പഴകിദ്രവിച്ചുതുടങ്ങിയ ഉടുതുണി ഞാൻ, മിഴികൾ തുടച്ചു. ഉറവവറ്റാത്ത മിഴിക്കിണറിൽനിന്നും പടർന്ന ബാഷ്പം വിരലിനെ തലോടിയൊടുവിൽ ചുണ്ടോട് ചേർന്നൊഴുകി. ഭൂതകാലസ്മൃതികൾ മാത്രമായിരുന്നില്ല നോവിന്റെയലകളുതിർത്തത്. ആരോ വലിച്ചെറിഞ്ഞയെന്നെ- പുഴുത്തമനുഷ്യമാലിന്യങ്ങൾക്കിടയിൽ നിന്നും

പഴകിദ്രവിച്ചുതുടങ്ങിയ ഉടുതുണി ഞാൻ, മിഴികൾ തുടച്ചു. ഉറവവറ്റാത്ത മിഴിക്കിണറിൽനിന്നും പടർന്ന ബാഷ്പം വിരലിനെ തലോടിയൊടുവിൽ ചുണ്ടോട് ചേർന്നൊഴുകി. ഭൂതകാലസ്മൃതികൾ മാത്രമായിരുന്നില്ല നോവിന്റെയലകളുതിർത്തത്. ആരോ വലിച്ചെറിഞ്ഞയെന്നെ- പുഴുത്തമനുഷ്യമാലിന്യങ്ങൾക്കിടയിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴകിദ്രവിച്ചുതുടങ്ങിയ ഉടുതുണി ഞാൻ, മിഴികൾ തുടച്ചു. ഉറവവറ്റാത്ത മിഴിക്കിണറിൽനിന്നും പടർന്ന ബാഷ്പം വിരലിനെ തലോടിയൊടുവിൽ ചുണ്ടോട് ചേർന്നൊഴുകി. ഭൂതകാലസ്മൃതികൾ മാത്രമായിരുന്നില്ല നോവിന്റെയലകളുതിർത്തത്. ആരോ വലിച്ചെറിഞ്ഞയെന്നെ- പുഴുത്തമനുഷ്യമാലിന്യങ്ങൾക്കിടയിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴകിദ്രവിച്ചുതുടങ്ങിയ

ഉടുതുണി ഞാൻ,

ADVERTISEMENT

മിഴികൾ തുടച്ചു.

ഉറവവറ്റാത്ത മിഴിക്കിണറിൽനിന്നും

പടർന്ന ബാഷ്പം 

വിരലിനെ തലോടിയൊടുവിൽ

ADVERTISEMENT

ചുണ്ടോട് ചേർന്നൊഴുകി.

ഭൂതകാലസ്മൃതികൾ

മാത്രമായിരുന്നില്ല

നോവിന്റെയലകളുതിർത്തത്.
 

ADVERTISEMENT

ആരോ വലിച്ചെറിഞ്ഞയെന്നെ-

പുഴുത്തമനുഷ്യമാലിന്യങ്ങൾക്കിടയിൽ

നിന്നും വീണ്ടെടുത്തവൻ 

പാതിരാസൂര്യന്റെ താപത്തിലലക്കിയെടുത്ത-

യാളെന്നെയണിഞ്ഞു.
 

കുപ്പക്കൂട്ടത്തിൽ,

ചാണകക്കുഴികളിൽ

മനുഷ്യവിസർജനങ്ങൾക്കിടയിൽ

പച്ചയായ മനുഷ്യനെന്ന-

യുമണിഞ്ഞു നടന്നു.

നിറം മങ്ങിതുടങ്ങിയമാത്രയിലെന്നെ

വലിച്ചെറിഞ്ഞ യജമാനനെ തെല്ലൊരുനിമിഷം

നിനച്ചുപോയി.
 

നരബാധിച്ച പച്ചമനുഷ്യന്റെ 

ഹൃദയത്തുടിപ്പുകൾ ശ്രവിച്ചും 

അവന്റെയിടനെഞ്ചിന്റെ

അനുനിമിഷം

മാറുന്നതാളത്തിനൊത്തു 

നോവിന്റെ കണ്ണുനീർമണിക-

ളെത്രയോ വീണുടഞ്ഞു.

ഒടുവിലാത്തുടിപ്പുകൾ നിലച്ചപ്പോഴും

ഗന്ധമകലാത്തയെന്നെയവന്റെ ദാരമണിഞ്ഞു..
 

Content Summary: Malayalam Poem ' Hridayangaleyarinjavan ' written by Nidhinkumar J. Pathanapuram