മഹാനായ നടൻ: നെടുമുടി വേണുവിനെ അനുസ്മരിച്ച് ശങ്കർ
നടൻ നെടുമുടി വേണുവിനെ അനുസ്മരിച്ച് സംവിധായകൻ ശങ്കർ. അഭിനയത്തിലെ താങ്കളുടെ മാസ്മരികത ഇനി എന്ന് കാണാനാകുമെന്നും സിനിമാ ലോകത്തിന് ഇതൊരു തീരാ നഷ്ടമെന്നും ശങ്കർ കുറിച്ചു. ‘നെടുമുടി വേണു സാർ മഹാനായ ഒരു നടനായിരുന്നു. ആത്മാർപ്പണവും അച്ചടക്കവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വിനയവും മറ്റുള്ളവരെ
നടൻ നെടുമുടി വേണുവിനെ അനുസ്മരിച്ച് സംവിധായകൻ ശങ്കർ. അഭിനയത്തിലെ താങ്കളുടെ മാസ്മരികത ഇനി എന്ന് കാണാനാകുമെന്നും സിനിമാ ലോകത്തിന് ഇതൊരു തീരാ നഷ്ടമെന്നും ശങ്കർ കുറിച്ചു. ‘നെടുമുടി വേണു സാർ മഹാനായ ഒരു നടനായിരുന്നു. ആത്മാർപ്പണവും അച്ചടക്കവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വിനയവും മറ്റുള്ളവരെ
നടൻ നെടുമുടി വേണുവിനെ അനുസ്മരിച്ച് സംവിധായകൻ ശങ്കർ. അഭിനയത്തിലെ താങ്കളുടെ മാസ്മരികത ഇനി എന്ന് കാണാനാകുമെന്നും സിനിമാ ലോകത്തിന് ഇതൊരു തീരാ നഷ്ടമെന്നും ശങ്കർ കുറിച്ചു. ‘നെടുമുടി വേണു സാർ മഹാനായ ഒരു നടനായിരുന്നു. ആത്മാർപ്പണവും അച്ചടക്കവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വിനയവും മറ്റുള്ളവരെ
നടൻ നെടുമുടി വേണുവിനെ അനുസ്മരിച്ച് സംവിധായകൻ ശങ്കർ. അഭിനയത്തിലെ താങ്കളുടെ മാസ്മരികത ഇനി എന്ന് കാണാനാകുമെന്നും സിനിമാ ലോകത്തിന് ഇതൊരു തീരാ നഷ്ടമെന്നും ശങ്കർ കുറിച്ചു.
‘നെടുമുടി വേണു സാർ മഹാനായ ഒരു നടനായിരുന്നു. ആത്മാർപ്പണവും അച്ചടക്കവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വിനയവും മറ്റുള്ളവരെ സ്നേഹിക്കുന്ന മനസുമുള്ള വ്യക്തിത്വം. സിനിമാ ലോകത്തിന് വലിയൊരു നഷ്‌ടമാണുണ്ടായിട്ടുള്ളത്. കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന താങ്കളുടെ മാസ്മരികത ഞങ്ങൾ ഇനി എന്നാണ് കാണുക, വേണു സാർ? താങ്കളെ ഞങ്ങൾ വളരെയേറെ മിസ് ചെയ്യും. അങ്ങേയ്ക്ക് ആത്മശാന്തി അർപ്പിക്കുന്നു.’–ശങ്കറിന്റെ വാക്കുകൾ.
കാൽനൂറ്റാണ്ടുകൾക്കു മുൻപുള്ള നടനും സംവിധായകനും തമ്മിലെ ബന്ധമാണ് നെടുമുടി വേണുവും ശങ്കറും തമ്മിൽ. കമൽ ഹാസൻ നായകനായ 'ഇന്ത്യൻ' എന്ന സിനിമയിലാണ് ഇവർ ആദ്യമായി ഒന്നിച്ചത്. കൃഷ്ണസാമി എന്ന സിബിഐ ഓഫിസറെയാണ് നെടുമുടി വേണു അവതരിപ്പിച്ചത്.
പിന്നീട് വിക്രം നായകനായ അന്യനിൽ അദ്ദേഹത്തിന്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കാനും ശങ്കർ വിളിച്ചത് നെടുമുടി വേണുവിനെയായിരുന്നു.