മുത്തൂറ്റ് ഫിനാൻസിന് 975 കോടി ലാഭം

കൊച്ചി∙ രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന്റെ ലാഭത്തിൽ നടപ്പുവർഷം രണ്ടാം പാദത്തിൽ 23% വർധന. 975 കോടി രൂപയാണു ലാഭം. മുൻ വർഷം 791 കോടി രൂപയായിരുന്നു.

മുത്തൂറ്റ് ഫിനാൻസിന്റെ ആകെ വായ്പ 35,956 കോടിയിലെത്തി. രണ്ടാം പാദത്തിൽ 1,322 കോടി രൂപയുടെ വർധനയാണ് വായ്പകളിലുണ്ടായതെന്ന് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് അറിയിച്ചു. മൈക്രോ ഫിനാൻസ് വായ്പകൾ 1,381 കോടിയിലെത്തി. ഉപകമ്പനികളുടെ വായ്പകളും 79% വർധനയോടെ 3637 കോടിയിലെത്തിയെന്ന് എം.ഡി. ജോർജ് അലക്സാണ്ടർ മുത്തൂറ്റ് അറിയിച്ചു.