അബുദാബിയിലെ ആ കൊലയിലും ഷൈബിന്റെ ‘ബ്ലൂപ്രിന്റ്’; മകനു പോലും നൽകാത്ത രഹസ്യം
പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചവരോട് അതിക്രൂരമായി പെരുമാറുന്നയാളാണ് ഷൈബിൻ എന്ന് പൊലീസ് പറയുന്നു. തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കുക, മലദ്വാരത്തില്‍ പെട്രോളൊഴിക്കുക തുടങ്ങിയവയാണു പ്രധാന മുറകള്‍. ലഹരിമരുന്ന് വായില്‍തേച്ചു പിടിപ്പിച്ച് മയക്കിയ ശേഷവും പീഡനം തുടരും. ഇതെല്ലാം നോക്കിനിന്നു രസിക്കുകയും ചെയ്യും. വടംവലി മത്സരത്തില്‍ ഷൈബിന്റെ ടീമിനെ തോല്‍പിച്ചവരിലൊരാളെ ഇത്തരത്തില്‍ പിടിച്ചുകൊണ്ടുപോയി..
പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചവരോട് അതിക്രൂരമായി പെരുമാറുന്നയാളാണ് ഷൈബിൻ എന്ന് പൊലീസ് പറയുന്നു. തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കുക, മലദ്വാരത്തില്‍ പെട്രോളൊഴിക്കുക തുടങ്ങിയവയാണു പ്രധാന മുറകള്‍. ലഹരിമരുന്ന് വായില്‍തേച്ചു പിടിപ്പിച്ച് മയക്കിയ ശേഷവും പീഡനം തുടരും. ഇതെല്ലാം നോക്കിനിന്നു രസിക്കുകയും ചെയ്യും. വടംവലി മത്സരത്തില്‍ ഷൈബിന്റെ ടീമിനെ തോല്‍പിച്ചവരിലൊരാളെ ഇത്തരത്തില്‍ പിടിച്ചുകൊണ്ടുപോയി..
പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചവരോട് അതിക്രൂരമായി പെരുമാറുന്നയാളാണ് ഷൈബിൻ എന്ന് പൊലീസ് പറയുന്നു. തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കുക, മലദ്വാരത്തില്‍ പെട്രോളൊഴിക്കുക തുടങ്ങിയവയാണു പ്രധാന മുറകള്‍. ലഹരിമരുന്ന് വായില്‍തേച്ചു പിടിപ്പിച്ച് മയക്കിയ ശേഷവും പീഡനം തുടരും. ഇതെല്ലാം നോക്കിനിന്നു രസിക്കുകയും ചെയ്യും. വടംവലി മത്സരത്തില്‍ ഷൈബിന്റെ ടീമിനെ തോല്‍പിച്ചവരിലൊരാളെ ഇത്തരത്തില്‍ പിടിച്ചുകൊണ്ടുപോയി..
ബ്ലൂപ്രിന്റ് തയാറാക്കുക, അതിനു ശേഷം ഇരയെ കൊല്ലുക. കര്‍ണാടകയിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന്‍ അഷ്റഫിന്റേതാണ് ഈ നിർദേശം. കൊലപാതക പദ്ധതി വിവരിക്കുന്ന ബ്ലൂപ്രിന്റും പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രഫഷനൽ കില്ലർമാരെ വെല്ലുന്ന ബ്ലൂപ്രിന്റാണ് തന്റെ ബിസിനസ് പങ്കാളികളെ കൊലപ്പെടുത്താൻ ഷെബിൻ തയ്യാറാക്കിയത്. എന്താണ് ആ ബ്ലൂപ്രിന്റ്? മുക്കം സ്വദേശി ഹാരിസും കൂടെയുണ്ടായിരുന്ന യുവതിയും അബുദാബിയിൽ മരിച്ചതെങ്ങനെ? ആ കൊലചെയ്തത് ആരാണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരമാകുമോ ഷൈബിന്റെ ബ്ലൂപ്രിന്റ്? അബുദാബിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഷൈബിന്റെ ബിസിനസ് പാര്‍ട്ണര്‍ കോഴിക്കോട് മുക്കം സ്വദേശി ഹാരിസിനെയും ഷൈബിന്‍ പീഡിപ്പിച്ചിരുന്നതായാണു പുറത്തുവരുന്ന വിവരങ്ങള്‍. ഹാരിസിനെയും കൂടെയുണ്ടായിരുന്ന യുവതിയെയും കൊലപ്പെടുത്തേണ്ടതെങ്ങനെയെന്ന നിര്‍ദേശങ്ങൾ ഉള്‍പ്പെടുത്തി ഷൈബിന്‍ തയാറാക്കിയതെന്നു കരുതുന്ന 45 പേജുള്ള ബ്ലൂപ്രിന്റിന്റെ വിഡിയോ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം.
