പോർച്ചുഗലിൽ കാട്ടുതീ; 62 പേർ മരിച്ചു

ലിസ്ബൺ∙ മധ്യപോർച്ചുഗലിൽ ഉണ്ടായ കാട്ടുതീയിൽ 62 പേർ മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാറിനുള്ളിൽ കുടുങ്ങിയാണ് കൂടുതൽ പേരും മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നു പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പറഞ്ഞു.

ലിസ്ബണിന് 200 കിലോമീറ്റർ വടക്കുകിഴക്കായുള്ള പെട്രോഗോ ഗ്രാൻഡെ നഗരസഭയുടെ ഭാഗമായ വനമേഖലയിലാണ് ശനിയാഴ്ച ഉച്ചയ്ക്കുശേഷം തീപിടിച്ചത്. ചൂടും കാറ്റും കാരണം പെട്ടന്നുതന്നെ തീ തൊട്ടടുത്ത ഗ്രാമങ്ങളിലേക്കും വ്യാപിച്ചു.

600 അഗ്നിശമന സേനാംഗങ്ങളും 160 വാഹനങ്ങളും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. എല്ലാ വേനൽക്കാലത്തും ഇവിടെ മരങ്ങൾക്കു തീപിടിക്കുക പതിവാണ്.