ആശാൻപണിയുടെ കൂലി: ആകാശം ഭൂമിയോട്: ഹേ ഭൂമി, നിൻറെയീ കറങ്ങൽ അത്ര പന്തിയല്ല. അതുകൊണ്ടാണു നിനക്ക് ഇത്രമാത്രം കിതപ്പ്. ഭൂമി ആകാശത്തോട്: അതിനു നിനക്കെന്താണു ഹേ?; ഞാനെൻറെ കാലിലാണു കറങ്ങുന്നത്. ആദ്യം, നിൻറെ വായ്ക്കൊരു പല്‍നിരപ്പൂട്ട് വെയ്ക്കണം. നിൻറെ തുപ്പലിൽ എൻറെയുടൽ

ആശാൻപണിയുടെ കൂലി: ആകാശം ഭൂമിയോട്: ഹേ ഭൂമി, നിൻറെയീ കറങ്ങൽ അത്ര പന്തിയല്ല. അതുകൊണ്ടാണു നിനക്ക് ഇത്രമാത്രം കിതപ്പ്. ഭൂമി ആകാശത്തോട്: അതിനു നിനക്കെന്താണു ഹേ?; ഞാനെൻറെ കാലിലാണു കറങ്ങുന്നത്. ആദ്യം, നിൻറെ വായ്ക്കൊരു പല്‍നിരപ്പൂട്ട് വെയ്ക്കണം. നിൻറെ തുപ്പലിൽ എൻറെയുടൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശാൻപണിയുടെ കൂലി: ആകാശം ഭൂമിയോട്: ഹേ ഭൂമി, നിൻറെയീ കറങ്ങൽ അത്ര പന്തിയല്ല. അതുകൊണ്ടാണു നിനക്ക് ഇത്രമാത്രം കിതപ്പ്. ഭൂമി ആകാശത്തോട്: അതിനു നിനക്കെന്താണു ഹേ?; ഞാനെൻറെ കാലിലാണു കറങ്ങുന്നത്. ആദ്യം, നിൻറെ വായ്ക്കൊരു പല്‍നിരപ്പൂട്ട് വെയ്ക്കണം. നിൻറെ തുപ്പലിൽ എൻറെയുടൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

 

ADVERTISEMENT

ആശാൻപണിയുടെ കൂലി:

 

ആകാശം ഭൂമിയോട്:

ഹേ ഭൂമി,

ADVERTISEMENT

നിൻറെയീ കറങ്ങൽ  

അത്ര പന്തിയല്ല.

അതുകൊണ്ടാണു നിനക്ക്

ഇത്രമാത്രം കിതപ്പ്.

ADVERTISEMENT

 

ഭൂമി ആകാശത്തോട്:

അതിനു നിനക്കെന്താണു ഹേ?;

ഞാനെൻറെ

കാലിലാണു കറങ്ങുന്നത്.

ആദ്യം,

നിൻറെ വായ്ക്കൊരു

പല്‍നിരപ്പൂട്ട് വെയ്ക്കണം.

നിൻറെ തുപ്പലിൽ

എൻറെയുടൽ മലീമസമാകുന്നു;

വായ്ചൂടിൽ കരൾ വാടുന്നു.

 

ആകാശം ആശാൻപണി നിർത്തി.

 

തകരയുടെ കലഹം:

 

പുതുമഴയ്ക്കു നാമ്പിട്ട

ഒരു 'ഊശിത്തഗരൈ'

മരത്തിനോട്:

എനിക്കും തുല്യ അവകാശമുള്ള ജലം

ഊറ്റിയെടുക്കുന്നതുകൊണ്ടാണു  

നിനക്കിത്ര

പൊക്കവും വണ്ണവും ബലവും.

 

മരം:

ഒക്കുമെങ്കിൽ നീ,

നിൻറെ വേരുകൾ ആഴത്തിലാഴ്ത്തുക;

നിൻറെ ജലം അവിടെത്തന്നെയുണ്ട്.

 

തകര വാ അടച്ചു.

 

ഒരു സഞ്ചാര തർക്കം:

 

അച്ഛൻ മകളോട്:

ആ ഇടവഴിയിലൂടെയുള്ള

നടപ്പ് നീ നിർത്തണം;

അവിടെ,

അഴിഞ്ഞാടി നടക്കുന്ന

നായ്ക്കൾ ധാരാളമുണ്ട്.

 

മകൾ:

ഒരിടവഴിയും ഒരാളുടേയും

കുത്തകയല്ല.

ഞാനല്ല;

നായ്ക്കളാണു തടയപ്പെടേണ്ടത്.

 

അച്ഛൻ:

നിൻറെ ഓരിയിടലിനേക്കാൾ

നായയുടെ കുരയ്ക്കാണു    

കരുത്തുകൂടുതൽ.

ശാഠ്യം സാധൂകരിയ്ക്കപ്പെടേണ്ടതും

ദുഃശാഠ്യം വർജിക്കേണ്ടതുമാണ്.

 

മകൾ

വിമലീകരിച്ച വഴികളിലൂടെ

വരവു- പോക്കാരംഭിച്ചു.