കണ്ണു കെട്ടിയും തലതിരിച്ചുപിടിച്ചും കീ ബോര്‍ഡ് വായന; റെക്കോഡുകള്‍ വാരിക്കൂട്ടി കണ്ണൂർക്കാരി
കണ്ണു കെട്ടി, കീബോര്‍ഡ് തിരിച്ചുപിടിച്ച് വായിക്കുകയും ഒപ്പം പാട്ടുപാടുകയും ചെയ്ത് ശ്രദ്ധ നേടുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അമല രവീന്ദ്രന്‍. മത്സര വേദികളില്‍ ശ്രദ്ധിക്കപ്പെടാനായി ചെയ്തു തുടങ്ങിയ പരീക്ഷണം ഇതിനോടകം അമലയ്ക്ക് നിരവധി റെക്കോഡുകളും സമ്മാനിച്ചു കഴിഞ്ഞു. കണ്ണ് കെട്ടിയതിനൊപ്പം
കണ്ണു കെട്ടി, കീബോര്‍ഡ് തിരിച്ചുപിടിച്ച് വായിക്കുകയും ഒപ്പം പാട്ടുപാടുകയും ചെയ്ത് ശ്രദ്ധ നേടുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അമല രവീന്ദ്രന്‍. മത്സര വേദികളില്‍ ശ്രദ്ധിക്കപ്പെടാനായി ചെയ്തു തുടങ്ങിയ പരീക്ഷണം ഇതിനോടകം അമലയ്ക്ക് നിരവധി റെക്കോഡുകളും സമ്മാനിച്ചു കഴിഞ്ഞു. കണ്ണ് കെട്ടിയതിനൊപ്പം
കണ്ണു കെട്ടി, കീബോര്‍ഡ് തിരിച്ചുപിടിച്ച് വായിക്കുകയും ഒപ്പം പാട്ടുപാടുകയും ചെയ്ത് ശ്രദ്ധ നേടുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അമല രവീന്ദ്രന്‍. മത്സര വേദികളില്‍ ശ്രദ്ധിക്കപ്പെടാനായി ചെയ്തു തുടങ്ങിയ പരീക്ഷണം ഇതിനോടകം അമലയ്ക്ക് നിരവധി റെക്കോഡുകളും സമ്മാനിച്ചു കഴിഞ്ഞു. കണ്ണ് കെട്ടിയതിനൊപ്പം
കണ്ണു കെട്ടി, കീബോര്‍ഡ് തിരിച്ചുപിടിച്ച് വായിക്കുകയും ഒപ്പം പാട്ടുപാടുകയും ചെയ്ത് ശ്രദ്ധ നേടുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അമല രവീന്ദ്രന്‍. മത്സര വേദികളില്‍ ശ്രദ്ധിക്കപ്പെടാനായി ചെയ്തു തുടങ്ങിയ പരീക്ഷണം ഇതിനോടകം അമലയ്ക്ക് നിരവധി റെക്കോഡുകളും സമ്മാനിച്ചു കഴിഞ്ഞു.
കണ്ണ് കെട്ടിയതിനൊപ്പം കീബോർഡ് തലതിരിച്ചുപിടിച്ച് താളം തെറ്റാതെ വായിക്കുകയാണ് അമല. ആ താളത്തിനൊപ്പം പാട്ടുപാടുന്നത് ഏറെ പ്രയാസകരമാണെങ്കിലും അതും അനായാസേന ചെയ്യുകയാണ് ഈ കലാകാരി.
നാലാം വയസില്‍ സംഗീതം പഠിച്ചു തുടങ്ങിയ അമലയുടെ ഈ പരീക്ഷണം ഇതിനോടകം നിരവധി പുരസ്കാരങ്ങളും നേടിക്കൊടുത്തു. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സുമെല്ലാം ഈ കലാകാരിയെ തേടിയെത്തി.
പ്ലസ് ടു പഠനം പൂർത്തിയാക്കിനിൽക്കുന്ന അമല, ഇതര സംസ്ഥാനങ്ങളിലുൾപ്പെടെ നിരവധി വേദികളിൽ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പയ്യന്നൂരിനടുത്ത് പാടിയോട്ടുചാലിലെ രവീന്ദ്രന്‍–ഷീബ ദമ്പതികളുടെ മകളാണ് അമല. കുടുംബത്തോടൊപ്പം ഇപ്പോള്‍ തിരുവനന്തപുരം നെടുമങ്ങാടാണ് താമസം.