോഷൻ പുരട്ടേണ്ടതാണ്. 

 

മനക്കരുത്ത് ചോരരുത്

അലോപ്പേഷ്യ ഒരു തരത്തിലും മറ്റൊരാളിലേക്കു പകരുന്ന രോഗമല്ല. ഈ രോഗം ബാധിച്ചവരെ മുടി തിരിച്ചുകൊണ്ടുവരാനല്ല, മറിച്ച് ഈ രോഗാവസ്ഥയെ വൈകാരികമായി നേരിടാനുള്ള കരുത്ത് പകരാനാണ് ചികിൽസിക്കുക. പ്രത്യേകിച്ചും സ്ത്രീകളെ ഈ രോഗം വളരെ ഭീകരമായി തളർത്തുന്നു. യൗവനത്തിലേ മുടിയും കൺപീലിയും പുരികവും നഷ്ടമാകുന്ന യുവതികൾ അലോപ്പേഷ്യയ്ക്കല്ല മറിച്ച് അവരുടെ വിഷാദരോഗത്തിനു മരുന്നു കഴിക്കേണ്ട അവസ്ഥവരെ എത്തറുണ്ട്. ഈ രോഗമുള്ളവരുടെ കൂട്ടായ്മകൾ പല വിദേശ രാജ്യങ്ങളിലുമുണ്ട്. ഇവർക്കായി കൗൺസലിങ് തെറപ്പി ഉൾപ്പെടെയുള്ള സംവിധാനങ്ങളും നിലവിലുണ്ട്. 

 

പാണ്ടുരോഗം മുതൽ തൈറോഡൈറ്റിസ് വരെ

ത്വക്കിലെ മെലാനിൻ ഘടകത്തെ നിർവീര്യമാക്കി ദേഹമാസകം വെളുത്ത പാണ്ടുകൾക്കു കാരണമാകുന്ന വിറ്റിലിഗോ എന്ന രോഗാവസ്ഥയുമായി ഏറെ സാമ്യമുണ്ട് അലോപ്പേഷ്യക്ക്. അലോപ്പേഷ്യ ചികിത്സയുടെ ഭാഗമായി കഴിക്കുന്ന ചില മരുന്നുകൾ ചിലരുടെ ത്വക്കിനെ പ്രതികൂലമായി ബാധിക്കുകയും വിറ്റിലിഗോ രോഗത്തിനു കാരണമാകുകയും ചെയ്യുന്നു. ശരീരത്തിലെ പ്രതിരോധസംവിധാനം എന്തുകൊണ്ടാണ് ഹെയർ ഫോളിക്കിൾസിനെ ഉന്മൂലനം ചെയ്യുന്നത് എന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഒരുത്തരം ലഭിച്ചിട്ടില്ല. അലോപ്പേഷ്യ ബാധിക്കുന്നവരിൽ അഞ്ചിൽ ഒരാൾ വീതമെങ്കിൽ അവരുടെ കുടുംബപാരമ്പര്യമായി ഈ രോഗം പകർന്നു കിട്ടിയവരാണ്. ഹൈപ്പർ അലർജിക് പ്രകൃതമുള്ളവരായിരിക്കും മിക്കവരും. ഇവരിൽ പലർക്കും തൈറോഡൈറ്റിസ് രോഗവും ഉണ്ടായിരിക്കും. മാനസിക സമ്മർദം മൂലം ഈ രോഗമുണ്ടായേക്കാം എന്നു പറയപ്പെടുന്നെങ്കിലും ഇതിന് ശാസ്ത്രീയ അടിത്തറയില്ല. 

 

ലക്ഷണം, ചികിത്സ

പെട്ടെന്ന് ഏതാനും ആഴ്ചകൾകൊണ്ട് മുടി മുഴുവൻ കൊഴിഞ്ഞുതീരുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ചിലർക്ക് സ്വാഭാവികമായിത്തന്നെ മുടി വീണ്ടും കിളിർത്തുവരുമെങ്കിലും മിക്കവരിലും ഇങ്ങനെ സംഭവിക്കണമെന്നില്ല. മുടി കൊഴിഞ്ഞ ഭാഗത്ത് ചൊറിച്ചിൽ, തടിപ്പ് പോലെയുള്ള അസ്വസ്ഥതകളും ഉണ്ടായേക്കാം. ചിലർക്കു നഖത്തിന്റ കട്ടി കുറയുന്നതും അടർന്നുപോകുന്നതും ഇതിന്റെ ലക്ഷണമാകാം. സ്കിൻ ബയോപ്സിയും രക്തപരിശോധനയും നടത്തിയാണ് ഡോക്ടർമാർ അലോപ്പേഷ്യയുടെ രോഗനിർണയം നടത്തുക. 

പിങ്കെറ്റ് സ്മിത്തിനു സംഭവിച്ചതുപോലെ പൊതുവേദികളിൽ പരിഹാസ്യ കഥാപാത്രമാക്കുന്ന ഒരു രോഗാവസ്ഥയാണ് അലോപ്പേഷ്യ. ഈ രോഗം അനുഭവിക്കുന്നവരോട് അനുഭാവപൂർണമായ സമീപനം ഉണ്ടാക്കിയെടുത്തേ മതിയാകൂ. ഇല്ലെങ്കിൽ ക്രിസ് റോക്കുമാർ ഇനിയും കരണത്ത് അടി വാങ്ങിക്കൊണ്ടേയിരിക്കും. 

Content Summary : Alopecia disease