തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. | AKG Centre Attack | Manorama News

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. | AKG Centre Attack | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. | AKG Centre Attack | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. 

പ്രതി ആര് ?

ADVERTISEMENT

സ്ഫോടകവസ്തു എറിഞ്ഞ പ്രതി എത്തിയത് സ്കൂട്ടറിൽ. വെള്ള ഷർട്ട് ധരിച്ചിരുന്നു. ഹെൽമറ്റ് ഇല്ല, മാസ്ക് ധരിച്ചിരുന്നു. സിസിടിവിയുടെ വ്യക്തതയില്ലായ്മ കാരണവും സ്ഥലത്തു വെളിച്ചമില്ലാതിരുന്നതിനാലും പ്രതിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും സ്കൂട്ടറിന്റെ നമ്പർ വ്യക്തമല്ലെന്നും പൊലീസ് പറയുന്നു.

സിസിടിവിയിൽ എന്ത് ?

രാത്രി 11.23: സ്കൂട്ടർ ഗേറ്റിനു മുന്നിൽ എത്തുന്നു. വണ്ടി പിറകോട്ടെടുത്തു തിരിച്ചുപോകാൻ പാകത്തിൽ നിർത്തി സ്ഫോടകവസ്തു വലിച്ചെറിയുന്നു.. എകെജി ഹാളിന്റെ ഗേറ്റിന്റെ തൂണിൽ വീണു പൊട്ടി.

11.25: സ്കൂട്ടർ കുന്നുകുഴിയിൽ നിന്നു വരമ്പശേരി ജംക്‌ഷനിലെത്തുന്നു. ഇവിടെ നിന്ന് ലോ കോളജ് ജംക്‌ഷനിലേക്കു പോകുന്നു. അവിടെ നിന്ന് ബാർട്ടൺ ഹിൽ മേഖലയിലേക്ക് അക്രമി പോയി എന്നാണു പൊലീസ് നിഗമനം.

ADVERTISEMENT

എന്തു സംഭവിച്ചു ?

സ്ഫോടകവസ്തു വന്നു പതിച്ച ഗേറ്റിന്റെ തൂണിൽ ചെറിയ മെറ്റൽ കഷ്ണങ്ങളാണു പാകിയിട്ടുള്ളത്. ഇതിൽ മൂന്നു മെറ്റൽ കഷണങ്ങൾ ഇളകി വീണു. ഇതിനാൽ സ്ഫോടക ശേഷി വളരെ കുറഞ്ഞ വസ്തുവാണെന്നു ഫൊറൻസിക് വിദഗ്ധരുടെ നിഗമനം.

പൊലീസ് എവിടെ ?

എകെജി സെന്ററിന്റെ പ്രധാന േഗറ്റായ ഗേറ്റ് രണ്ടിൽ പൊലീസ് സ്ട്രൈക്കിങ് വിഭാഗത്തിലെ 7 പേർ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവിടെനിന്നു സ്ഫോടക വസ്തു എറിഞ്ഞ േഗറ്റിലേക്കു 25 മീറ്റർ ദൂരം. തിരിഞ്ഞുനോക്കിയാൽ കാണാം.

ADVERTISEMENT

സ്ഫോടക വസ്തു പതിച്ച ഗേറ്റിന്റെ തുണുകളിൽ 2 സിസി ടിവി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ റോഡിനു മറുവശത്ത് ഇലക്ട്രിക് പോസ്റ്റിൽ ലൈറ്റില്ലാത്തതിനാൽ ഇൗ ഗേറ്റിനു മുന്നിലും ഇരുട്ടാണ്.

പരിശോധനയിൽ എന്ത് ?

ഇന്നലെ രാവിലെ 8 മുതൽ 10 വരെ ജില്ലയിലെ സയന്റിഫിക് ഓഫിസറുടെ നേതൃത്വത്തിൽ സ്ഫോടകവസ്തു പതിച്ച സ്ഥലത്തു പരിശോധന നടത്തി. സ്ഥലത്ത് അവശേഷിച്ച കടലാസ് കഷണവും പൊടിയും ശേഖരിച്ചു. 10.30നു പൊലീസിന്റെ എക്സ്പ്ലോസീവ് അസി.ഡയറക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി. 

സ്ഫോടകവസ്തു ?

സാധാരണ പടക്കത്തിൽ ഉപയോഗിക്കുന്ന അലുമിനിയം പൗഡർ, പൊട്ടാസ്യം ക്ലോറൈറ്റ് എന്നിവയുടെ അംശം കണ്ടെത്തി. പൊട്ടാസ്യം ക്ലോറൈറ്റ് ശക്തിയായി പതിച്ചാൽ സ്ഫോടനം നടക്കും.

English Summary: Blast at AKG centre investigation