മാറ്റിവെപ്പ് - ഹർഷ നമ്പ്യാർ എഴുതിയ കവിത
ആറ്റുനോറ്റ് വാങ്ങിയൊരാ പളുങ്കു പാത്രത്തിലേക്ക് ഞാനെനിക്കായി പകർന്ന വറ്റുകൾ തിരിച്ചിടുമ്പോൾ കേട്ടു ഞാനമ്മ പറയുന്നത് അതിഥികൾക്കായൊരുക്കിയ പാത്രമിതെന്ന്. ഏറെ കൊതിച്ചു വാങ്ങിയൊരാ പുത്തൻ കുപ്പായമൊന്നിട്ട് നോക്കിയപ്പോഴും പറഞ്ഞമ്മ തിരികെ വെക്കുവാൻ, വിശേഷങ്ങളിൽ അണിയാനുള്ളതാണത്രേ... പുത്തൻ
ആറ്റുനോറ്റ് വാങ്ങിയൊരാ പളുങ്കു പാത്രത്തിലേക്ക് ഞാനെനിക്കായി പകർന്ന വറ്റുകൾ തിരിച്ചിടുമ്പോൾ കേട്ടു ഞാനമ്മ പറയുന്നത് അതിഥികൾക്കായൊരുക്കിയ പാത്രമിതെന്ന്. ഏറെ കൊതിച്ചു വാങ്ങിയൊരാ പുത്തൻ കുപ്പായമൊന്നിട്ട് നോക്കിയപ്പോഴും പറഞ്ഞമ്മ തിരികെ വെക്കുവാൻ, വിശേഷങ്ങളിൽ അണിയാനുള്ളതാണത്രേ... പുത്തൻ
ആറ്റുനോറ്റ് വാങ്ങിയൊരാ പളുങ്കു പാത്രത്തിലേക്ക് ഞാനെനിക്കായി പകർന്ന വറ്റുകൾ തിരിച്ചിടുമ്പോൾ കേട്ടു ഞാനമ്മ പറയുന്നത് അതിഥികൾക്കായൊരുക്കിയ പാത്രമിതെന്ന്. ഏറെ കൊതിച്ചു വാങ്ങിയൊരാ പുത്തൻ കുപ്പായമൊന്നിട്ട് നോക്കിയപ്പോഴും പറഞ്ഞമ്മ തിരികെ വെക്കുവാൻ, വിശേഷങ്ങളിൽ അണിയാനുള്ളതാണത്രേ... പുത്തൻ
ആറ്റുനോറ്റ് വാങ്ങിയൊരാ പളുങ്കു
പാത്രത്തിലേക്ക് ഞാനെനിക്കായി
പകർന്ന വറ്റുകൾ തിരിച്ചിടുമ്പോൾ
കേട്ടു ഞാനമ്മ പറയുന്നത്
അതിഥികൾക്കായൊരുക്കിയ പാത്രമിതെന്ന്.
ഏറെ കൊതിച്ചു വാങ്ങിയൊരാ പുത്തൻ
കുപ്പായമൊന്നിട്ട് നോക്കിയപ്പോഴും
പറഞ്ഞമ്മ തിരികെ വെക്കുവാൻ,
വിശേഷങ്ങളിൽ അണിയാനുള്ളതാണത്രേ...
പുത്തൻ തലയിണയെന്റെ മുടിയിഴകളിലെ
എണ്ണമൊത്തികുടിക്കുമ്പോളമ്മ പറഞ്ഞാ
പഴയ തലയിണയുടെ മുഷിഞ്ഞ നാറ്റത്തെ
സഹിക്കുവാൻ കാരണം
അതു മറ്റാർക്കോ വേണ്ടി മാറ്റിവച്ചതത്രേ...
പാതി അടഞ്ഞ കണ്ണുകളോടെയാ
തെക്കേത്തൊടിയിലേക്കെന്നെയെടുക്കുമ്പോഴും
പതംപറഞ്ഞമ്മ ആശ തീർന്നില്ലയെന്റെ
കുഞ്ഞിനെന്ന്
അണിയാൻ കൊതിച്ചൊരു കുപ്പായമിട്ടെന്നെ യാത്രയാക്കിയപ്പോഴും
ചില്ലലമാരിയിലെ പളുങ്കു പാത്രങ്ങളും
തേങ്ങിക്കരയുന്ന അമ്മയ്ക്ക് കൂട്ടായാരോ
കൊടുത്ത തലയിണയുമൊന്ന്
വിതുമ്പിയോ.......?