മരണമെന്ന സത്യം - എൻ. രാമചന്ദ്രൻ എഴുതിയ കവിത
പതിയിരുന്ന് ഇര പിടിക്കുകയാണ് മരണമെന്ന സത്യം അന്ധതയിൽ അഗാധതയിൽ ഗാഢമായ നിദ്രയെ പുണരാൻ അസമയങ്ങളിലും കടന്നുവരുന്ന അപരിചിതൻ വേദനയിലും നിദ്രയിലും വാരിപ്പുണരുന്ന അദൃശ്യൻ പതിയിരുന്ന് ഇര
പതിയിരുന്ന് ഇര പിടിക്കുകയാണ് മരണമെന്ന സത്യം അന്ധതയിൽ അഗാധതയിൽ ഗാഢമായ നിദ്രയെ പുണരാൻ അസമയങ്ങളിലും കടന്നുവരുന്ന അപരിചിതൻ വേദനയിലും നിദ്രയിലും വാരിപ്പുണരുന്ന അദൃശ്യൻ പതിയിരുന്ന് ഇര
പതിയിരുന്ന് ഇര പിടിക്കുകയാണ് മരണമെന്ന സത്യം അന്ധതയിൽ അഗാധതയിൽ ഗാഢമായ നിദ്രയെ പുണരാൻ അസമയങ്ങളിലും കടന്നുവരുന്ന അപരിചിതൻ വേദനയിലും നിദ്രയിലും വാരിപ്പുണരുന്ന അദൃശ്യൻ പതിയിരുന്ന് ഇര
പതിയിരുന്ന്
ഇര പിടിക്കുകയാണ്
മരണമെന്ന
സത്യം
അന്ധതയിൽ
അഗാധതയിൽ
ഗാഢമായ
നിദ്രയെ പുണരാൻ
അസമയങ്ങളിലും
കടന്നുവരുന്ന
അപരിചിതൻ
വേദനയിലും
നിദ്രയിലും
വാരിപ്പുണരുന്ന
അദൃശ്യൻ
പതിയിരുന്ന്
ഇര പിടിക്കുകയാണ്
മരണമെന്ന
സത്യം
ഭൂതകാലം
തിരിച്ചറിയാനാവാതെ
വർത്തമാനത്തെ
നിശ്ചലമാക്കി
ഭാവിയെ
അറിയാതെ
മരണമെന്ന
സത്യം
കാറ്റായും
പ്രളയമായും
അഗ്നിയായും
പ്രകൃതിയുടെ
ദീർഘശ്വാസമായ്
ജല്പനകളായ്
മരണമെന്ന
സത്യം
അമ്മയെപ്പലെ
സ്നേഹിച്ച്
തലോടിയുറക്കി
കയൽക്കാറ്റിന്റെ
ലാളനത്തിൽ
ചുകപ്പിൻറെ
ചക്രവാളത്തിൽ
മുങ്ങിത്താഴുന്ന
ജ്യോതിസ്സിനെപ്പോലെ
മരണമെന്ന
സത്യം
പതിയിരുന്ന്
ഇര പിടിക്കുകയാണ്
മരണമെന്ന
സത്യം
ഇന്നലെയും
ഇന്നും
നാളെയും