ശ്വാസഗതിയാലുയർന്നൊരെല്ലിൻകൂടിനെ തഴുകി തലോടി ചേർന്നിരുന്നപ്പോൾ പറയാൻ ബാക്കിയായ കടലാഴങ്ങൾ ഉയരാനാകാതെ പതഞ്ഞടങ്ങുന്നു. വെള്ളിമുടിയിഴകളിൽ വിരലോടിച്ച് ചുളിവാർന്ന നെറ്റിയിൽ ചുംബനത്താൽ കുറിയണിയിച്ച്. നിറമിഴികളിലെ മൊഴികളറിയാൻ വാചാലമൗനത്തിൻ ആഴമറിയാൻ. മാത്രകളേറെയില്ല പ്രാണനൂലിൻ ആട്ടം

ശ്വാസഗതിയാലുയർന്നൊരെല്ലിൻകൂടിനെ തഴുകി തലോടി ചേർന്നിരുന്നപ്പോൾ പറയാൻ ബാക്കിയായ കടലാഴങ്ങൾ ഉയരാനാകാതെ പതഞ്ഞടങ്ങുന്നു. വെള്ളിമുടിയിഴകളിൽ വിരലോടിച്ച് ചുളിവാർന്ന നെറ്റിയിൽ ചുംബനത്താൽ കുറിയണിയിച്ച്. നിറമിഴികളിലെ മൊഴികളറിയാൻ വാചാലമൗനത്തിൻ ആഴമറിയാൻ. മാത്രകളേറെയില്ല പ്രാണനൂലിൻ ആട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്വാസഗതിയാലുയർന്നൊരെല്ലിൻകൂടിനെ തഴുകി തലോടി ചേർന്നിരുന്നപ്പോൾ പറയാൻ ബാക്കിയായ കടലാഴങ്ങൾ ഉയരാനാകാതെ പതഞ്ഞടങ്ങുന്നു. വെള്ളിമുടിയിഴകളിൽ വിരലോടിച്ച് ചുളിവാർന്ന നെറ്റിയിൽ ചുംബനത്താൽ കുറിയണിയിച്ച്. നിറമിഴികളിലെ മൊഴികളറിയാൻ വാചാലമൗനത്തിൻ ആഴമറിയാൻ. മാത്രകളേറെയില്ല പ്രാണനൂലിൻ ആട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്വാസഗതിയാലുയർന്നൊരെല്ലിൻകൂടിനെ

തഴുകി തലോടി ചേർന്നിരുന്നപ്പോൾ 

ADVERTISEMENT

പറയാൻ ബാക്കിയായ കടലാഴങ്ങൾ

ഉയരാനാകാതെ പതഞ്ഞടങ്ങുന്നു.

വെള്ളിമുടിയിഴകളിൽ വിരലോടിച്ച് 

ചുളിവാർന്ന നെറ്റിയിൽ 

ADVERTISEMENT

ചുംബനത്താൽ കുറിയണിയിച്ച്.
 

നിറമിഴികളിലെ മൊഴികളറിയാൻ

വാചാലമൗനത്തിൻ ആഴമറിയാൻ.

മാത്രകളേറെയില്ല പ്രാണനൂലിൻ

ADVERTISEMENT

ആട്ടം നിലയ്ക്കുവാൻ.

ഇനിയുമേറെ അറിയണമെന്നുണ്ട്

അറിവിൻ മധുരം ബോധാധരത്തി-

ലേറെയിറ്റിച്ചതല്ലെ?
 

വലിയൊരു ചോദ്യമെന്നെ

തുറിച്ചു നോക്കുന്നു.

തിരിച്ചറിവിൻ മഹിമയെ പുണരണമെന്ന്

എത്രയോ ചൊല്ലിയതല്ലെ.

അനുഭവങ്ങളാൽ ദർശനങ്ങളെ

ഉയർത്തണമെന്ന്.
 

വീഴ്ചകളിലെല്ലാം താങ്ങായതല്ലെ

എന്നിട്ടുമാലസ്യത്തിൽ

ഞാൻ മയങ്ങിക്കിടപ്പതെന്തെ?..

അനിവാര്യവേളയിത്.

യാത്രാമൊഴിയായിത്രമാത്രം.
 

വൈകിയിട്ടില്ലിനിയും അറിവിനെ ശ്രദ്ധയാക്കി,

തിരിച്ചറിവിൻ മൂർച്ചയാൽ 

അറിവുകേടിൻ അടിവേരറുത്ത്,

കരുണയെ വെളിച്ചമാക്കി.

സ്നേഹത്തെ നനവാക്കി.

ചുവടുകളുറപ്പിച്ച് മകനെ നീ മുന്നേറുക.

പിഴയ്ക്കില്ല നിനക്കിനിയീ ജന്മമത്രയും.
 

മിഴിയനക്കം നിലച്ചു

ഇറുകെപ്പിടിച്ച വിരലുകൾ അയഞ്ഞു.

അന്ത്യചുംബനത്തിനായ് അമർത്തിയ 

അധരം വിറകൊണ്ടു.

വിരലിനാൽ മിഴികളടച്ച്,

കണ്ണീരിനാൽ നെറുകയെ നനച്ച് 

നീറും ഹൃദയത്തെ

പാദങ്ങളിൽ അർപ്പിച്ച്

ആഴത്തിൽ പ്രാണനെയെടുത്ത്

തൊഴുതു നിവർന്നു.
 

Content Summary: Malayalam Poem ' Mozhiyidangal ' Written by Deepuraj Somanathan