അനുശോചനം; മംമ്തയ്ക്ക് പറ്റിയ അബദ്ധം

ആരെങ്കിലും മരിച്ചു എന്നു കേട്ടാൽ ഉടനെ ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ അനുശോചനക്കുറിപ്പിടാനുള്ള തത്രപ്പാടാണ് പലർക്കും. എന്നാൽ രണ്ടാമതൊന്നു ചിന്തിക്കാതെ ആദരാഞ്ജലി അർപ്പിക്കുന്നവർ പല അബദ്ധങ്ങളിലും ചെന്ന് ചാടാറുമുണ്ട്. ഇപി ജയരാജൻ മുതൽ ഇങ്ങ് മംമ്ത മോഹൻദാസ് വരെയെത്തി നിൽക്കുന്ന ഇൗ കുഴിയിൽ വീണ പ്രമുഖർ.

നാടകകൃത്തും കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചതിനെ തുടർന്ന് കലാ സാംസ്കാരികരംഗത്തെ പ്രമുഖർ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തി. നടി മംമ്തയും ആദരാഞ്ജലികൾ അറിയിച്ച് ട്വീറ്റ് ചെയ്യുകയുണ്ടായി.

എന്നാൽ നടിയുടെ അനുസ്മരണത്തിൽ പേരു മാറി കാവാലം ശ്രീകുമാർ ആയി. കാവാലം നാരായണപ്പണിക്കരുടെ മകനാണ് കാവാലം ശ്രീകുമാർ. അബദ്ധംപ്പറ്റിയെന്ന് മനസ്സിലാക്കിയ നടി ഉടൻ തന്നെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

സാമൂഹ്യമാധ്യമങ്ങളിൽ ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ മരിച്ച ആൾ ആരാണെന്ന് കൃത്യമായി മനസ്സിലാക്കാതെ അനുശോചനം രേഖപ്പെടുത്തുമ്പോളാണ് അത് അബദ്ധങ്ങൾക്ക് വഴി വയ്ക്കുന്നത്.