കെടാത്ത മെഴുതിരികൾ – സുനിൽരാജ്സത്യ എഴുതിയ കവിത
നീലമയിൽ സന്ധ്യയിൽ- തുലാം, തുമ്മിയുണർന്നു! കൊള്ളിയാൻ പൂക്കളുടെ തീക്ഷ്ണരേണുക്കളിൽ വൃക്ഷത്തലപ്പുകൾ കിരീടം ചൂടി!! ആകാശം വെട്ടിമുറിച്ച് ഒരു നാദഫലകം ഭൂമിയിൽ എവിടെയോ പതിച്ചിരിക്കുന്നു. പേടിച്ചരണ്ട ഒരു പൂച്ചയും മഴ തോറ്റത്തിൽ കുതിർന്നൊരു പെണ്ണും തീക്കനൽ കൊളുത്തിയ മൗനവും ഒരു വീടിന്റെ
നീലമയിൽ സന്ധ്യയിൽ- തുലാം, തുമ്മിയുണർന്നു! കൊള്ളിയാൻ പൂക്കളുടെ തീക്ഷ്ണരേണുക്കളിൽ വൃക്ഷത്തലപ്പുകൾ കിരീടം ചൂടി!! ആകാശം വെട്ടിമുറിച്ച് ഒരു നാദഫലകം ഭൂമിയിൽ എവിടെയോ പതിച്ചിരിക്കുന്നു. പേടിച്ചരണ്ട ഒരു പൂച്ചയും മഴ തോറ്റത്തിൽ കുതിർന്നൊരു പെണ്ണും തീക്കനൽ കൊളുത്തിയ മൗനവും ഒരു വീടിന്റെ
നീലമയിൽ സന്ധ്യയിൽ- തുലാം, തുമ്മിയുണർന്നു! കൊള്ളിയാൻ പൂക്കളുടെ തീക്ഷ്ണരേണുക്കളിൽ വൃക്ഷത്തലപ്പുകൾ കിരീടം ചൂടി!! ആകാശം വെട്ടിമുറിച്ച് ഒരു നാദഫലകം ഭൂമിയിൽ എവിടെയോ പതിച്ചിരിക്കുന്നു. പേടിച്ചരണ്ട ഒരു പൂച്ചയും മഴ തോറ്റത്തിൽ കുതിർന്നൊരു പെണ്ണും തീക്കനൽ കൊളുത്തിയ മൗനവും ഒരു വീടിന്റെ
നീലമയിൽ സന്ധ്യയിൽ-
തുലാം,
തുമ്മിയുണർന്നു!
കൊള്ളിയാൻ പൂക്കളുടെ
തീക്ഷ്ണരേണുക്കളിൽ
വൃക്ഷത്തലപ്പുകൾ
കിരീടം ചൂടി!!
ആകാശം വെട്ടിമുറിച്ച്
ഒരു നാദഫലകം
ഭൂമിയിൽ എവിടെയോ
പതിച്ചിരിക്കുന്നു.
പേടിച്ചരണ്ട ഒരു പൂച്ചയും
മഴ തോറ്റത്തിൽ
കുതിർന്നൊരു പെണ്ണും
തീക്കനൽ
കൊളുത്തിയ മൗനവും
ഒരു വീടിന്റെ കോലായിൽ
കുറുകി നിന്നു.
അപ്പോഴും,
അപ്പുറത്തെ ശ്മശാനത്തിൽ
മെഴുകുതിരികൾ
കെടാതെ നിന്നിരുന്നു!!
Content Summary: Malayalam Poem ' Kedatha Mezhukuthirikal ' Written by Sunilrajsathya