അറ്റാക്ക്, പാക്കിങ്
കൊലപ്പെടുത്തേണ്ടതെങ്ങനെയെന്നു ടൈപ് ചെയ്തു പ്രിന്റ് എടുത്ത് ചുമരില്‍ ഒട്ടിച്ചിരിക്കുന്നതു ദൃശ്യങ്ങളില്‍ വ്യക്തം. ഷൈബിന്റെ സംഘാംഗങ്ങളിലൊരാളായ നൗഷാദ് തന്നെയാണ് വിഡിയോ എടുത്തിരിക്കുന്നത്. തന്റെ സുരക്ഷയ്ക്കായാണ് വിഡിയോ എടുക്കുന്നതെന്നും ആവശ്യം വന്നാലേ ഉപയോഗിക്കൂവെന്നും പറഞ്ഞാണു ദൃശ്യങ്ങളുടെ തുടക്കം. മലയാളത്തില്‍ ടൈപ്പ് ചെയ്ത 45 പേജുള്ള ബ്ലൂപ്രിന്റാണ് പിന്നീടു കാണുന്നത്. ആത്മഹത്യയെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ എങ്ങനെ കൊലപ്പെടുത്താമെന്ന് ഇതില്‍ വിശദീകരിക്കുന്നു. കൊല്ലപ്പെടുത്താനുള്ള യുവതിയുടെ ഫോണില്‍ which is the main nerve in wrist എന്നു ഗൂഗിളിലും യുട്യൂബിലും സേര്‍ച് ചെയ്യുക, വിഡിയോ ഫാസ്റ്റ് അടിച്ചു കാണുക, രണ്ടുപേരുടെയും ദേഹത്തു പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ബ്ലൂപ്രിന്റിലുണ്ട്.
അവന്റെ കൈയിലെ കുറച്ചു രോമം അവളുടെ ബെഡില്‍ വലത്തേ കൈ വച്ച സ്ഥലത്തിടുക. രണ്ടു രോമം അവളുടെ വലത്തേ കൈയിലും ഇടുക. കഴുത്തില്‍ കത്തിവച്ച പോലെ ഒരു പാട് ഉണ്ടാക്കുക- യുവതിയെ ഹാരിസ് കൊല ചെയ്തെന്നുറപ്പിക്കാന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ പോകുന്നു. ദി ഐഡിയ ഡേ, അറ്റാക്ക്, ആദ്യത്തെ പാക്കിങ്, ഡിസ്കഷന്‍, ഡിസ്കഷന്‍ നടപ്പിലാക്കല്‍, പെണ്ണിനെ തീര്‍ക്കല്‍, സേര്‍ച്ചിങ്, ഫോണ്‍ പാസ്‌വേഡ് വാങ്ങല്‍ എന്നിങ്ങനെ ഓരോ പേജിനും പ്രത്യേക തലക്കെട്ടുമുണ്ട്. പ്രധാനപ്പെട്ട ഭാഗങ്ങള്‍ മാര്‍ക്കര്‍ ഉപയോഗിച്ച് അടയാളപ്പെടുത്തിയതും കാണാം. അബുദാബിയില്‍ കൊല്ലപ്പെട്ടുവെന്ന ബന്ധുക്കള്‍ പരാതിപ്പെട്ട മുക്കം സ്വദേശി ഹാരിസിനെയും കൂട്ടാളിയെയും കൊലപ്പെടുത്താനുള്ള ബ്ലൂപ്രിന്റാണിതെന്നാണു സൂചന.
