നെടുമുടി വേണുവിന്റെ ഓർമകളുണർത്തി ‘നടന നെടുമുടിത്താളം’; വിഡിയോ ശ്രദ്ധേയം
കുട്ടനാടിന്റെ ഹൃദയതാളമായ നെടുമുടി വേണുവിനെയോർത്ത് നാട്ടുകാരനും സുഹൃത്തും എഴുത്തുകാരനുമായ ഡോ. നെടുമുടി ഹരികുമാർ എഴുതിയ പാട്ട് ശ്രദ്ധേയമാകുന്നു. അരങ്ങിൽ വേണുവിന്റെ ആചാര്യനായിരുന്ന ഡോ. കാവാലം നാരായണ പണിക്കരുടെ മകനും ഗായകനുമായ കാവാലം ശ്രീകുമാർ ആണ് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത്. നാടകങ്ങളിലൂടെ
കുട്ടനാടിന്റെ ഹൃദയതാളമായ നെടുമുടി വേണുവിനെയോർത്ത് നാട്ടുകാരനും സുഹൃത്തും എഴുത്തുകാരനുമായ ഡോ. നെടുമുടി ഹരികുമാർ എഴുതിയ പാട്ട് ശ്രദ്ധേയമാകുന്നു. അരങ്ങിൽ വേണുവിന്റെ ആചാര്യനായിരുന്ന ഡോ. കാവാലം നാരായണ പണിക്കരുടെ മകനും ഗായകനുമായ കാവാലം ശ്രീകുമാർ ആണ് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത്. നാടകങ്ങളിലൂടെ
കുട്ടനാടിന്റെ ഹൃദയതാളമായ നെടുമുടി വേണുവിനെയോർത്ത് നാട്ടുകാരനും സുഹൃത്തും എഴുത്തുകാരനുമായ ഡോ. നെടുമുടി ഹരികുമാർ എഴുതിയ പാട്ട് ശ്രദ്ധേയമാകുന്നു. അരങ്ങിൽ വേണുവിന്റെ ആചാര്യനായിരുന്ന ഡോ. കാവാലം നാരായണ പണിക്കരുടെ മകനും ഗായകനുമായ കാവാലം ശ്രീകുമാർ ആണ് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത്. നാടകങ്ങളിലൂടെ
കുട്ടനാടിന്റെ ഹൃദയതാളമായ നെടുമുടി വേണുവിനെയോർത്ത് നാട്ടുകാരനും സുഹൃത്തും എഴുത്തുകാരനുമായ ഡോ. നെടുമുടി ഹരികുമാർ എഴുതിയ പാട്ട് ശ്രദ്ധേയമാകുന്നു. അരങ്ങിൽ വേണുവിന്റെ ആചാര്യനായിരുന്ന ഡോ. കാവാലം നാരായണ പണിക്കരുടെ മകനും ഗായകനുമായ കാവാലം ശ്രീകുമാർ ആണ് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത്.
നാടകങ്ങളിലൂടെ സിനിമയിലേക്കുള്ള നെടുമുടി വേണുവിന്റെ സഞ്ചാരമാണ് പാട്ടിന്റെ ആധാരം. നെടുമുടി അഭിനയിച്ച കാവാലത്തിന്റെ ‘അവനവൻ കടമ്പ’ നാടകം മുതൽ വേണുവിന്റെ ആദ്യ സിനിമയായ തമ്പും ശ്രദ്ധേയമായ മറ്റു സിനിമകളുമൊക്കെ പാട്ടിൽ പരാമർശിക്കുന്നുണ്ട്.