ഷിംല ∙ നിർബന്ധിത കൂട്ട മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബിൽ ഹിമാചൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ മതം മാറ്റുന്നതു വിലക്കുന്ന 2019 ലെ ബിൽ പുതുക്കിയതാണു പുതിയ ഹിമാചൽപ്രദേശ് മതസ്വാതന്ത്ര്യ (ഭേദഗതി) ബിൽ. | Himachal Pradesh | Manorama News

ഷിംല ∙ നിർബന്ധിത കൂട്ട മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബിൽ ഹിമാചൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ മതം മാറ്റുന്നതു വിലക്കുന്ന 2019 ലെ ബിൽ പുതുക്കിയതാണു പുതിയ ഹിമാചൽപ്രദേശ് മതസ്വാതന്ത്ര്യ (ഭേദഗതി) ബിൽ. | Himachal Pradesh | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിംല ∙ നിർബന്ധിത കൂട്ട മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബിൽ ഹിമാചൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ മതം മാറ്റുന്നതു വിലക്കുന്ന 2019 ലെ ബിൽ പുതുക്കിയതാണു പുതിയ ഹിമാചൽപ്രദേശ് മതസ്വാതന്ത്ര്യ (ഭേദഗതി) ബിൽ. | Himachal Pradesh | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിംല ∙ നിർബന്ധിത കൂട്ട മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബിൽ ഹിമാചൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ മതം മാറ്റുന്നതു വിലക്കുന്ന 2019 ലെ ബിൽ പുതുക്കിയതാണു പുതിയ ഹിമാചൽപ്രദേശ് മതസ്വാതന്ത്ര്യ (ഭേദഗതി) ബിൽ. 

മുൻ നിയമത്തിൽ കൂട്ട മതപരിവർത്തനം തടയാനുള്ള വ്യവസ്ഥ ഇല്ലാതിരുന്നതിനാലാണു ഭേദഗതി കൊണ്ടുവന്നതെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ പറഞ്ഞു. 

ADVERTISEMENT

രണ്ടോ അതിൽ കൂടുതൽ പേരോ ഒരേസമയം മതം മാറുന്നതാണ് കൂട്ട മതപരിവർത്തനം എന്നു ബില്ലിൽ വിശദീകരിക്കുന്നു. നിർബന്ധിത മതപരിവർത്തനത്തിനു പരമാവധി ശിക്ഷ 7 വർഷമായിരുന്നത് 10 വർഷമായി വർധിപ്പിച്ചു. സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനു കേസ് അന്വേഷിക്കാമെന്നും സെഷൻസ് കോടതിയിൽ വിചാരണ നടത്താമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമ ഭേദഗതി.

English Summary: Himachal Pradesh assembly passes bill against forced mass conversion