ബ്ലൂപ്രിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ:
∙ അറ്റാക്ക്
കിടക്കയില്‍ എത്തിച്ച് തലയില്‍ കറുത്ത തുണിയിടല്‍. ഹാരിസിനെ മുറുക്കിക്കെട്ടുക, പാട്ടുവച്ചു കൊടുക്കുക. ഹാരിസിനെ സ്വന്തം ബെഡില്‍ കിടത്തുക, ബെഡ്റൂം മാറിയിട്ടുണ്ടെങ്കില്‍ മാസ്റ്റര്‍ ബെഡ് റൂമിലേക്കു കിടത്തുക. നൗഷാദിന്റെ ഷൂ വാങ്ങുക. ഇതും സ്വന്തം ഷൂവും ഹാളില്‍ ഹാരിസിനെ ചോരയുമായി നടക്കുമ്പോള്‍ തട്ടാത്ത രീതിയില്‍ മാറ്റിവയ്ക്കുക. ഷബീബ്, ഷമീം, അജ്മല്‍ എന്നിവര്‍ അവളെ സൗണ്ട് വരാതെ കെട്ടുക, മൂക്കുപൊത്തല്‍ ടെക്നിക് ഉപയോഗിക്കുക. ഷബീബ്, ഷമീം മാസ്ക് ഇടുക. ഷൂ ഊരിയോ, കര്‍ട്ടന്‍ അടച്ചോ ഗ്ലൗസ് ഇട്ടോ, ടിവി ചെറിയ സൗണ്ടില്‍ ഓണ്‍ ആക്കിയോ, ടിവി റിമോട്ട് സോഫയില്‍ വച്ചോ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കുക. ഫ്ലാറ്റില്‍ വെറുതെ നടന്നു ഫ്രീയാകുക. ഹാരിസിന്റെ തുണി മാറ്റുന്നതിനു മുന്‍പ് ഭീഷണിപ്പെടുത്തുക, പേടിപ്പിക്കുക.
∙ പെണ്ണിനെ തീര്‍ക്കല്‍
മൂക്ക് പൊത്തിപ്പിടിക്കല്‍ ടെക്നിക് ഉപയോഗിച്ച് വായയുടെ കെട്ടഴിക്കുക. അജ്മല്‍ വായ പൊത്തിപ്പിടിക്കുക, ഷബീബ് മൂക്ക് അടച്ചു ശ്വാസം മുട്ടിക്കുക. അമര്‍ത്താന്‍ തുടങ്ങിയാല്‍ കൈക്ക് ചെറിയ ലൂസ് ഇട്ടു കൊടുക്കുക. എന്നാല്‍, അജ്മലിനെ മാന്താന്‍ സമ്മതിക്കരുത്. തീര്‍ന്നുവെന്ന് ഉറപ്പാക്കാന്‍ അജ്മല്‍ കുറച്ചുനേരം മൂക്കും വായും പൊത്തിപ്പിടിക്കുക. നൗഷാദ്, ഷബീബ് ഹാര്‍ട്ട് ബീറ്റ് പരിശോധിക്കുക. മദ്യം കുടിച്ച ഗ്ലാസ്, മഗ്, കത്തി, മദ്യക്കുപ്പി, ഫോണ്‍ എന്നിവയില്‍ അവളുടെ ഫിംഗര്‍ ഉറപ്പാക്കുക. അവന്റെ കൈയിലെ കുറച്ചു രോമം അവളുടെ ബെഡില്‍ വലത്തേ കൈ വച്ച സ്ഥലത്തിടുക. രണ്ടു രോമം അവളുടെ വലത്തേ കൈയിലും ഇടുക. കഴുത്തില്‍ കത്തിവച്ച പോലെ ഒരു പാട് ഉണ്ടാക്കുക. നിലത്തു പുതപ്പ് വിരിച്ച് അവളെ കിടത്തുക. അതേ റൂമില്‍ ഹാരിസിനെക്കൊണ്ടു ഫിംഗര്‍ എടുപ്പിക്കേണ്ടതാണ്. അതിനു കണക്കാക്കി സ്പേസ് വിട്ടു കിടത്തുക.
