ആക്രമിച്ചെന്ന് പരാതി: പൃഥ്വി ഷായ്ക്കെതിരെ അന്വേഷണം നടത്തണമെന്ന് കോടതി
ഭോജ്പുരി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സപ്ന ഗിൽ നൽകിയ പീഡന പരാതിയിൽ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ അന്വേഷണം നടത്താൻ പൊലീസിന് കോടതി നിർദേശം നൽകി. പരാതിയിൽ പൃഥ്വി ഷായ്ക്കെതിരെ കേസെടുക്കാത്ത പൊലീസിനെതിരെ നടപടി വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി.
ഭോജ്പുരി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സപ്ന ഗിൽ നൽകിയ പീഡന പരാതിയിൽ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ അന്വേഷണം നടത്താൻ പൊലീസിന് കോടതി നിർദേശം നൽകി. പരാതിയിൽ പൃഥ്വി ഷായ്ക്കെതിരെ കേസെടുക്കാത്ത പൊലീസിനെതിരെ നടപടി വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി.
ഭോജ്പുരി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സപ്ന ഗിൽ നൽകിയ പീഡന പരാതിയിൽ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ അന്വേഷണം നടത്താൻ പൊലീസിന് കോടതി നിർദേശം നൽകി. പരാതിയിൽ പൃഥ്വി ഷായ്ക്കെതിരെ കേസെടുക്കാത്ത പൊലീസിനെതിരെ നടപടി വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി.
മുംബൈ∙ ഭോജ്പുരി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സപ്ന ഗിൽ നൽകിയ പീഡന പരാതിയിൽ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ അന്വേഷണം നടത്താൻ പൊലീസിന് കോടതി നിർദേശം നൽകി. പരാതിയിൽ പൃഥ്വി ഷായ്ക്കെതിരെ കേസെടുക്കാത്ത പൊലീസിനെതിരെ നടപടി വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി.
ക്രിക്കറ്റ് താരം പൃഥ്വി ഷായും സുഹൃത്തും ചേർന്ന് പൊതു സ്ഥലത്ത് അപമാനിച്ചെന്നും നെഞ്ചിൽ പിടിച്ച് തള്ളിയെന്നും ആരോപിച്ച നടി, വലിയ അപമാനം നേരിട്ടെന്നു ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 15നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. പൃഥ്വി ഷായുമായി സെൽഫിയെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. സപ്ന ഗില്ലും സുഹൃത്തുക്കളും ചേർന്ന് പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചെന്നും കാർ തല്ലിത്തകർത്തെന്നും ആരോപിച്ച് ക്രിക്കറ്റ് താരമാണ് ആദ്യം പരാതി നൽകിയത്. തുടർന്ന് കേസിൽ സപ്ന അറസ്റ്റിലായെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങി. തുടർന്നാണ് പൃഥ്വി ഷായ്ക്കെതിരെ കോടതിയെ സമീപിച്ചത്.