കമ്പിയഴികളാൽ തളക്കപ്പെട്ട ഒറ്റമുറിയിലെ അലർച്ചകൾ വരാന്തയിൽ പ്രതിധ്വനിച്ചു. പുതുതായി വന്ന പലരും ആ ഒറ്റമുറിയെ നോക്കി ഒരു നിമിഷം നിശ്ചലമായി. ഒരു മെഴുതിരി വെട്ടം പോലും തെളിയാത്ത ആ മുറിക്കുള്ളിൽ ജഡ പിടിച്ച മുടി മാത്രം പലപ്പോഴും പ്രത്യക്ഷപ്പെട്ടു. ചില നേരത്ത് മിന്നൽ വേഗത്തിൽ അലറി വിളിച്ചവൾ

കമ്പിയഴികളാൽ തളക്കപ്പെട്ട ഒറ്റമുറിയിലെ അലർച്ചകൾ വരാന്തയിൽ പ്രതിധ്വനിച്ചു. പുതുതായി വന്ന പലരും ആ ഒറ്റമുറിയെ നോക്കി ഒരു നിമിഷം നിശ്ചലമായി. ഒരു മെഴുതിരി വെട്ടം പോലും തെളിയാത്ത ആ മുറിക്കുള്ളിൽ ജഡ പിടിച്ച മുടി മാത്രം പലപ്പോഴും പ്രത്യക്ഷപ്പെട്ടു. ചില നേരത്ത് മിന്നൽ വേഗത്തിൽ അലറി വിളിച്ചവൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പിയഴികളാൽ തളക്കപ്പെട്ട ഒറ്റമുറിയിലെ അലർച്ചകൾ വരാന്തയിൽ പ്രതിധ്വനിച്ചു. പുതുതായി വന്ന പലരും ആ ഒറ്റമുറിയെ നോക്കി ഒരു നിമിഷം നിശ്ചലമായി. ഒരു മെഴുതിരി വെട്ടം പോലും തെളിയാത്ത ആ മുറിക്കുള്ളിൽ ജഡ പിടിച്ച മുടി മാത്രം പലപ്പോഴും പ്രത്യക്ഷപ്പെട്ടു. ചില നേരത്ത് മിന്നൽ വേഗത്തിൽ അലറി വിളിച്ചവൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പിയഴികളാൽ തളക്കപ്പെട്ട

ഒറ്റമുറിയിലെ അലർച്ചകൾ

ADVERTISEMENT

വരാന്തയിൽ പ്രതിധ്വനിച്ചു.

പുതുതായി വന്ന പലരും

ആ ഒറ്റമുറിയെ നോക്കി

ഒരു നിമിഷം നിശ്ചലമായി.
 

ADVERTISEMENT

ഒരു മെഴുതിരി വെട്ടം പോലും

തെളിയാത്ത ആ മുറിക്കുള്ളിൽ

ജഡ പിടിച്ച മുടി മാത്രം

പലപ്പോഴും പ്രത്യക്ഷപ്പെട്ടു.

ADVERTISEMENT

ചില നേരത്ത് മിന്നൽ വേഗത്തിൽ

അലറി വിളിച്ചവൾ മുറിയിൽ

മിന്നിമറയുന്നത് കാണാം

പന്ത്രണ്ടിൽ പൈത്യക്കാരിയാവാൻ

പാപമെന്തവൾ ചെയ്തു.
 

പിന്നിയ വെള്ളപ്പാവാട

തിരണ്ടിച്ചുവന്നത്

അവൾപോലുമറിഞ്ഞിട്ടില്ല.

ഇരുമ്പാലുള്ള ആ വലിയ താഴ്

പൂട്ടിയതിൽപിന്നെ തുറന്നിട്ടില്ല.

ആക്രമണ ഭയത്താൽ

ആരുമങ്ങടുക്കാറില്ല.
 

വളർത്തുനായ കണക്കെ

ഭക്ഷണമെറിഞ്ഞു കൊടുത്ത്

ആ ഒറ്റമുറിയിലവൾ തളക്കപ്പെട്ടു.

മൂത്രം നാറുന്ന ചുമരുകൾക്കിടയിൽ

ഭക്ഷണം തികട്ടി അവശയായവൾ

പലവുരു മരണം കൊതിച്ചു.
 

സ്വന്തം പിതാവ് പിച്ചിച്ചീന്തിയ

അവളെ പിന്നീടാർക്കും വേണ്ട

പെണ്ണെന്ന രൂപത്തെ മാത്രമേ

പിതാവ് മകളിൽ കണ്ടതുള്ളൂ.

ഭ്രാന്താലയത്തിൽ നടതള്ളിയ

അവളെന്ന ആത്മാവിനെത്തേടി

പിന്നീടാരുമീവഴി വന്നതേയില്ല.
 

Content Summary: Malayalam Poem ' Thadavarakal ' written by Suhaila Vellila