ഹാരിസിനു വേണ്ടി ഷബീബ് കൊണ്ടുപോയ ചെരിപ്പ് എല്ലാ റൂമിലും മിനിമം 10 റൗണ്ട് അടിക്കുക. സിസിടിവി, ചെറിയ ക്യാമറ, വോയിസ് റെക്കോര്‍ഡര്‍, വൈഫൈ എന്നിവ തിരഞ്ഞുകണ്ടുപിടിക്കുക. അവളുടെ ഫോണില്‍ ഗൂഗിള്‍ തുറന്നിട്ട് which is the main nerve in wrist എന്നു സേര്‍ച്ച് ചെയ്യുക. ഇതുപോലെ യുട്യൂബിലും ചെയ്യുക. ശേഷം രണ്ടുമൂന്നു വിഡിയോ ഫാസ്റ്റ് അടിച്ചു കാണുക. രണ്ടു പെഗ് ഹാരിസിനെ കുടിപ്പിക്കുക. ഒരു പെഗ് 60 മില്ലി ആണ്. ശ്വാസം മുട്ടിച്ച ശേഷം രണ്ടു പെഗ് കൂടി കൊടുക്കുക. ഷമീം ഹാരിസിന്റെ ചെവിയില്‍ കൊടുക്കാനുള്ള ഡയലോഗ് പറയുക. 150 (എന്തോ ലഹരിപദാര്‍ഥം) നാവില്‍ ഉരതികൊടുക്കുക. അവളുടെ കൈയെടുത്ത് അവന്റെ കൈയില്‍ മാന്തിപ്പിക്കുക (ഇങ്ങനെ നിര്‍ദേശങ്ങള്‍ തുടരുന്നു)
∙ വടംവലിയിൽ തോറ്റതിനും അടി
പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചവരോട് അതിക്രൂരമായി പെരുമാറുന്നയാളാണ് ഷൈബിൻ എന്ന് പൊലീസ് പറയുന്നു. കൂട്ടുപ്രതികള്‍ സ്വരക്ഷയ്ക്കായി റിക്കോര്‍ഡ് ചെയ്തുവച്ച വിഡിയോകളിലും പൊലീസ് കസ്റ്റഡിയിലുള്ള പെന്‍ഡ്രൈവിലുമുള്ളത് ഇരകളോടു ഷൈബിന്‍ നടത്തിയ ക്രൂരപീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കുക, മലദ്വാരത്തില്‍ പെട്രോളൊഴിക്കുക തുടങ്ങിയവയാണു പ്രധാന മുറകള്‍. ലഹരിമരുന്ന് വായില്‍തേച്ചു പിടിപ്പിച്ച് മയക്കിയ ശേഷവും പീഡനം തുടരും. ഇതെല്ലാം നോക്കിനിന്നു രസിക്കുകയും ചെയ്യും. വടംവലി മത്സരത്തില്‍ ഷൈബിന്റെ ടീമിനെ തോല്‍പിച്ചവരിലൊരാളെ ഇത്തരത്തില്‍ പിടിച്ചുകൊണ്ടുപോയി ഭേദ്യം ചെയ്തിരുന്നു. ക്രൂരമര്‍ദനങ്ങള്‍ക്കു ശേഷം ഇയാളെ കണ്ണുകെട്ടി ബത്തേരി കൊളഗപ്പാറയിലെ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
∙ എന്താണ് ആ ഒറ്റമൂലി? മകനു പോലുമറിയില്ല!
