കൂരാച്ചുണ്ടിൽ റഷ്യൻ യുവതി വീടിന്റെ ഒന്നാം നിലയിൽനിന്നു ചാടി; മലയാളി സുഹൃത്ത് കസ്റ്റഡിയിൽ
കോഴിക്കോട്∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ആൺസുഹൃത്തിനൊപ്പം ഖത്തറിൽ നിന്ന് എത്തിയ റഷ്യൻ യുവതിയെ പരുക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ഒന്നാം നിലയിൽ നിന്നും ചാടിയതിനെ തുടർന്നാണ് യുവതിക്കു പരുക്കേറ്റതെന്നാണ് വിവരം.
കോഴിക്കോട്∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ആൺസുഹൃത്തിനൊപ്പം ഖത്തറിൽ നിന്ന് എത്തിയ റഷ്യൻ യുവതിയെ പരുക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ഒന്നാം നിലയിൽ നിന്നും ചാടിയതിനെ തുടർന്നാണ് യുവതിക്കു പരുക്കേറ്റതെന്നാണ് വിവരം.
കോഴിക്കോട്∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ആൺസുഹൃത്തിനൊപ്പം ഖത്തറിൽ നിന്ന് എത്തിയ റഷ്യൻ യുവതിയെ പരുക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ഒന്നാം നിലയിൽ നിന്നും ചാടിയതിനെ തുടർന്നാണ് യുവതിക്കു പരുക്കേറ്റതെന്നാണ് വിവരം.
കോഴിക്കോട്∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ആൺസുഹൃത്തിനൊപ്പം ഖത്തറിൽ നിന്ന് എത്തിയ റഷ്യൻ യുവതിയെ പരുക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ഒന്നാം നിലയിൽ നിന്നും ചാടിയതിനെ തുടർന്നാണ് യുവതിക്കു പരുക്കേറ്റതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ കൂരാച്ചുണ്ട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിതാ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇതിനായി റഷ്യൻ ഭാഷ അറിയുന്ന ആളുകളുടെ സഹായം ഉടൻ തേടാനും കമ്മിഷൻ നിർദേശം നൽകി. റഷ്യൻ ഭാഷ സംസാരിക്കുന്നയാളുടെ സഹായത്തോടെ മൊഴിയെടുത്ത് തുടർ നടപടി സ്വീകരിക്കുമെന്ന് കൂരാച്ചുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി.സുനിൽകുമാർ അറിയിച്ചു.
യുവാവിന്റെ വീട്ടിൽ പ്രശ്നം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചതെന്നാണ് സൂചന. വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് യുവതി പ്രാണരക്ഷാർഥം മുകൾനിലയിൽനിന്ന് ചാടുകയായിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.
English Summary: Russian Woman came with Malayali Boyfriend found injured in Kozhikode