'റഹ്മാൻ സംസാരിക്കുന്നത് സിനിമയ്ക്കു വേണ്ടി'; പിന്തുണച്ച് വിജയ് പ്രകാശ്
ബോളിവുഡിൽ തനിക്കെതിരെ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന എ ആർ റഹ്മാന്റെ തുറന്നു പറച്ചിലിനെ പിന്തുണച്ച് ഗായകനും സംഗീതസംവിധായകനുമായ വിജയ് പ്രകാശ്. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം എ.ആർ.റഹ്മാനെക്കുറിച്ചു മനസ്സ് തുറന്നത്. ‘റഹ്മാന്‍ സാറിനെക്കുറിച്ചു സംസാരിക്കാൻ ഞാൻ ആളല്ല. കാരണം,
ബോളിവുഡിൽ തനിക്കെതിരെ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന എ ആർ റഹ്മാന്റെ തുറന്നു പറച്ചിലിനെ പിന്തുണച്ച് ഗായകനും സംഗീതസംവിധായകനുമായ വിജയ് പ്രകാശ്. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം എ.ആർ.റഹ്മാനെക്കുറിച്ചു മനസ്സ് തുറന്നത്. ‘റഹ്മാന്‍ സാറിനെക്കുറിച്ചു സംസാരിക്കാൻ ഞാൻ ആളല്ല. കാരണം,
ബോളിവുഡിൽ തനിക്കെതിരെ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന എ ആർ റഹ്മാന്റെ തുറന്നു പറച്ചിലിനെ പിന്തുണച്ച് ഗായകനും സംഗീതസംവിധായകനുമായ വിജയ് പ്രകാശ്. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം എ.ആർ.റഹ്മാനെക്കുറിച്ചു മനസ്സ് തുറന്നത്. ‘റഹ്മാന്‍ സാറിനെക്കുറിച്ചു സംസാരിക്കാൻ ഞാൻ ആളല്ല. കാരണം,
ബോളിവുഡിൽ തനിക്കെതിരെ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന എ ആർ റഹ്മാന്റെ തുറന്നു പറച്ചിലിനെ പിന്തുണച്ച് ഗായകനും സംഗീതസംവിധായകനുമായ വിജയ് പ്രകാശ്. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം എ.ആർ.റഹ്മാനെക്കുറിച്ചു മനസ്സ് തുറന്നത്.
‘റഹ്മാന്‍ സാറിനെക്കുറിച്ചു സംസാരിക്കാൻ ഞാൻ ആളല്ല. കാരണം, അദ്ദേഹം പകരക്കാരില്ലാത്ത ഒരു പ്രതിഭയും സർവോപരി ഒരു നല്ല മനുഷ്യനുമാണ്. അദ്ദേഹം ഒരിക്കലും വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി ഒന്നും പറയാറില്ല. എപ്പോഴും സിനിമാ മേഖലയുടെയും സമൂഹത്തിന്റെയും അഭിവൃദ്ധി മുന്നിൽ കണ്ടാണ് അദ്ദേഹം സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും. അദ്ദേഹത്തിന് ജീവിതത്തിൽ ആവശ്യമുള്ളതെല്ലാം ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഓസ്കർ നേട്ടത്തെക്കുറിച്ചല്ല ഞാൻ പറഞ്ഞത്. പത്ത് ജീവിതകാലത്തേക്കുള്ള സംഗീതം അദ്ദേഹം ഇതിനോടകം ഒരുക്കിക്കഴിഞ്ഞു. റഹ്മാൻ സർ ഒരിക്കലും സ്വന്തം ജീവിതത്തെക്കുറിച്ചും വ്യക്തിപരമായ നേട്ടങ്ങളെക്കുറിച്ചും ആകുലനല്ല’, വിജയ് പ്രകാശ് പറഞ്ഞു.
സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ചിത്രമായ ദില്‍ ബേചാരെയുടെ പ്രമോഷനിടെയാണ് ബോളിവുഡില്‍ തനിക്കെതിരെ അബദ്ധധാരണകളും അപവാദപ്രചാരങ്ങളും പടച്ചുവിടുന്ന ഗൂഢസംഘത്തെക്കുറിച്ച് എ.ആർ.റഹ്മാൻ വെളിപ്പെടുത്തിയത്. ആ പ്രചാരണങ്ങൾ കാരണമാണ് നല്ല സിനിമകൾ തന്നെത്തേടി വരാത്തതെന്നും റഹ്മാൻ പറഞ്ഞിരുന്നു. എന്നിരുന്നാൽപോലും വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നുണ്ടെന്നും നല്ല സിനിമകളുടെ ഭാഗമാകാൻ എന്നും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഹ്മാന്റെ തുറന്നുപറച്ചിലിനു പിന്നാലെ പ്രമുഖരുൾപ്പെടെ നിരവധി പേർ പിന്തുണയുമായി രംഗത്തു വന്നിരുന്നു.