മൂലക്കുരു മാറ്റാന്‍ മൈസൂരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബാ ഷരീഫ് കണ്ടുപിടിച്ച ഒറ്റമൂലി എന്താണ്? ക്രൂരപീഡനത്തിനൊടുവില്‍ ഷൈബിന്‍ അഷ്റഫ് ഇല്ലാതാക്കിയ ആ പാവം മനുഷ്യനൊപ്പം ഏറെപ്പേര്‍ക്ക് ആശ്വാസം നല്‍കിയ മരുന്നുകൂട്ടിന്റെ രഹസ്യവും ഈ ലോകത്തുനിന്ന് എന്നന്നേക്കുമായി മാഞ്ഞുപോയിരിക്കുന്നു! ചികിത്സ അവസാനിപ്പിക്കുന്നതിനു മുന്‍പുതന്നെ ഇളയമകന് മരുന്നുകൂട്ട് പറഞ്ഞുകൊടുക്കണമെന്നാണു ഷാബാ ഷരീഫ് ഉൾപ്പെടുന്ന വൈദ്യപരമ്പരയിലെ എഴുതപ്പെടാത്ത നിയമം. ഷാബാ ഷരീഫിന് പിതാമഹന്മാരില്‍നിന്നു പകര്‍ന്നുകിട്ടിയ അറിവായിരുന്നു ആ ‘ഔഷധം.’ എന്നാല്‍, ഷരീഫിന്റെ പരമ്പരയില്‍ ഇനിയാര്‍ക്കും അതേ ഒറ്റമൂലി ഉണ്ടാക്കാനാകില്ല. ആയുസ്സടുക്കുമ്പോഴോ അനാരോഗ്യം അലട്ടുമ്പോഴോ ചികിത്സ അവസാനിപ്പിക്കേണ്ടി വരുമ്പോഴോ മാത്രം ഇളയമകനോടല്ലാതെ ആരോടും മരുന്നിന്റെ രഹസ്യം പങ്കുവയ്ക്കില്ലെന്നു പ്രതിജ്ഞ ചെയ്യിപ്പിച്ചശേഷം പിതാമഹന്മാര്‍ തലമുറകളായി കൈമാറിയ അറിവായിരുന്നു അത്.
‘‘മരുന്നിന്റെ രഹസ്യമെന്തെന്ന് എന്നോടു പോലും അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല. അതറിഞ്ഞിരുന്നെങ്കില്‍ ഇളയമകന് ഒരു ജീവിതമാര്‍ഗമെങ്കിലും തെളിഞ്ഞേനെ’’.-ഷാബാ ഷരീഫിന്റെ ഭാര്യ ജബീന്‍താജ് പറയുന്നു. ഇടക്കാലത്ത് ഒറ്റമൂലി വാങ്ങാനുള്ളവരുടെ തിരക്ക് കുറഞ്ഞെങ്കിലും ഷാബാ ഷരീഫ് മരുന്നുനിര്‍മാണം നിര്‍ത്തിയില്ല. തനിക്കു പറ്റാവുന്ന കാലത്തോളം ചികിത്സ തുടരാമെന്നായിരുന്നു നിലപാട്. അനാരോഗ്യം അലട്ടിയെങ്കിലും എന്നും സ്വന്തമായിത്തന്നെ മരുന്നുണ്ടാക്കി. കൂട്ട് ആര്‍ക്കും പറഞ്ഞുകൊടുത്തുമില്ല.
മുറപ്രകാരമല്ലാതെ സ്വന്തം മകനു പോലും ഔഷധക്കൂട്ട് പറഞ്ഞുകൊടുക്കാത്തയാളെ തടവിലിട്ടു പീഡിപ്പിച്ചിട്ടു വല്ല കാര്യവുമുണ്ടോ? നല്ല മനക്കട്ടിയുള്ളയാളായിരുന്നു ആ നാട്ടുവൈദ്യന്‍. ചികിത്സയ്ക്കെന്നു പറഞ്ഞു കേരളത്തില്‍നിന്നെത്തിയവര്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയപ്പോള്‍ അത് അവസാനത്തെ യാത്രയാവുമെന്ന് ഞങ്ങള്‍ക്കു തോന്നിയില്ല. മലയാളികളെ ഏറെ ഇഷ്ടമായിരുന്നു. ഇത്രയും ക്രൂരന്മാരാകാന്‍ മനുഷ്യര്‍ക്ക് എങ്ങനെ കഴിയുന്നു? എന്റെ ഭര്‍ത്താവിനെ ഏറെ പീഡിപ്പിച്ചാണു കൊന്നുകളഞ്ഞത്. അദ്ദേഹം അനുഭവിച്ച പീഡനങ്ങളെല്ലാം കൊലയാളികളും അനുഭവിക്കണം’’- ജബീ്ന്‍ താജ് പറയുന്നു.
∙ മരുന്ന് എങ്ങനെ പ്രവർത്തിക്കും?
