ഡിയര്‍ കോമ്രേഡ്; പ്രേക്ഷക പ്രതികരണം
തെലുങ്കിലെ സൂപ്പര്‍താരം വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ഡിയര്‍ കോമ്രേഡ് തിയറ്ററുകളിലെത്തി. ശരാശരി പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ചിത്രത്തിന്റെ ദൈർഘ്യമാണ് പ്രധാന വില്ലനെന്നാണ് തെലുങ്ക് മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോര്‍ട്ട്. ക്യാംപസ് പശ്ചാത്തലവും പ്രണയവും ആക്‌ഷനുമെല്ലാം ചേര്‍ന്ന
തെലുങ്കിലെ സൂപ്പര്‍താരം വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ഡിയര്‍ കോമ്രേഡ് തിയറ്ററുകളിലെത്തി. ശരാശരി പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ചിത്രത്തിന്റെ ദൈർഘ്യമാണ് പ്രധാന വില്ലനെന്നാണ് തെലുങ്ക് മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോര്‍ട്ട്. ക്യാംപസ് പശ്ചാത്തലവും പ്രണയവും ആക്‌ഷനുമെല്ലാം ചേര്‍ന്ന
തെലുങ്കിലെ സൂപ്പര്‍താരം വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ഡിയര്‍ കോമ്രേഡ് തിയറ്ററുകളിലെത്തി. ശരാശരി പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ചിത്രത്തിന്റെ ദൈർഘ്യമാണ് പ്രധാന വില്ലനെന്നാണ് തെലുങ്ക് മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോര്‍ട്ട്. ക്യാംപസ് പശ്ചാത്തലവും പ്രണയവും ആക്‌ഷനുമെല്ലാം ചേര്‍ന്ന
തെലുങ്കിലെ സൂപ്പര്‍താരം വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ഡിയര്‍ കോമ്രേഡ് തിയറ്ററുകളിലെത്തി. ശരാശരി പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ചിത്രത്തിന്റെ ദൈർഘ്യമാണ് പ്രധാന വില്ലനെന്നാണ് തെലുങ്ക് മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോര്‍ട്ട്. ക്യാംപസ് പശ്ചാത്തലവും പ്രണയവും ആക്‌ഷനുമെല്ലാം ചേര്‍ന്ന ചിത്രത്തിന് ടീസര്‍ പുറത്തുവന്നപ്പോള്‍തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. രാഷ്മിക മന്ദാന നായികയാകുന്ന ചിത്രം തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഒരൊറ്റ പാട്ടുകൊണ്ടുതന്നെ റിലീസിന് മുന്‍പേ തരംഗമായ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. വിജയ് ദേവരകൊണ്ട എന്ന തെലുങ്കിന്റെ സൂപ്പര്‍താരം ഇങ്ങിവിടെ മലയാളത്തിലും സാനിധ്യമറിയിക്കുകയാണ്. മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന എന്‍റര്‍ടെയ്നറാകുമെന്നാണ് അണിയറപ്രവർത്തകരുടെ അവകാശം. ഇതരഭാഷാചിത്രങ്ങള്‍ക്ക് മലയാളത്തില്‍ ലഭിക്കുന്ന വലിയ സ്വീകാര്യത കണ്ടറിഞ്ഞാണ് മൊഴിമാറ്റി മലയാളികള്‍ക്ക് മുന്നിലെത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ യഷ് രങ്കിനെനിയാണ് നിർമാണം. ഭരത് കാമ്മ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു.
2011ല്‍ നുവില്ല എന്ന ചിത്രത്തിലൂടെ അരങ്ങേറിയ വിജയ് ദേവരകൊണ്ട കേവലം എട്ടുവര്‍ഷത്തിനിപ്പുറം തെലുങ്കിന്റെ സൂപ്പര്‍താരമാണ്. വെറും മുപ്പതാംവയസ്സില്‍ നേടിയ താരസിംഹാസനം. കരിയറിലെ ഏറ്റവും നിര്‍ണായകമായ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഏറെ പക്വതയോടെയാണ് വിജയ് സ്വയം അടയാളപ്പെടുത്തുന്നതും.