ഏഡൻ തീരത്ത് അഭയാർഥി ബോട്ട് മുങ്ങി 30 മരണം

ജനീവ∙ ഏഡനിലെ ബുറെയ്ഖയിൽ നിന്നു ജിബൂട്ടിയിലേക്കു നൂറ്റൻപതിലേറെ ആഫ്രിക്കൻ അഭയാർഥികളെ കൊണ്ടുപോയ ബോട്ട് മുങ്ങി 30 പേർ മരിച്ചു. ഇത്യോപ്യയിൽ നിന്നുള്ള 101 പേരും സൊമാലിയക്കാരായ 51 പേരുമാണു കള്ളക്കടത്തുകാർ ഒരുക്കിയ ബോട്ടിലുണ്ടായിരുന്നത്. അഭയാർഥികളിൽ നിന്ന് കൂടുതൽ പണം ഈടാക്കുന്നതിനു വേണ്ടി കള്ളക്കടത്തു സംഘം വെടിവച്ചതാണു ബോട്ട് മുങ്ങാൻ ഇടയാക്കിയതെന്ന് അഭയാർഥികൾക്കായുള്ള യുഎൻ സംഘടന ഐഒഎം അറിയിച്ചു.