500 രൂപയ്ക്ക് 15 ദിവസത്തേക്കും 1000 രൂപയ്ക്ക് 30 ദിവസത്തേക്കുമാണ് ഷാബാ ഷരീഫ് മരുന്നു നല്‍കുക. മൂലക്കുരുവിനു മാത്രമേ ചികിത്സയുള്ളൂ. പുരട്ടുമ്പോള്‍ നീറ്റലുണ്ടാകും. പക്ഷേ ചികിത്സ നിര്‍ത്തരുത്. രോഗിയെ വിശദമായി പരിശോധിച്ചശേഷമാണ് എത്രദിവസം മരുന്നു പുരട്ടണമെന്നു ഷാബ നിര്‍ദേശിക്കാറുള്ളത്. മരുന്നിനു പഥ്യമുണ്ട്. രോഗത്തിന്റെ കാലപ്പഴക്കവും ആളിന്റെ ശാരീരികാവസ്ഥയും വിലയിരുത്തി ഭക്ഷണനിയന്ത്രണവും നിര്‍ദേശിക്കും. നാട്ടില്‍ കിട്ടുന്ന ചില പച്ചിലകളും മരത്തൊലികളും കായകളും ചേര്‍ത്താണ് മരുന്നുണ്ടാക്കുന്നതെന്നു മാത്രം ജബീന്‍ താജിനറിയാം. ഏതു പച്ചിലയാണെന്നോ കായാണെന്നോ ജബീന്‍ ചോദിച്ചിട്ടില്ല, ഷാബാ ഷരീഫ് ആര്‍ക്കും പറഞ്ഞുകൊടുത്തിട്ടുമില്ല. മരുന്ന് ഉപയോഗിച്ചവര്‍ക്കെല്ലാം രോഗം മാറിയെന്നു മാത്രം അവര്‍ക്കറിയാം.
രോഗിയെ പരിശോധിച്ചതിനു ശേഷമാണ് മരുന്നുണ്ടാക്കുക. കൂട്ട് ഒന്നാണെങ്കിലും രോഗികള്‍ക്കനുസരിച്ച് കൂട്ടുകളുടെ അനുപാതവും ഒറ്റമൂലിയുടെ ഡോസും മാറും. ഒറ്റയടിക്കു രോഗം മാറിയതിന്റെ നന്ദിയറിയിക്കാന്‍ ചിലര്‍ തിരികെവരും. അവര്‍ സന്തോഷത്തോടെ തരുന്നതും ഷാബാ ഷരീഫ് കുടുംബത്തിനായി സ്വരുക്കൂട്ടിയിരുന്നു. ‘‘ഒരു കുഞ്ഞുകുപ്പിയിലെ മരുന്നിനു വേണ്ടി അവര്‍ എന്റെ ഭര്‍ത്താവിനെ കൊന്നു. അത്യാഗ്രഹികളും ക്രൂരന്മാരുമാണവര്‍. തക്ക ശിക്ഷ വാങ്ങിക്കൊടുക്കണം’’- ജബീന്‍താജ് വിങ്ങിപ്പൊട്ടുന്നു.
ഷാബാ ഷരീഫിനെത്തേടി കര്‍ണാടകയിലെ വിവിധ ജില്ലകളില്‍നിന്നു മാത്രമല്ല, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ സ്ഥിരമായി എത്തുമായിരുന്നുവെന്ന് അയല്‍വാസിയും ബന്ധുവുമായ അബ്ദുല്‍ ജലീല്‍ പറയുന്നു. ‘‘കന്നഡയും ഉറുദുവുമല്ലാതെ മറ്റു ഭാഷകളൊന്നും ഷാബാ ഷരീഫിന് അറിയുമായിരുന്നില്ല. കാണാതാകുന്നതിനു മുന്‍പ് കര്‍ണാടക വിട്ട് എവിടെയും പോയിട്ടില്ല. എല്ലാവരെയും കണ്ണടച്ചുവിശ്വസിക്കുന്ന പാവത്താനായിരുന്നു ഷാബാ ഷരീഫ്. ആ കുടുംബത്തിന് എല്ലാം നഷ്ടമായി. ഇനിയവര്‍ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല’’-അബ്ദുല്‍ ജലീല്‍ പറയുന്നു.
English Summary: Mysuru Healer's Murder: Interview with Shaba Sharif's Wife and the Secret behind Abu Dhabi Blueprints!