തീയെരിയുമ്പോൾ - സരിതാനാഥ് എഴുതിയ കവിത
ചുറ്റും തീയൊരുക്കി യുദ്ധം പുകഞ്ഞു കൊണ്ടേയിരുന്നു. വിരുദ്ധാശയങ്ങൾ , വേറിട്ട ചിന്തകൾ, അഭിപ്രായനൈക്യങ്ങൾ, യുദ്ധമൊരുത്തരമായി തലയുയർത്തി നിന്നു. വാർദ്ധക്യം, ഊന്നുവടികൾ ഉരച്ചു മിനുക്കി. സിന്ദൂരം, തീച്ചൂളയിലെരിഞ്ഞമർന്നൊഴുകി - യൊലിച്ചിറങ്ങി. കുഞ്ഞു മിഴികൾ, പലഹാരപ്പൊതികളെത്താത്ത
ചുറ്റും തീയൊരുക്കി യുദ്ധം പുകഞ്ഞു കൊണ്ടേയിരുന്നു. വിരുദ്ധാശയങ്ങൾ , വേറിട്ട ചിന്തകൾ, അഭിപ്രായനൈക്യങ്ങൾ, യുദ്ധമൊരുത്തരമായി തലയുയർത്തി നിന്നു. വാർദ്ധക്യം, ഊന്നുവടികൾ ഉരച്ചു മിനുക്കി. സിന്ദൂരം, തീച്ചൂളയിലെരിഞ്ഞമർന്നൊഴുകി - യൊലിച്ചിറങ്ങി. കുഞ്ഞു മിഴികൾ, പലഹാരപ്പൊതികളെത്താത്ത
ചുറ്റും തീയൊരുക്കി യുദ്ധം പുകഞ്ഞു കൊണ്ടേയിരുന്നു. വിരുദ്ധാശയങ്ങൾ , വേറിട്ട ചിന്തകൾ, അഭിപ്രായനൈക്യങ്ങൾ, യുദ്ധമൊരുത്തരമായി തലയുയർത്തി നിന്നു. വാർദ്ധക്യം, ഊന്നുവടികൾ ഉരച്ചു മിനുക്കി. സിന്ദൂരം, തീച്ചൂളയിലെരിഞ്ഞമർന്നൊഴുകി - യൊലിച്ചിറങ്ങി. കുഞ്ഞു മിഴികൾ, പലഹാരപ്പൊതികളെത്താത്ത
ചുറ്റും തീയൊരുക്കി യുദ്ധം
പുകഞ്ഞു കൊണ്ടേയിരുന്നു.
വിരുദ്ധാശയങ്ങൾ ,
വേറിട്ട ചിന്തകൾ,
അഭിപ്രായനൈക്യങ്ങൾ,
യുദ്ധമൊരുത്തരമായി
തലയുയർത്തി നിന്നു.
വാർദ്ധക്യം,
ഊന്നുവടികൾ ഉരച്ചു മിനുക്കി.
സിന്ദൂരം,
തീച്ചൂളയിലെരിഞ്ഞമർന്നൊഴുകി - യൊലിച്ചിറങ്ങി.
കുഞ്ഞു മിഴികൾ,
പലഹാരപ്പൊതികളെത്താത്ത രാത്രിയിരുട്ടിൻ്റെ ഇരുളിമയിൽ
വിരൽത്തുമ്പിനായ് പരതി.
പട്ടിയും പൂച്ചയും പശുവും കോഴിയും
തൊലിയൊട്ടിയ അസ്ഥികൾക്കുള്ളിൽ
പിടഞ്ഞൊടുങ്ങി .
പച്ചപ്പേന്തിയ വയലേലകളിൽ
മിസൈലുകൾ അഗ്നി വിതറി പറന്നിരമ്പി
ഇണ തേടി, കൂടു തേടി,
പറവകൾ
തീയെരിച്ച മരച്ചില്ലകളിൽ തൂവലുകളുതിർത്തു.
സ്വച്ഛശാന്തമായൊഴുകിയിറങ്ങിയ
നദിയോളങ്ങളിൽ
കറുപ്പാർന്ന വായുവും,
ചുവപ്പാർന്ന നിണവും,
ചായം കലക്കി .
അപ്പോഴും;
അധികാരമെവിടെയോ,
സുവർണക്കൊട്ടാരത്തിൽ
വിജയീ - ഭാവത്തിലുലാത്തിക്കൊണ്ടിരുന്നു!!